ആപ്പ്ജില്ല

Fact Check: പാക്ക് പതാക അണിഞ്ഞ് കൈയ്യില്‍ തോക്കും പിടിച്ച് ത്രിവർണ പതാകയിൽ നിൽക്കുന്നയാൾ അറസ്റ്റിൽ; പ്രചരിക്കുന്ന ചിത്രത്തിന്റെ പിന്നിലുള്ള സത്യമെന്ത് ?

കൂളിങ്ങ് ഗ്ലാസും വച്ച് പാകിസ്ഥാനി പതാക ദേഹത്ത് അണിഞ്ഞുകൊണ്ട് ഇന്ത്യന്‍ ദേശീയ പതാകയില്‍ കയറി നില്‍ക്കുന്ന യുവാവിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. കൈയ്യില്‍ തോക്കും പിടിച്ചു കൊണ്ട് നില്‍ക്കുന്ന ഈ യുവാവ് ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയിലാണ് പ്രചരിക്കുന്നത്. നിരവധി ഫെയ്സ്ബുക്ക് പ്രൊഫൈലുകളിലൂടെ ഇത് പങ്കുവയ്ക്കാപ്പെട്ടിട്ടുണ്ട്.

Samayam Malayalam 1 Jul 2020, 6:27 pm
കൂളിങ്ങ് ഗ്ലാസും വച്ച് പാകിസ്ഥാനി പതാക ദേഹത്ത് അണിഞ്ഞുകൊണ്ട് ഇന്ത്യന്‍ ദേശീയ പതാകയില്‍ കയറി നില്‍ക്കുന്ന യുവാവിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. കൈയ്യില്‍ തോക്കും പിടിച്ചു കൊണ്ട് നില്‍ക്കുന്ന ഈ യുവാവ് ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയിലാണ് പ്രചരിക്കുന്നത്. നിരവധി ഫെയ്സ്ബുക്ക് പ്രൊഫൈലുകളിലൂടെ ഇത് പങ്കുവയ്ക്കാപ്പെട്ടിട്ടുണ്ട്.
Samayam Malayalam fact check on the man who wrapped in a pakistani flag and standing on the indian flag
Fact Check: പാക്ക് പതാക അണിഞ്ഞ് കൈയ്യില്‍ തോക്കും പിടിച്ച് ത്രിവർണ പതാകയിൽ നിൽക്കുന്നയാൾ അറസ്റ്റിൽ; പ്രചരിക്കുന്ന ചിത്രത്തിന്റെ പിന്നിലുള്ള സത്യമെന്ത് ?



​വാദം ഇങ്ങനെ

ഹിന്ദിയില്‍ എഴുതിയ ഒരു കുറിപ്പുമായാണ് ഈ പോസ്റ്റ് വ്യാപിച്ചിരിക്കുന്നത്. പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ, കൊല്‍കക്കത്തയിലെ മഹേഷ്താല സ്വദേശിയാണ് ചിത്രത്തില്‍ കാണുന്ന വ്യക്തി. ഈ ചിത്രം വൈറല്‍ ആയി മാറിയിരിക്കുകയാണ്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

സത്യം ഇങ്ങനെ

തെറ്റായ തലക്കെട്ടുമായാണ് ഈ ചിത്രം പങ്കുവയ്ക്കപ്പെട്ടിരിക്കുന്നത് എന്ന് വിശദമായ അന്വേഷണത്തില്‍ കണ്ടെത്തി. എന്നാല്‍, കൊല്‍ക്കത്ത സ്വദേശി എന്ന തരത്തില്‍ പ്രചരിക്കുന്നത്. രണ്ട് വര്‍ഷം പഴക്കമുള്ള ചിത്രമാണ്. ഈ സംഭവത്തിന് പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

കണ്ടെത്തിയ മാര്‍ഗ്ഗം


ഗൂഗിളില്‍ നടത്തിയ റിവേഴ്സ് ഇമേജ് സര്‍ച്ചിലൂടെയാണ് ഇത് തെറ്റായ വാര്‍ത്തയാണെന്ന് കണ്ടെത്തിയത്. 2018 ഓഗസ്റ്റ് 30 ന് പ്രാദേശിക വാര്‍ത്താ പോര്‍ട്ടലായ സിവൻ ഓണ്‍ലൈൻ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബീഹാറിലെ സിവന്‍ എന്ന സ്ഥലത്തു നിന്നും സാജിത് ഹുസൈന്‍ എന്ന വ്യക്തിയാണ് ഇത്തരത്തില്‍ ഒരു ചിത്രം പ്രചരിച്ചിരുന്നത്. ഹിന്ദി വെബ്സൈറ്റായ പ്രഭാത് ഖാബറിലും ഇത്തരത്തില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

സംഭവത്തില്‍ ഇയാള്‍ അറസ്റ്റിലായി എന്നും വാർത്തകളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. 2018 ഓഗസ്റ്റ് 31ന് പഞ്ചാബ് കേസരി ബീഹാര്‍ എന്ന യൂട്യൂബ് ചാനലിലും ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ വന്നിരുന്നു.

പ്രചരിക്കുന്ന വീഡിയോ

​വിധി

രണ്ട് വര്‍ഷം മുന്‍പുള്ള ചിത്രമാണ് ഇപ്പോള്‍ പുതിയത് എന്ന തരത്തില്‍ പ്രചരിക്കുന്നത്. ബീഹാറിലെ സിവാനില്‍ 2018ല്‍ പുറത്തുവിട്ട ചിത്രമാണിത്. ഇയാള്‍ അന്ന് തന്നെ അറസ്റ്റിലാകുകയും ചെയ്തിരുന്നു. നിലവില്‍ അതിര്‍ത്തി പ്രശ്നങ്ങള്‍ പുകയുന്നതോടെയാണ് പഴയ ചിത്രങ്ങള്‍ വീണ്ടും പ്രചരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്