ആപ്പ്ജില്ല

Fact Check: സിന്ധ്യ നടപ്പിലാക്കിയത് 'ഓപ്പറേഷന്‍ ലോട്ടസ്'։ കോണ്‍ഗ്രസ് നേതാവിന്റേത് വ്യാജ പ്രചരണം

ബിജെപിയുടെ ഔദ്യോഗിക ലെറ്റര്‍ ഹെഡില്‍ 'ഓപ്പറേഷന്‍ ലോട്ടസ്' എന്ന് തലക്കെട്ടുള്ള കടലാസ് കൈയ്യില്‍ പിടിച്ച് നില്‍ക്കുന്ന ചിത്രവും ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന കുർത്തയുടെ നിറം പോലും വ്യാജമാണ് എന്ന് തെളിഞ്ഞതോടെ ട്വീറ്റും ഡിലീറ്റ് ചെയ്യുകയായിരുന്നു.

Samayam Malayalam 11 Mar 2020, 9:14 pm
കോണ്‍ഗ്രസ് നേതാവ് ജ്യോതിരാതിദ്ധ്യ സിന്ധ്യ കോണ്‍ഗ്രസ് പാളയത്തില്‍ നിന്നും ബിജെപിയിലേക്ക് ചേക്കേറി മണിക്കൂറുകള്‍‍ മാത്രമാണ് കഴിഞ്ഞിരിക്കുന്നത്. എന്നാല്‍, അദ്ദേഹത്തെ ചുറ്റിപറ്റി നിരവധി വ്യാജ പ്രചരണമാണ് നടക്കുന്നത്. കോണ്‍ഗ്രസിന് ലഭിച്ച അപ്രതീക്ഷിതമായ തിരിച്ചടിയില്‍ നേതാക്കള്‍ ചിലര്‍ തന്നെയാണ് ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്.
Samayam Malayalam fact check
കോൺഗ്രസ് നേതാവ് പടച്ചുവിട്ട വ്യാജ ചിത്രം


പ്രചരണം ഇങ്ങനെ,

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ കൂടിയായ യാസിം കിഡുവായ് ആണ് ഇത്തരത്തില്‍ വ്യാജ പ്രചരണം നടത്തിയത്. സിന്ധ്യ ബിജെപിയുടെ ലെറ്റര്‍ ഹെഡില്‍ ഓപ്പറേഷന്‍ ലോട്ടസ് എന്ന് തലക്കെട്ടുള്ള കടലാസ് കൈയ്യില്‍ പിടിച്ച് നില്‍ക്കുന്ന ചിത്രവും ട്വീറ്റ് ചെയ്തിട്ടുണ്ട്.


കോൺഗ്രസ് നേതാവ് ട്വിറ്റ് ചെയ്ത ചിത്രം


'ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന് എങ്ങിനെ ബിജെപിയില്‍ പോയി ചേരാന്‍ കഴിയും സ്വന്തമായ വളര്‍ച്ചയാണെങ്കില്‍ മനസ്സിലാക്കാം ഇത് ആദര്‍ശപരമായി എങ്ങിനെ. മാത്രമല്ല, അങ്ങിനെ ഒന്ന് നിങ്ങള്‍ക്ക് ഇല്ലെന്നാണെങ്കില്‍ പിന്നെ എവിടെ പോയിട്ട് എന്ത് കാര്യം വളരെ നിരാശജനകമായ കാര്യം. എന്നായിരുന്നു അവരുടെ ട്വിറ്റ്. സിന്ധ്യയെ ടാഗ് ചെയ്തായിരുന്നു ഈ ട്വീറ്റ് അവര്‍ നടത്തിയത്.

എന്നാല്‍ സത്യാവസ്ത ഇങ്ങനെ,

ട്വിറ്ററില്‍ പ്രചരിച്ച ചിത്രം കൃത്രിമമായി നിര്‍മ്മിച്ചതാണ്. എന്നാല്‍ അത് മാത്രമല്ല. ടൈംസ് ഫാക്ട് ചെക്ക് സംഘം നടത്തിയ വിശദമായ പരിശോധനയില്‍ സിന്ധ്യ ഇട്ടിരിക്കുന്നത് വെള്ള കുര്‍ത്തയാണെന്നും കണ്ടെത്തി. അതിന് പുറമെ ഒരു തിലകക്കുറിയും ചിത്രത്തില്‍ അധികമായി ചേര്‍ത്തിട്ടുണ്ട്. കൈയ്യില്‍ മടക്കിയ ഒരു വെള്ള കടലാസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്.


യഥാർത്ഥ ചിത്രം


കണ്ടെത്തിയ മാര്‍ഗ്ഗം ഇങ്ങനെ,

ഈ ചിത്രം വച്ച് ഗുഗിളില്‍ നടത്തിയ തിരച്ചിലില്‍ ആദ്യം തന്നെ യഥാര്‍ത്ഥ ചിത്രം പുറത്തുവരികയായിരുന്നു. ഈ ചിത്രം ഡെക്കാന്‍ ഹെറാള്‍ഡ് 2018 നവംബര്‍ 4ന് പ്രസിദ്ധീകരിച്ചിരുന്നു. ദേശീയ വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഈ ചിത്രം പകർത്തിയിരിക്കുന്നത്. ചിത്രം മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് സമയത്ത് പകര്‍ത്തിയതാകാനാണ് സാധ്യത. എന്നാല്‍, ചിത്രം വ്യാജമാണെന്ന് പുറം ലോകം അറിഞ്ഞതോടെ തെളിഞ്ഞതോടെ ട്വീറ്റും കോണ്‍ഗ്രസ് നേതാവ് പിന്‍വലിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്