രാജ്യത്ത് ദിനം പ്രതി ഇന്ധനവില വര്‍ദ്ധനവ് വലിയ ദുരിതമാണ് ഉണ്ടാക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ അടക്കം സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധമാണ് ഉണ്ടാകുന്നത്. അതേസമയം, ഇപ്പോള്‍ ഇന്ധനവില വര്‍ദ്ധനവിൽ കോപിതരായ ജനക്കൂട്ടം പെട്രോൾ പമ്പ് അടിച്ച് തകര്‍ത്തതായി പ്രചരണം . ജനക്കൂട്ടം പെട്രോൾ അടിക്കുന്ന മെഷിനടക്കം തകര്‍ക്കുന്നതിന്റെ ദൃശ്യമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എം ഡി മുക്താര്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടിൽ നിന്നുമാണ് പ്രചരണം നടക്കുന്നത്.
"ഈ രാവണന്റെ ഭരണത്തിൽ പെട്രോളിന്റെ വില ഉയരുന്നതിൽ പ്രകോപിതരായ പൊതുജനങ്ങളുടെ ക്ഷമ ഇപ്പോൾ ഉത്തരം നൽകുന്നു. ഈ പെട്രോൾ അഴിമതിയെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു" എന്നിങ്ങനെയാണ് ട്വീറ്റ് വന്നിരിക്കുന്നത്. ഇതിനൊപ്പം ആക്രമണത്തിന്റെ വീഡിയോയും പങ്കുവച്ചിട്ടുണ്ട്.
എന്നാൽ സത്യമിതല്ല
അടുത്തിടെ രാജ്യത്തുണ്ടായ ഇന്ധന വില വര്‍ദ്ധനവിൽ പ്രതിഷേധിച്ചുള്ള ആക്രമണമല്ല വീഡിയോയിൽ പ്രചരിക്കുന്നത്. വീഡിയോ 2018ൽ പകര്‍ത്തിയതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വിശദമായ പരിശോധനയിൽ ഇത് ഒഡീഷയിൽ പുരിയിൽ നിന്നുള്ള വീഡിയോ ആണെന്നും കണ്ടെത്തി. സ്റ്റേഷനിലെ ഒരു ജീവനക്കാരനെതിരെ ഇന്ധനം മോഷ്ടിക്കുകയും വിതരണം ചെയ്യുകയും ചെയ്തുവെന്നാരോപിച്ച് പ്രകോപിതരായ ജനക്കൂട്ടം പ്രാദേശിക പെട്രോൾ പമ്പ് കൊള്ളയടിക്കുകയും അടിച്ച് തകര്‍ക്കുകയുമായിരുന്നു.
ആദ്യം പ്രചരിക്കുന്ന വീഡിയോ മുറിച്ച് റിവേഴ്സ് ഇമേജ് പരിശോധിച്ചപ്പോള്‍ 2018 ഒക്ടോബര്‍ മൂന്നിന് പോസ്റ്റ് ചെയ്ത വീഡിയോ ആണെന്ന് കണ്ടെത്തി. മധു മഹന്ത എന്ന അക്കൗണ്ടിൽ നിന്നാണ് ഈ വീഡിയോ വന്നിരിക്കുന്നത്.
പെട്രോള്‍ പമ്പ് ഇൻ പുരി ഒഡീഷ എന്ന തലക്കെട്ടുമായുള്ള വീഡിയോ വന്നിരിക്കുന്നത്.
പിന്നീട്, കീവേഡുകള്‍ വച്ച് പരിശോധിച്ചപ്പോള്‍ പല വാര്‍ത്തകളും കണ്ടെത്തുകയും ചെയ്തു. കനക് ന്യൂസ് എന്ന യൂട്യൂബ് ചാനൽ 2018 സെപ്റ്റംബര്‍ 29 ന് വീഡിയോ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ചാനലിന്റെ ലോഗോയും വന്നിട്ടുണ്ട്. മറ്റ് മാധ്യമങ്ങളിലും ഇത് വന്നിട്ടുണ്ട്.
"ഈ രാവണന്റെ ഭരണത്തിൽ പെട്രോളിന്റെ വില ഉയരുന്നതിൽ പ്രകോപിതരായ പൊതുജനങ്ങളുടെ ക്ഷമ ഇപ്പോൾ ഉത്തരം നൽകുന്നു. ഈ പെട്രോൾ അഴിമതിയെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു" എന്നിങ്ങനെയാണ് ട്വീറ്റ് വന്നിരിക്കുന്നത്. ഇതിനൊപ്പം ആക്രമണത്തിന്റെ വീഡിയോയും പങ്കുവച്ചിട്ടുണ്ട്.
എന്നാൽ സത്യമിതല്ല
അടുത്തിടെ രാജ്യത്തുണ്ടായ ഇന്ധന വില വര്‍ദ്ധനവിൽ പ്രതിഷേധിച്ചുള്ള ആക്രമണമല്ല വീഡിയോയിൽ പ്രചരിക്കുന്നത്. വീഡിയോ 2018ൽ പകര്‍ത്തിയതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വിശദമായ പരിശോധനയിൽ ഇത് ഒഡീഷയിൽ പുരിയിൽ നിന്നുള്ള വീഡിയോ ആണെന്നും കണ്ടെത്തി. സ്റ്റേഷനിലെ ഒരു ജീവനക്കാരനെതിരെ ഇന്ധനം മോഷ്ടിക്കുകയും വിതരണം ചെയ്യുകയും ചെയ്തുവെന്നാരോപിച്ച് പ്രകോപിതരായ ജനക്കൂട്ടം പ്രാദേശിക പെട്രോൾ പമ്പ് കൊള്ളയടിക്കുകയും അടിച്ച് തകര്‍ക്കുകയുമായിരുന്നു.
ആദ്യം പ്രചരിക്കുന്ന വീഡിയോ മുറിച്ച് റിവേഴ്സ് ഇമേജ് പരിശോധിച്ചപ്പോള്‍ 2018 ഒക്ടോബര്‍ മൂന്നിന് പോസ്റ്റ് ചെയ്ത വീഡിയോ ആണെന്ന് കണ്ടെത്തി. മധു മഹന്ത എന്ന അക്കൗണ്ടിൽ നിന്നാണ് ഈ വീഡിയോ വന്നിരിക്കുന്നത്.
പെട്രോള്‍ പമ്പ് ഇൻ പുരി ഒഡീഷ എന്ന തലക്കെട്ടുമായുള്ള വീഡിയോ വന്നിരിക്കുന്നത്.
പിന്നീട്, കീവേഡുകള്‍ വച്ച് പരിശോധിച്ചപ്പോള്‍ പല വാര്‍ത്തകളും കണ്ടെത്തുകയും ചെയ്തു. കനക് ന്യൂസ് എന്ന യൂട്യൂബ് ചാനൽ 2018 സെപ്റ്റംബര്‍ 29 ന് വീഡിയോ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ചാനലിന്റെ ലോഗോയും വന്നിട്ടുണ്ട്. മറ്റ് മാധ്യമങ്ങളിലും ഇത് വന്നിട്ടുണ്ട്.