ആപ്പ്ജില്ല

Fact Check: 1965ലെ പാകിസ്ഥാന്‍ യുദ്ധത്തിന് ഇന്ത്യൻ സൈന്യത്തിലെ മുസ്ലീം റെജിമെന്റ് വിസ്സമ്മതം മൂളിയിരുന്നോ ?

സിവിൽ സർവീസിലേക്ക് കൂടുതലായി മുസ്ലീം വിഭാഗത്തിൽ നിന്നും ആളുകൾ എത്തുന്നതായി ആരോപിച്ച് അത് ഒരു യുപിഎസ്സി ജിഹാദ് ആണെന്ന ആരോപിച്ച വാർത്താധിഷ്ടിത പരിപാടി സംപ്രേഷണം ചെയ്യുന്നതിന് സുപ്രീം കോടതി വിലക്ക് ഏര്‍പ്പെടുത്തിയത് വലിയ വാര്‍ത്തയായിരുന്നു. അതിന് പിന്നാലെ സമാനമായി ഒരു മതവിഭാഗത്തെ വിമര്‍ശിക്കുന്ന തരത്തിൽ വാര്‍ത്തകള്‍ വരുന്നത് ശ്രദ്ധയിൽ പെട്ടിരുന്നു അതിന്റെ സത്യാവസ്ഥ പരിശോധിക്കാം,

Samayam Malayalam 18 Sept 2020, 1:24 pm
സിവിൽ സർവീസിലേക്ക് കൂടുതലായി മുസ്ലീം വിഭാഗത്തിൽ നിന്നും ആളുകൾ എത്തുന്നതായി ആരോപിച്ച് അത് ഒരു യുപിഎസ്സി ജിഹാദ് ആണെന്ന ആരോപിച്ച വാർത്താധിഷ്ടിത പരിപാടി സംപ്രേഷണം ചെയ്യുന്നതിന് സുപ്രീം കോടതി വിലക്ക് ഏര്‍പ്പെടുത്തിയത് വലിയ വാര്‍ത്തയായിരുന്നു. അതിന് പിന്നാലെ സമാനമായി ഒരു മതവിഭാഗത്തെ വിമര്‍ശിക്കുന്ന തരത്തിൽ വാര്‍ത്തകള്‍ വരുന്നത് ശ്രദ്ധയിൽ പെട്ടിരുന്നു അതിന്റെ സത്യാവസ്ഥ പരിശോധിക്കാം,
Samayam Malayalam fact check on indian army on muslim regiment refuse to fight against pakistan in 1965 war
Fact Check: 1965ലെ പാകിസ്ഥാന്‍ യുദ്ധത്തിന് ഇന്ത്യൻ സൈന്യത്തിലെ മുസ്ലീം റെജിമെന്റ് വിസ്സമ്മതം മൂളിയിരുന്നോ ?



വാദം

ഇന്ത്യൻ സൈന്യത്തിലെ മുസ്ലീം റെജിമെന്റിനെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് നിരവധി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. 1965ലെ ഇന്ത്യാ പാക് യുദ്ധത്തിന് വിസമ്മതിച്ചതിനെ തുടര്‍ന്നാണ് പിരിച്ചു വിടുകയായിരുന്നുവെന്നു എന്നാണ് വിവിധ ട്വീറ്റുകളിലൂടെയും ഫെയ്സ്ബുക്ക് പോസ്റ്റുകളിലൂടെയും പ്രചരിക്കുന്നത്.

ഇതിലൂടെ മുസ്ലീങ്ങള്‍ രാജ്യത്തെ സേവിക്കാന്‍ തയ്യാറാകുന്നില്ലെന്നും അവര്‍ ഒരു പക്ഷത്തും ചേരാതെ ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥരാകുകയാണ് എന്നും ആരോപിക്കുന്നു.

സത്യം ഇങ്ങനെ,

പൂര്‍ണമായും തെറ്റായ പ്രചരണമാണ് നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ഇന്ത്യൻ സൈന്യത്തിൽ മുസ്ലീം റെജിമെന്റ് എന്ന ഒരു വിഭാഗം തന്നെ ഇല്ല. ഇത്തരത്തില്‍ ഒരു റെജിമെന്റ് ഉണ്ട് എന്നത് കുറിച്ചുള്ള ഈ തെറ്റായ പ്രചാരണം ആരംഭിച്ചത് പാകിസ്ഥാന്റെ ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് ആണ്.

