ന്യൂഡല്‍ഹി։ കൊവിഡ് രോഗബാധയുടെ വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതില്‍ ഇന്ത്യന്‍ ജനതയോട് പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറഞ്ഞുവെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി. തിങ്കളാഴ്ച അദ്ദേഹം ടെലിവിഷൻ ചാനലിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Also Read : എറണാകുളത്ത് മാത്രം 6 ലക്ഷം പേർ; ഇതര സംസ്ഥാന തൊഴിലാളികൾ കേരളം വിട്ടാൽ!
രാജ്യം അടച്ചുള്ള ലോക്ഡൗണ്‍ ഒരു തെറ്റായ തീരുമാനം ആണെന്നാണ് പാക്ക് പ്രധാനമന്ത്രി വാദിക്കുന്നത്. അതിന് ഉദാഹരണം എന്ന നിലയിലാണ് ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി മാപ്പ് പറഞ്ഞതായുള്ള പ്രചരണം.
അദ്ദേഹം പറഞ്ഞത് ഇങ്ങനെ,
പ്രധാനമന്ത്രി മോദി കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇത്രയധികം ബുദ്ധിമുട്ട് ഏര്‍പ്പെടുത്തിയതിന് അദ്ദേഹം ജനങ്ങളോട് മാപ്പ് പറയുകയും ചെയ്തു. പ്രസംഗം തുടങ്ങി 3.23 മിനിട്ട് മുതല്‍ 3.47 മിനിറ്റ് വരെയാണ് ഈ വിഷയം പറയുന്നത്.
എന്നാല്‍, പാക്ക് മാധ്യമങ്ങള്‍ തന്നെ ഇമ്രാന്‍ ഖാന്റെ പരാമര്‍ശം തെറ്റാണെന്ന് പറഞ്ഞ് തെളിവ് സഹിതം രംഗത്തുവരികയും ചെയ്തു.
സത്യം
പ്രധാനമന്ത്രി നരേന്ദ്ര മോദി മാര്‍ച്ച് 24നാണ് ഇത്തരത്തില്‍ രാജ്യം മുഴുവന്‍ അടച്ചുള്ള ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. പിന്നീട് അദ്ദേഹം ഇത് മൂലമുണ്ടായ ബുദ്ധിമുട്ടുകളില്‍ ക്ഷമ ചോദിക്കുന്നതായും അദ്ദേഹം അന്ന് പറഞ്ഞു. എന്നാല്‍ കൊറോണ വൈറസില്‍ നിന്നും രക്ഷപെടാന്‍ ഇതല്ലാതെ മറ്റൊരു മാര്‍ഗ്ഗവും ഇല്ലെന്നും രോഗത്തിന് മരുന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും പ്രധാനമന്ത്രി അറിയിച്ചു.
പിന്നീട് ഞായറാഴ്ച, പ്രതിവാര വാര്‍ത്ത പരിപാടിയായ മന്‍ കി ബാത്തിലൂടെ ഇതേ വിഷയത്തെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. കൊവിഡ് 19 രോഗബാധയില്‍ നിന്നും രക്ഷപെടുന്നതിന് ലോക്ഡൗണ്‍ അല്ലാതെ മറ്റൊരു മാർഗ്ഗവുമില്ലെന്നും പറഞ്ഞു.
എന്നാല്‍, പ്രധാനമന്ത്രി മോദി ഒരിക്കലും തന്റേത് തെറ്റായ നിലപാട് അണേന്ന് പറഞ്ഞ് ജനങ്ങളോടേ മാപ്പ് പറഞ്ഞിട്ടില്ല.
പാക്ക് മാധ്യമമായ ജിയോ ന്യൂസ് വിഷയത്തില്‍ പ്രതികരിച്ച് രംഗത്ത് വരികയും ചെയ്തു. നരേന്ദ്രമോദിയുടെ വാക്കുകള്‍ അടക്കമുള്ള തെളിവുകള്‍ കാണിച്ചാണ് ജിയോ ന്യൂസ് ഇമ്രാന്‍ ഖാന്റെ നുണ പ്രചരണം പെളിച്ചത്.
