കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് നിരവധി വ്യാജവാര്‍ത്തകളാണ് ദിനം പ്രതി റിപ്പോര്‍ട്ട് ചെയ്യുന്നത്. അത്തരത്തില്‍ ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വാര്‍ത്തയാണ്, രോഗബാധിതര്‍ക്കായി ഇന്ത്യന്‍ സൈന്യം ആശുപത്രി നിര്‍മ്മിച്ചു നല്‍കിയെന്നത്.
Also Read : 'ഇറ്റലിയിലെ തെരുവുകളില്‍ ആളുകള്‍ കൂട്ടത്തോടെ മരിച്ചു വീഴുന്നു' fact Check
ഈ ആശുപത്രിയ്ക്കും ചില പ്രത്യേകതകളുണ്ട്. ആയിരം കിടക്ക സൗകര്യമുള്ള ഈ ആശുപത്രി വെറും രണ്ട് ദിവസം കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്നാണ് പ്രചരണം. തെളിവിന് മൂന്ന് ചിത്രങ്ങള്‍ സഹിതമാണ് വാട്സാപ്പിലൂടെ ഇത്തരത്തിൽ പ്രചരിപ്പിക്കുന്നത്.
ഇന്ത്യന്‍ സൈന്യം ബാര്‍മെറില്‍ ആയിരം പേര്‍ക്ക് കിടക്കാവുന്ന അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രി രണ്ട് ദിവസങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച് രാജസ്ഥാന്‍ സര്‍ക്കാരിന് കൈമാറി. നമ്മുടെ ഇന്ത്യന്‍ സൈന്യത്തിന്റെ അര്‍പ്പണത്തിന് മുന്നില്‍ സല്യൂട്ട് ചെയ്യുന്നുവെന്ന് ഹിന്ദിയില്‍ എഴുതിയ അടിക്കുറിപ്പിനൊപ്പമാണ് ഈ ചിത്രങ്ങള്‍ പ്രചരിക്കുന്നത്.
ഇതേ ചിത്രങ്ങള്‍ ഉപയോഗിച്ച് ട്വിറ്ററിലും സമാനമായ പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തിലെ വര്‍ദ്ധനവ് കണ്ടാണ് ഇത്തരത്തില്‍ ഒരു നടപടിയെന്നും ടീറ്റുകളില്‍ പറയുന്നു.
എന്നാല്‍, ഇത്തരത്തില്‍ സൈന്യം ആയിരം പേര്‍ക്ക് കിടക്കാവുന്ന തരത്തില്‍ ഒരു ആശുപത്രി നിര്‍മ്മിക്കുകയോ അത് രാജസ്ഥാന്‍ സര്‍ക്കാരിന് കൈമാറുകയോ ചെയ്തിട്ടില്ല.
Also Read : ഭക്ഷണമില്ലാതെ നടന്നത് 135 കിലോമീറ്റര്‍; ഗ്രാമത്തിലേക്ക് എത്താന്‍ യുവാവിന്റെ യാത്ര ഇങ്ങനെ
ഇന്ത്യന്‍ സൈന്യം കൈകാര്യം ചെയ്യുന്ന ട്വിറ്ററിലൂടെ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. മാര്‍ച്ച് 23നാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്ന് പറഞ്ഞ് സൈന്യം തന്നെ രംഗത്തുവന്നത്.
ചില വ്യാജമായ ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ സൈന്യം ബാര്‍മറില്‍ ആയിരം പേരെ കിടത്തുവാന്‍ സൗകര്യം നിര്‍മ്മിച്ചുവെന്ന സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത് അസത്യമാണ്. എന്നായിരുന്നു സൈന്യത്തിന്റെ ട്വീറ്റ്.
