ആപ്പ്ജില്ല

Fact Check: പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസിയില്‍ പോലീസ് കുട്ടികളെ പള്ളികളിലും സ്കൂളുകളിലും കയറി തല്ലിക്കൊല്ലുന്നു; വാ‍ർത്തയുടെ സത്യം ഇങ്ങനെ

എങ്ങിനെയാണ് പള്ളികളിലേയും സ്കൂളുകളിലും കുട്ടികളെ ദയയില്ലാതെ പോലീസ് കൊല്ലുന്നത് നോക്കുവെന്നാണ് ട്വീറ്റില്‍ പറയുന്നത്. ഇന്ത്യയില്‍ എന്താണ് നടക്കുന്നതെന്ന് ലോകത്തെ കാണിക്കു. പങ്കുവയ്ക്കു എന്നാണ് പ്രചരിക്കുന്ന ട്വീറ്റ്.

Samayam Malayalam 30 May 2020, 5:38 pm
ഉത്തര്‍പ്രദേശിലെ മുസ്ലീങ്ങള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ എന്നും വാർത്താ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അതേസമയം ഇതേപേരില്‍ നിരവധി വ്യാജവാര്‍ത്തകളും പ്രചരിപ്പിച്ചിരുന്നു. അത്തരത്തില്‍ ഒരു വ്യാജവാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
Samayam Malayalam സമയം ഫാക്ട് ചെക്ക്
സമയം ഫാക്ട് ചെക്ക്


Also Read : Fact Check: സാനിറ്റൈസർ കാറിനുള്ളിൽ മറന്നു വെച്ചാൽ തീ പിടിക്കുമോ?

വാദം ഇങ്ങനെ,

ദലാല്‍ അലാജ്മി എന്നയാളുടെ ട്വീറ്റില്‍ പോസ്റ്റിലാണ് പ്രധാനമായും ഈ വീഡിയോ പുറത്തുവരുന്നത്. തലയിലൂടെ രക്തം ഒലിച്ച് കരഞ്ഞുകൊണ്ട് പോകുന്ന വിദ്യാർത്ഥിയുടെ വീഡിയോ ആണ് ഇപ്പോള്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടിരിക്കുന്നത്.



ഇതാരാണ് ചെയ്തത് എന്ന ചോദ്യത്തിന് കുട്ടി പോലീസ് എന്ന് മറുപടി നല്‍കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ മുസ്ലീംസ് ഇന്‍ ഡേഞ്ചർ ഇസ്ലാമോഫോബിയ ഇൻ ഇന്ത്യ കശ്മീര്‍ എന്നിങ്ങനെ ഹാഷ് ടാഗുകളിലാണ് ട്വീറ്റ് നടത്തിയിരിക്കുന്നത്. എങ്ങിനെയാണ് പള്ളികളിലേയും സ്കൂളുകളിലും കുട്ടികളെ ദയയില്ലാതെ പോലീസ് കൊല്ലുന്നത് നോക്കുവെന്നാണ് ട്വീറ്റില്‍ പറയുന്നത്. ഇന്ത്യയില്‍ എന്താണ് നടക്കുന്നതെന്ന് ലോകത്തെ കാണിക്കു. പങ്കുവയ്ക്കു എന്നാണ് പ്രചരിക്കുന്ന ട്വീറ്റ്.

എന്നാല്‍ സത്യാവസ്ഥ ഇങ്ങനെ

വാരണാസിയിലേത് എന്ന് പ്രചരിക്കുന്നത് തെറ്റായ വാർത്തയാണ്. ഈ അവകാശവാദവും തെറ്റാണ്.

കണ്ടെത്തിയ മാര്‍ഗം

പ്രചരിക്കുന്ന വീഡിയോയുടെ കീഫ്രെയിമുകള്‍ ആയി ഗൂഗിള്‍ റിവേഴ്സ് സെര്‍ച്ചില്‍ പരിശോധിച്ചപ്പോള്‍ ഇത് ഡിസംബര്‍ 21 2019നാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. ഇതേ രംഗങ്ങള്‍ തന്നെയാണ് വീഡിയോയിലും കാണുവാന്‍ സാധിക്കുന്നത്.



അന്ന് ആ വീഡിയോ പ്രചരിക്കുന്നത് ഉത്തര്‍പ്രദേശിലെ ബിജ്നോറിലെ നജിബാബാദ് എന്ന സ്ഥലത്ത് നിന്നുമാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. പിന്നീട്, ഇത് സംബന്ധിച്ചുള്ള കീവേഡുകള്‍ വച്ച് നടത്തിയ പരിശോധനയില്‍ എന്‍ഡിടിവിയുടെ ജനുവരി 30 ഒരു വാര്‍ത്ത പുറത്തുവന്നിരുന്നു.

Also Read : ഒറ്റയക്ക ഇരട്ടയക്ക രീതിയില്‍ സ്കൂളുകള്‍ തുറക്കുവാന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം; എന്നാല്‍ സത്യമെന്ത്


റിപ്പോര്‍ട്ട് അനുസരിച്ച് ഡല്‍ഹിയില്‍ നിന്നും 161 കിലോമീറ്റര്‍ അകലെയുള്ള നഗരമാണ് ബിജ്നോർ. ഇവിടെയാണ് ഏറ്റവും കുറ്റകൃത്യങ്ങള്‍ നടക്കുന്നത്.

വാരണാസി പോലീസും ഈ വാർത്തയെ എതിര്‍ത്ത് രംഗത്തുവന്നിട്ടുണ്ട്.

വിധി

കുട്ടികളെ ഇത്തരത്തില്‍ മര്‍ദ്ദിക്കുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്