Also Read : എറണാകുളത്ത് മാത്രം 6 ലക്ഷം പേർ; ഇതര സംസ്ഥാന തൊഴിലാളികൾ കേരളം വിട്ടാൽ!
രാജ്യം അടച്ചുള്ള ലോക്ഡൗണ്‍ ഒരു തെറ്റായ തീരുമാനം ആണെന്നാണ് പാക്ക് പ്രധാനമന്ത്രി വാദിക്കുന്നത്. അതിന് ഉദാഹരണം എന്ന നിലയിലാണ് ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി മാപ്പ് പറഞ്ഞതായുള്ള പ്രചരണം.
അദ്ദേഹം പറഞ്ഞത് ഇങ്ങനെ,
പ്രധാനമന്ത്രി മോദി കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇത്രയധികം ബുദ്ധിമുട്ട് ഏര്‍പ്പെടുത്തിയതിന് അദ്ദേഹം ജനങ്ങളോട് മാപ്പ് പറയുകയും ചെയ്തു. പ്രസംഗം തുടങ്ങി 3.23 മിനിട്ട് മുതല്‍ 3.47 മിനിറ്റ് വരെയാണ് ഈ വിഷയം പറയുന്നത്.
എന്നാല്‍, പാക്ക് മാധ്യമങ്ങള്‍ തന്നെ ഇമ്രാന്‍ ഖാന്റെ പരാമര്‍ശം തെറ്റാണെന്ന് പറഞ്ഞ് തെളിവ് സഹിതം രംഗത്തുവരികയും ചെയ്തു.
സത്യം
പ്രധാനമന്ത്രി നരേന്ദ്ര മോദി മാര്‍ച്ച് 24നാണ് ഇത്തരത്തില്‍ രാജ്യം മുഴുവന്‍ അടച്ചുള്ള ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. പിന്നീട് അദ്ദേഹം ഇത് മൂലമുണ്ടായ ബുദ്ധിമുട്ടുകളില്‍ ക്ഷമ ചോദിക്കുന്നതായും അദ്ദേഹം അന്ന് പറഞ്ഞു. എന്നാല്‍ കൊറോണ വൈറസില്‍ നിന്നും രക്ഷപെടാന്‍ ഇതല്ലാതെ മറ്റൊരു മാര്‍ഗ്ഗവും ഇല്ലെന്നും രോഗത്തിന് മരുന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും പ്രധാനമന്ത്രി അറിയിച്ചു.
പിന്നീട് ഞായറാഴ്ച, പ്രതിവാര വാര്‍ത്ത പരിപാടിയായ മന്‍ കി ബാത്തിലൂടെ ഇതേ വിഷയത്തെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. കൊവിഡ് 19 രോഗബാധയില്‍ നിന്നും രക്ഷപെടുന്നതിന് ലോക്ഡൗണ്‍ അല്ലാതെ മറ്റൊരു മാർഗ്ഗവുമില്ലെന്നും പറഞ്ഞു.
എന്നാല്‍, പ്രധാനമന്ത്രി മോദി ഒരിക്കലും തന്റേത് തെറ്റായ നിലപാട് അണേന്ന് പറഞ്ഞ് ജനങ്ങളോടേ മാപ്പ് പറഞ്ഞിട്ടില്ല.
പാക്ക് മാധ്യമമായ ജിയോ ന്യൂസ് വിഷയത്തില്‍ പ്രതികരിച്ച് രംഗത്ത് വരികയും ചെയ്തു. നരേന്ദ്രമോദിയുടെ വാക്കുകള്‍ അടക്കമുള്ള തെളിവുകള്‍ കാണിച്ചാണ് ജിയോ ന്യൂസ് ഇമ്രാന്‍ ഖാന്റെ നുണ പ്രചരണം പെളിച്ചത്.