നിലവില്‍ രാജ്യത്ത് രണ്ട് സ്ഥലങ്ങളിലാണ് സൈന്യം നേരിട്ട് ക്വാറന്റൈന്‍ സൗകര്യം ഉണ്ടാക്കി കൊടുത്തത്. ഒന്ന് മനേസറിലും മറ്റൊന്ന് ജെയ്സാല്‍മീറിലുമാണുള്ളത്.
Also Read : 'ഇറ്റലിയിലെ തെരുവുകളില്‍ ആളുകള്‍ കൂട്ടത്തോടെ മരിച്ചു വീഴുന്നു' fact Check
ഈ ആശുപത്രിയ്ക്കും ചില പ്രത്യേകതകളുണ്ട്. ആയിരം കിടക്ക സൗകര്യമുള്ള ഈ ആശുപത്രി വെറും രണ്ട് ദിവസം കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്നാണ് പ്രചരണം. തെളിവിന് മൂന്ന് ചിത്രങ്ങള്‍ സഹിതമാണ് വാട്സാപ്പിലൂടെ ഇത്തരത്തിൽ പ്രചരിപ്പിക്കുന്നത്.
ഇന്ത്യന്‍ സൈന്യം ബാര്‍മെറില്‍ ആയിരം പേര്‍ക്ക് കിടക്കാവുന്ന അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രി രണ്ട് ദിവസങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച് രാജസ്ഥാന്‍ സര്‍ക്കാരിന് കൈമാറി. നമ്മുടെ ഇന്ത്യന്‍ സൈന്യത്തിന്റെ അര്‍പ്പണത്തിന് മുന്നില്‍ സല്യൂട്ട് ചെയ്യുന്നുവെന്ന് ഹിന്ദിയില്‍ എഴുതിയ അടിക്കുറിപ്പിനൊപ്പമാണ് ഈ ചിത്രങ്ങള്‍ പ്രചരിക്കുന്നത്.
ഇതേ ചിത്രങ്ങള്‍ ഉപയോഗിച്ച് ട്വിറ്ററിലും സമാനമായ പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തിലെ വര്‍ദ്ധനവ് കണ്ടാണ് ഇത്തരത്തില്‍ ഒരു നടപടിയെന്നും ടീറ്റുകളില്‍ പറയുന്നു.
എന്നാല്‍, ഇത്തരത്തില്‍ സൈന്യം ആയിരം പേര്‍ക്ക് കിടക്കാവുന്ന തരത്തില്‍ ഒരു ആശുപത്രി നിര്‍മ്മിക്കുകയോ അത് രാജസ്ഥാന്‍ സര്‍ക്കാരിന് കൈമാറുകയോ ചെയ്തിട്ടില്ല.
Also Read : ഭക്ഷണമില്ലാതെ നടന്നത് 135 കിലോമീറ്റര്‍; ഗ്രാമത്തിലേക്ക് എത്താന്‍ യുവാവിന്റെ യാത്ര ഇങ്ങനെ
ഇന്ത്യന്‍ സൈന്യം കൈകാര്യം ചെയ്യുന്ന ട്വിറ്ററിലൂടെ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. മാര്‍ച്ച് 23നാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്ന് പറഞ്ഞ് സൈന്യം തന്നെ രംഗത്തുവന്നത്.
ചില വ്യാജമായ ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ സൈന്യം ബാര്‍മറില്‍ ആയിരം പേരെ കിടത്തുവാന്‍ സൗകര്യം നിര്‍മ്മിച്ചുവെന്ന സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത് അസത്യമാണ്. എന്നായിരുന്നു സൈന്യത്തിന്റെ ട്വീറ്റ്.
നിലവില്‍ രാജ്യത്ത് രണ്ട് സ്ഥലങ്ങളിലാണ് സൈന്യം നേരിട്ട് ക്വാറന്റൈന്‍ സൗകര്യം ഉണ്ടാക്കി കൊടുത്തത്. ഒന്ന് മനേസറിലും മറ്റൊന്ന് ജെയ്സാല്‍മീറിലുമാണുള്ളത്.