ആപ്പ്ജില്ല

Fact Check; ഹിന്ദു യുവാവ് മുസ്ലീമിനെ കൊണ്ട് തുപ്പിയനിലം നക്കിച്ചു; പ്രചരിക്കുന്ന വീഡിയോയുടെ സത്യം എന്ത്

ഷെയ്ഖ് അസീസു‍ർ റഹമാൻ എന്നയാളാണ് ഇത്തരത്തില്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഗുജറാത്തിലെ സൂറത്തിലാണ് സംഭവം നടന്നത് എന്നാണ് അയാളുടെ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നത്.

Samayam Malayalam 4 Jun 2020, 6:44 pm
വളരെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പടരുന്നത്. മുസ്ലീം യുവാവിനെകൊണ്ട് തുപ്പിയ നിലത്ത് ഹിന്ദു യുവാവ് നക്കിച്ചുവെന്നാണ് പ്രചരിക്കുന്നത്. ഒരു വീഡിയോയും ഇതിനൊപ്പം പ്രചരിക്കുന്നുണ്ട്.
Samayam Malayalam fact check
fact check


Also Read : അയോദ്ധ്യയില്‍ ഭൂമി കുഴിച്ചപ്പോള്‍ ശ്രീരാമന്റെ വിഗ്രഹം കണ്ടെത്തി։ പ്രചരിക്കുന്നതിന് ചിത്രത്തിന്റെ സത്യം ഇങ്ങനെ

ഇതിന് പുറമെ ഹിന്ദു യുവാവ് മുസ്ലീം യുവാവിനെ മര്‍ദ്ദിക്കുകയും മറ്റ് ശിക്ഷകള്‍ നല്‍കുകയും ചെയ്യുന്നത്. റംസാൻ നോമ്പ് തെറ്റിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ ഒരു ചെയ്തിയുണ്ടായിരിക്കുന്ന എന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്.

https://www.facebook.com/ShaikhAzizurRahman.Journalist/videos/10157360939061169/?t=0


ഷെയ്ഖ് അസീസു‍ർ റഹമാൻ എന്നയാളാണ് ഇത്തരത്തില്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഗുജറാത്തിലെ സൂറത്തിലാണ് സംഭവം നടന്നത് എന്നാണ് അയാളുടെ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നത്. റംസാൻ വിശുദ്ധമാസത്തിലാണ് സംഭവമുണ്ടായിരിക്കുന്നത് എന്നു കുറിപ്പിൽ പറയുന്നത്.

വീഡിയോയില്‍ മര്‍ദ്ദനമേല്‍ക്കുന്നത് ഒരു മുസ്ലീമാണ്. ഇയാള്‍ മര്‍ദ്ദിക്കുകയും സിറ്റ് അപ്സ് എടുപ്പിക്കുകയും ചെയ്തു. വീഡിയോയിൽ കാണുന്ന യുവാവ് ഹിന്ദുവാണ്. എന്തിനാണ് ഇയാള്‍ ഇത്രയധികം മര്‍ദ്ദിക്കുന്നത് എന്ന് വ്യക്തമല്ല. എന്നാൽ, റമദാൻ മാസമായതിനാലാണ് ഇയാള്‍ ഇത്രയധികം അക്രമകാരിയാകുന്നത് എന്നും വ്യക്തമാണ്. ഇയാള്‍ കാറിന്റെ ബോണറ്റിൽ തുപ്പുകയും അതിനെ നക്കിക്കുകയും ചെയ്യുന്നുണ്ട്. ഇതിലൂടെ റമദാൻ നോമ്പ് മുറിക്കുകയുമാണ് ചെയ്യുന്നത് എന്നും പ്രചരിക്കുന്നുണ്ട്.

എന്നാല്‍ സത്യം,

വ്യാജമായാണ് ഈ വീഡിയോ പ്രചരിപ്പിക്കുന്നത്. സംഭവത്തിന് അവര്‍ മനപ്പൂര്‍വ്വം വര്‍ഗ്ഗീയ നിറം ചാര്‍ത്തി നല്‍കുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ ഇത് ഒരു വർഗീയ സംഭവമല്ല.

കണ്ടെത്തിയ മാര്‍ഗ്ഗം,

സമയം ഫാക്ട് ചെക്ക് സംഘം വിവിധ കീവേഡുകളുടെ സഹായത്തോടെ ഗൂഗിളില്‍ നടത്തിയ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് വ്യാജവീഡിയോ ആണെന്ന് കണ്ടെത്തിയത്. പരിശോധനയില്‍ ടിവി 9 ഗുജറാത്ത് ചാനലില്‍ ഇതേ വീഡിയോ വാര്‍ത്തയായി വന്നിരുന്നു. ഏപ്രില്‍ ഏഴിനാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. എന്നാല്‍, ഇത് ഗുജറാത്തില്‍ തന്നെ നടന്ന സംഭവമാണ്.



Also Read : ലഡാക്കിൽ ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം നിലയുറപ്പിച്ചു∶ എന്നാല്‍ വാര്‍ത്തയുടെ സത്യം ഇങ്ങനെയോ

എന്നാല്‍, മര്‍ദ്ദിക്കുന്നതിന്റെ വ്യക്തിയുടെ പേര് സല്‍മാൻ എന്നാണെന്നും കണ്ടെത്തിയിട്ടുണ്ട്. ദിവ്യാ ഭാസ്കര്‍ എന്ന ഐഡിയില്‍ നിന്നും ഏപ്രില്‍ എട്ടിനാണ് ഇത്തരത്തില്‍ വീഡിയോ പങ്കുവയ്ക്കപ്പെട്ടിരിക്കുന്നത്. ഇതാണ് പിന്നീട് ഗുജറാത്ത് വാര്‍ത്തയിൽ വന്നിരിക്കുന്നത്. മര്‍ദ്ദിക്കുകയും മര്‍ദ്ദനമേല്‍ക്കുകയും ചെയ്യുന്ന ആളും ഇസ്ലാം വിശ്വാസികളാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്