കേരളത്തിനെതിരെ നിരവധി വ്യാജ പ്രചരണങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. മലയാളി ഹിന്ദു യുവതിയെ പീഠിപ്പിക്കുന്നു എന്നുള്ള വീഡിയോ അടക്കം പങ്കുവച്ചാണ് പ്രചരണം നടത്തിയിരിക്കുന്നത്. അത്തരത്തില്‍ ഒരു പ്രചരണമാണ് ഇന്ന് പരിശോധിക്കുന്നത്.
വാദം ഇങ്ങനെ,
ദീപ്തി സഹു എന്ന ഫെയ്സ്ബുക്ക് യൂസര്‍ പുറത്തുവിട്ടിരിക്കുന്ന വീഡിയോയാണ് ചര്‍ച്ചയായിരിക്കുന്നത്. കേരളത്തില്‍ ഒരു ഹിന്ദു വനിത നേരിടുന്ന അതിക്രമം എന്ന തരത്തിലാണ് പ്രചരിക്കുന്നത്. ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ഒരു യുവതിയെ ലൈംഗികമായി പീഡിപ്പിക്കുവാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യമാണ് പ്രചരിക്കുന്നത്. യുവതി ഉച്ചത്തിൽ കരയുന്നതും വീഡിയോയിൽ കാണുവാന്‍ സാധിക്കും.
ഹിന്ദിയിൽ എഴുതിയ ഒരു പോസ്റ്റും ഇവര്‍ പങ്കുവച്ചിട്ടുണ്ട്. കേരളത്തിൽ ഹിന്ദു സ്ത്രീകള്‍ സ്ഥിരമായി ആക്രമിക്കപ്പെടുന്നുവെന്ന അവകാശവാദവും ഉയര്‍ത്തിയിട്ടുണ്ട്. ഇതേ അവകാശവാദങ്ങളുമായി ചില ട്വിറ്റര്‍ അക്കൗണ്ടുകളും രംഗത്തുവന്നിട്ടുണ്ട്.
സത്യം ഇങ്ങനെ,
പൂര്‍ണമായും തെറ്റായ പ്രചരണമാണിത്. പ്രചരിക്കുന്ന വീഡിയോ കേരളത്തിലെ അല്ല. മൂന്ന് വര്‍ഷം പഴക്കമുള്ളതാണെന്നും കണ്ടെത്തി.
കണ്ടെത്തിയ മാര്‍ഗം,
ട്വീറ്റുകളില്‍ നടത്തിയ വിശദമായ പരിശോധനയിൽ റിപ്ലേ എന്നവണ്ണം ഒരു ടൈംസ് ഓഫ് ഇന്ത്യയുടെ വാര്‍ത്തയുടെ സ്ക്രീൻ ഷോട്ടും നല്‍കിയത് ശ്രദ്ധയിൽപെട്ടു. ഈ വാര്‍ത്തയിൽ ആന്ധ്രാ പ്രദേശിൽ നടന്നുവെന്നും പറയുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ തലക്കെട്ട് അടക്കം വച്ച് നടത്തിയ പരിശോധനയിൽ 2017 സെപ്റ്റംബര്‍ 26 മിറര്‍ നൗ പുറത്തുവിട്ട വീഡിയോ റിപ്പോര്‍ട്ടും ശ്രദ്ധയിൽപെട്ടു.
ഹൈദരാബാദിൽ പ്രായപൂര്‍ത്തിയാകാത്ത യുവതിക്ക് നേരെയുണ്ടായിരിക്കുന്ന ആക്രമണം എന്ന തലക്കെട്ടോടെയാണ് വാര്‍ത്ത വന്നിരിക്കുന്നത്. പ്രകാശം എന്ന ജില്ലയിലാണ് ഇത്തരത്തില്‍ ഒരു ആക്രമണമുണ്ടായിരിക്കുന്നത് എന്ന് വാര്‍ത്തയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നു.
കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ സെപ്റ്റംബർ 27ാം തീയതി വിശദമായ റിപ്പോര്‍ട്ട് ടൈംസ് നൗ നല്‍കിയതായും കണ്ടെത്തി. തന്റെ കാമുകിയെ പീഡിപ്പിക്കുന്നതിന് ആന്ധ്രാ യുവാവ് തന്നെ പ്രോത്സാഹിപ്പിക്കുന്നുവെന്ന തരത്തിലാണ് വാര്‍ത്ത വന്നിരിക്കുന്നത്. സംഭവത്തിൽ മൂന്ന് യുവാക്കളെ കനിഗിരി പോലീസ് അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു. എ. കാര്‍ത്തിക്, സായ് കുമാര്‍, പവന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വിധി,
സമയം ഫാക്ട് ചെക്ക് നടത്തിയ പരിശോധനയിൽ പൂര്‍ണമായും തെറ്റായ പ്രചരണമാണ് നടത്തിയിരിക്കുന്നത് എന്ന് കണ്ടെത്തി. കേരളത്തിലേത് എന്ന തരത്തിൽ വീഡിയോ പങ്കുവയ്ക്കപ്പെട്ടിരിക്കുന്നത് ആന്ധ്രാപ്രദേശിലേതാണെന്നും കണ്ടെത്തിയിട്ടുണ്ട്.
