ആപ്പ്ജില്ല

Fact Check: 'ഹാഥ്രസ് കേസിന് പിന്നില്‍ പാകിസ്ഥാനും ചൈനയും' ബിജെപി നേതാവിന്റെ പ്രസ്ഥാവനയുടെ സത്യം എന്ത് ?

ബിജെപി സര്‍ക്കാരിന് ഏറെ നാണക്കേടുണ്ടാക്കിയ സംഭവമാണ് ഉത്തര്‍പ്രദേശിലെ ഹാഥ്രസ് കൂട്ടബലാത്സംഗവും തുടർന്നുണ്ടായ കൊലപാതകവും. മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസും മറ്റ് പാര്‍ട്ടികളും ഇതിനെതിരെ രംഗത്തുവരികയും ചെയ്തിരുന്നു. എന്നാല്‍, സംഭവത്തിൽ ബിജെപിയുടെ പ്രതികരണം എന്താണെന്നാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ബിജെപി ദേശീയ വക്താവായ സംബിത് പത്രയുടെ പേരില്‍ പ്രചരിക്കുന്ന ഒരു വാദമാണ് ചര്‍ച്ചയായിരിക്കുന്നത്.

Samayam Malayalam 13 Oct 2020, 11:32 pm
ബിജെപി സര്‍ക്കാരിന് ഏറെ നാണക്കേടുണ്ടാക്കിയ സംഭവമാണ് ഉത്തര്‍പ്രദേശിലെ ഹാഥ്രസ് കൂട്ടബലാത്സംഗവും തുടർന്നുണ്ടായ കൊലപാതകവും. മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസും മറ്റ് പാര്‍ട്ടികളും ഇതിനെതിരെ രംഗത്തുവരികയും ചെയ്തിരുന്നു. എന്നാല്‍, സംഭവത്തിൽ ബിജെപിയുടെ പ്രതികരണം എന്താണെന്നാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ബിജെപി ദേശീയ വക്താവായ സംബിത് പത്രയുടെ പേരില്‍ പ്രചരിക്കുന്ന ഒരു വാദമാണ് ചര്‍ച്ചയായിരിക്കുന്നത്.
Samayam Malayalam fact check on bjp spokesperson sambit patra claims that china and pakistan are behind hathras case
Fact Check: 'ഹാഥ്രസ് കേസിന് പിന്നില്‍ പാകിസ്ഥാനും ചൈനയും' ബിജെപി നേതാവിന്റെ പ്രസ്ഥാവനയുടെ സത്യം എന്ത് ?



വാദം ഇങ്ങനെ,

ബിജെപിയുടെ ദേശീയ വക്താവായിരിക്കുന്ന സംബിത് പത്രയുടെ പേരിലുള്ള പ്രസ്ഥാവനയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഗ്രാഫിക്കായി നിര്‍മ്മിക്കപ്പെട്ട ഒരു കാര്‍ഡിൽ ഹിന്ദിയിൽ എഴുതിയ കുറിപ്പാണ് വൈറൽ.

ഹാഥ്രസ്, ബൽറാംപൂര്‍ കൂട്ടബലാത്സംഗങ്ങളില്‍ ആസൂത്രണം ചെയ്തിരിക്കുന്നത് ചൈനയും പാക്കിസ്ഥാനും ചേര്‍ന്നാണ്. അതിനൊപ്പം തന്നെ പാകിസ്ഥാനാണ് ഹിന്ദുക്കള്‍ക്കിടയിൽ പ്രശ്നങ്ങള്‍ക്കായി ശ്രമിക്കുന്നത്.

ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത് മോദി വിരുദ്ധ ഫെയ്സ്ബുക്ക് പേജുകളിലാണ്. പിന്നീട് നിരവധി ട്വിറ്റര്‍ ഹാന്‍ഡിലുകളിലും ഇത് പ്രത്യക്ഷപ്പെട്ടതായി കാണുവാന്‍ സാധിക്കും.

പ്രചരിക്കുന്ന ട്വീറ്റ്

സത്യം ഇങ്ങനെ,


പൂര്‍ണമായും തെറ്റായ ആരോപണമാണ് പ്രചരിക്കുന്നത്. ബിജെപിയോ പാത്രയോ ഇത്തരത്തിൽ ഒരു പ്രസ്ഥാവന നടത്തിയിട്ടില്ല.

കണ്ടെത്തിയ മാര്‍ഗം,


വിവാദമായ ഈ പ്രസ്ഥാവനയുടെ സത്യം കണ്ടെത്തുന്നതിന് വേണ്ടി സമയം ഫാക്ട് ചെക്ക് സംഘം പാത്രയുടെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളില്‍ പരിശോധന നടത്തി. എന്നാല്‍, ഇതോ ഇതിന് സമാനമായതോ ആയ ഒരു ലിങ്കും കണ്ടെത്തുവാന്‍ സാധിച്ചില്ല.

അതിനൊപ്പം തന്നെ ഹാഥ്രസ് കേസിൽ വിവിധ ചാനൽ ചര്‍ച്ചകളില്‍ പാത്ര പങ്കെടുക്കുകുയം നിരവധി കമന്റുകള്‍ നല്‍കുകയും ചെയ്തു. ഇവയെല്ലാം വിശദമായി പരിശോധിച്ചപ്പോഴും ഇത്തരത്തില്‍ വിവാദമായ കമന്റുകള്‍ അദ്ദേഹം പ്രസ്ഥാവിച്ചിട്ടില്ല.

അതിനൊപ്പം തന്നെ വിശ്വാസയോഗ്യമായ ഒരു വാര്‍ത്താ മാധ്യമങ്ങളിലും ഇത് സംബന്ധിച്ച് വാര്‍ത്ത കണ്ടെത്തുവാനും സാധിച്ചിട്ടില്ല.

വിധി

സമയം ഫാക്ട് ചെക്ക് നടത്തിയ പരിശോധനയിൽ ഇത്തരത്തില്‍ ഒരു വാര്‍ത്തയും കണ്ടെത്തിയിട്ടില്ല. ഹാഥ്രസ് സംഭവത്തിന് പിന്നിൽ പാകിസ്ഥാനോ ചൈനയോ ആണെന്ന് സംബിത് പത്ര ഒരിടത്തും പറഞ്ഞതായും കണ്ടെത്തിയിട്ടില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്