കണ്ടെത്തിയ മാര്‍ഗം,

സമയം ഫാക്ട് ചെക്ക് സംഘം നടത്തിയ പരിശോധനയിൽ ഇതേ വിഷയത്തിൽ ടൈംസ് ഫാക്ട് ചെക്ക് റിട്ടയേര്‍ഡ് മേജർ ജനറലായിരുന്ന ഹര്‍ഷ കക്കറുമായി അഭിമുഖം നടത്തിയത് കണ്ടെത്തി. 1979 മുതല്‍ 2015 മുതൽ സേവനം അനുഷ്ടിച്ചിരുന്നു. ഇത്തരത്തില്‍ മുസ്ലീം റെജിമെന്റ് എന്നത് ഇല്ലെന്ന് അദ്ദേഹം സാക്ഷ്യപ്പെെടുത്തിയിരുന്നു.

അതിന് പിന്നാലെ ഇതിന് സമാനമായ കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഇത്തരത്തില്‍ ഒരു സംഭവം നടന്നതായുള്ള ഒരു വാര്‍ത്തയോ സംഭവങ്ങളോ കണ്ടെത്തിയിട്ടില്ല. അതേസമയം, കാണാതായ മുസ്ലീം റെജിമെന്റ് സമഗ്രമായ ശാസനയില്ലാതെ, പാകിസ്താൻ പ്രചാരണം കബളിപ്പിക്കപ്പെടുന്നവരെ കബളിപ്പിക്കുന്നു എന്ന തലക്കെട്ടോടെ ഒരു വാര്‍ത്ത ശ്രദ്ധയിൽ പെട്ടു. 2017 നവംബര്‍ 30ന് പ്രസിദ്ധീകരിച്ചതാണ് ഈ ലേഖനമെന്നും കണ്ടെത്തി.

ഈ ലേഖനത്തിന്റെ അടിസ്ഥാനത്തിലും ഇത്തരത്തില്‍ ഒരു റെജിമെന്റ് 1965ന് മുന്‍പും രാജ്യത്ത് ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പാകിസ്ഥാന്‍ ഇത്തരത്തിൽ ഒരു ആരോപണം ഉന്നയിച്ചിരുന്നു 1965ല്‍ ഇന്ത്യൻ സൈന്യം മുസ്ലീം റെജിമെന്റ് ഉണ്ടായിരുന്നുവെന്നും പ്രചരിപ്പിക്കുന്നു. 20,000ത്തോളം മുസ്ലീം സൈനീകര്‍ പാകിസ്ഥാനുമായി യുദ്ധം ചെയ്യുന്നതിനെ എതിര്‍ത്തിരുന്നുവെന്നും അതിനാലാണ് ഇത് പിരിച്ചുവിട്ടത് എന്നുമാണ് പാകിസ്ഥാന്‍ പ്രചരിപ്പിക്കുന്നത് എന്നും ബ്ലോഗിൽ വിവരിക്കുന്നു.

ഇതിന് പുറമെ, ഇന്ത്യൻ സേനയുടെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിച്ചപ്പോഴും ഇത്തരത്തിൽ ഒരു മുസ്ലീം റെജിമെന്റിനെക്കുറിച്ച് പരാമര്‍ശിക്കുന്നില്ല.

വിധി

സമയം ഫാക്ട് ചെക്ക് നടത്തിയ പരിശോധനയിൽ പ്രചരിക്കുന്നത് തെറ്റാണെന്നും കണ്ടെത്തി. അന്വേഷണത്തിൽ അത്തരത്തില്‍ ഒരു റെജിമെന്റേ ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. അത്തരത്തിൽ ചില പ്രചരണം പാകിസ്ഥാനാണ് തുടങ്ങിയത് എന്നും വിശദമായ പരിശോധനയിൽ കണ്ടെത്തുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്