വാദം ഇങ്ങനെ,
ദീപ്തി സഹു എന്ന ഫെയ്സ്ബുക്ക് യൂസര്‍ പുറത്തുവിട്ടിരിക്കുന്ന വീഡിയോയാണ് ചര്‍ച്ചയായിരിക്കുന്നത്. കേരളത്തില്‍ ഒരു ഹിന്ദു വനിത നേരിടുന്ന അതിക്രമം എന്ന തരത്തിലാണ് പ്രചരിക്കുന്നത്. ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ഒരു യുവതിയെ ലൈംഗികമായി പീഡിപ്പിക്കുവാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യമാണ് പ്രചരിക്കുന്നത്. യുവതി ഉച്ചത്തിൽ കരയുന്നതും വീഡിയോയിൽ കാണുവാന്‍ സാധിക്കും.
ഹിന്ദിയിൽ എഴുതിയ ഒരു പോസ്റ്റും ഇവര്‍ പങ്കുവച്ചിട്ടുണ്ട്. കേരളത്തിൽ ഹിന്ദു സ്ത്രീകള്‍ സ്ഥിരമായി ആക്രമിക്കപ്പെടുന്നുവെന്ന അവകാശവാദവും ഉയര്‍ത്തിയിട്ടുണ്ട്. ഇതേ അവകാശവാദങ്ങളുമായി ചില ട്വിറ്റര്‍ അക്കൗണ്ടുകളും രംഗത്തുവന്നിട്ടുണ്ട്.
സത്യം ഇങ്ങനെ,
പൂര്‍ണമായും തെറ്റായ പ്രചരണമാണിത്. പ്രചരിക്കുന്ന വീഡിയോ കേരളത്തിലെ അല്ല. മൂന്ന് വര്‍ഷം പഴക്കമുള്ളതാണെന്നും കണ്ടെത്തി.
കണ്ടെത്തിയ മാര്‍ഗം,
ട്വീറ്റുകളില്‍ നടത്തിയ വിശദമായ പരിശോധനയിൽ റിപ്ലേ എന്നവണ്ണം ഒരു ടൈംസ് ഓഫ് ഇന്ത്യയുടെ വാര്‍ത്തയുടെ സ്ക്രീൻ ഷോട്ടും നല്‍കിയത് ശ്രദ്ധയിൽപെട്ടു. ഈ വാര്‍ത്തയിൽ ആന്ധ്രാ പ്രദേശിൽ നടന്നുവെന്നും പറയുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ തലക്കെട്ട് അടക്കം വച്ച് നടത്തിയ പരിശോധനയിൽ 2017 സെപ്റ്റംബര്‍ 26 മിറര്‍ നൗ പുറത്തുവിട്ട വീഡിയോ റിപ്പോര്‍ട്ടും ശ്രദ്ധയിൽപെട്ടു.
ഹൈദരാബാദിൽ പ്രായപൂര്‍ത്തിയാകാത്ത യുവതിക്ക് നേരെയുണ്ടായിരിക്കുന്ന ആക്രമണം എന്ന തലക്കെട്ടോടെയാണ് വാര്‍ത്ത വന്നിരിക്കുന്നത്. പ്രകാശം എന്ന ജില്ലയിലാണ് ഇത്തരത്തില്‍ ഒരു ആക്രമണമുണ്ടായിരിക്കുന്നത് എന്ന് വാര്‍ത്തയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നു.
കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ സെപ്റ്റംബർ 27ാം തീയതി വിശദമായ റിപ്പോര്‍ട്ട് ടൈംസ് നൗ നല്‍കിയതായും കണ്ടെത്തി. തന്റെ കാമുകിയെ പീഡിപ്പിക്കുന്നതിന് ആന്ധ്രാ യുവാവ് തന്നെ പ്രോത്സാഹിപ്പിക്കുന്നുവെന്ന തരത്തിലാണ് വാര്‍ത്ത വന്നിരിക്കുന്നത്. സംഭവത്തിൽ മൂന്ന് യുവാക്കളെ കനിഗിരി പോലീസ് അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു. എ. കാര്‍ത്തിക്, സായ് കുമാര്‍, പവന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വിധി,
സമയം ഫാക്ട് ചെക്ക് നടത്തിയ പരിശോധനയിൽ പൂര്‍ണമായും തെറ്റായ പ്രചരണമാണ് നടത്തിയിരിക്കുന്നത് എന്ന് കണ്ടെത്തി. കേരളത്തിലേത് എന്ന തരത്തിൽ വീഡിയോ പങ്കുവയ്ക്കപ്പെട്ടിരിക്കുന്നത് ആന്ധ്രാപ്രദേശിലേതാണെന്നും കണ്ടെത്തിയിട്ടുണ്ട്.