രാജ്യത്ത് കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമഭേദഗതിയിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ നിന്നാണ് ഇത്തരത്തിൽ കേന്ദ്രത്തിനെതിരെ ശക്തമായി പ്രതിഷേധം രംഗത്തുവന്നിരിക്കുന്നത്. പ്രതിപക്ഷ കക്ഷിക്കളുടെ പിന്തുണയും പ്രതിഷേധക്കാര്‍ക്ക് ലഭിക്കുന്നുണ്ട്. അതിനിടെ കോണ്‍ഗ്രസിന്റെ യുവജനവിഭാഗം പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.
യൂത്ത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിൽ നിന്നുമാണ് ഇത്തരത്തിൽ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ട്വീറ്റിൽ നാല് ചിത്രങ്ങളാണ് ഉള്‍ക്കൊണ്ടിരുന്നത്. പ്രതിഷേധപ്രവര്‍ത്തകരും പോലീസും തമ്മിലുള്ള സംഘർഷവും ജലപീരങ്കി പ്രയോഗവുമാണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്.
രാജ്യത്തെ ഊട്ടുന്ന ആളുകളെ ഭീകരരെ പോലെ ആക്രമിക്കുന്ന സര്‍ക്കാരിന് ആരും മാപ്പ് നൽകില്ലെന്ന അടിക്കുറിപ്പുമായാണ് ചിത്രങ്ങള്‍ നൽകിയിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് പങ്കുവച്ചിരിക്കന്നതിൽ രണ്ട് ചിത്രങ്ങള്‍ ജലപീരങ്കി ഉപയോഗിക്കുന്നതിന്റെയും ഒന്ന് ഒരു മൃതദേഹത്തിന്റെയും മറ്റൊന്ന് പ്രതിഷേധിക്കുന്നവരുടേതുമാണ്.
സത്യം ഇങ്ങനെ,
പ്രചരിപ്പിച്ചിരിക്കുന്ന നാല് ചിത്രങ്ങളില്‍ രണ്ടെണ്ണം 2018ലേതാണെന്ന് കണ്ടെത്തി. മറ്റൊന്ന് പ്രതിഷേധത്തിന്റെ ഏജന്‍സി ചിത്രമാണെന്നും കണ്ടെത്തി.
കണ്ടെത്തിയ മാര്‍ഗം,
പ്രചരിക്കുന്ന ചിത്രങ്ങള്‍ റിവേഴ്സ് ഇമേജ് പരിശോധനയിലൂടെ ഉറവിടം കണ്ടെത്താൻ സാധിച്ചു.
ചിത്രം ഒന്ന്, 2018 ഒക്ടോബര്‍ രണ്ടിന് ദി ഹിന്ദു പകര്‍ത്തിയ ചിത്രമാണ്. അതും കര്‍ഷക സമരത്തിന്റെ ചിത്രം തന്നെയായിരുന്നു. ഡൽഹി ഉത്തര്‍പ്രദേശ് അതിര്‍ത്തിയിൽ നടന്ന സംഘര്‍ഷത്തിന്റെ ചിത്രമാണിത്.
ചിത്രം രണ്ട്, 2018 ഒക്ടോബര്‍ മൂന്നിന് ഖ്വിന്റ് പകര്‍ത്തിയ ചിത്രമാണിത്. റിപ്പോര്‍ട്ട് വായിക്കാം.
ചിത്രം മൂന്ന്, 2020 നവംബര്‍ 25ന് പഞ്ചാബ് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി ജസ്കരണ്‍ കഹ്ലോണ്‍ ട്വിറ്ററിൽ പങ്കുവച്ചതാണ് ഈ ചിത്രം. പഞ്ചാബി ഭാഷയിലുള്ള ട്വീറ്റ് പ്രകാരം ഗുര്‍മീത് ലെഹ്രയെന്നയാളാണന്ന് മനസ്സിലായി.
ചിത്രം നാല്, എഎൻഐ നവംബര്‍ 26ന് പകര്‍ത്തിയ ചിത്രമാണ് യൂത്ത് കോണ്‍ഗ്രസ് പങ്കുവച്ചിരിക്കുന്നത്.
വിധി,
സമയം ഫാക്ട് ചെക്ക് നടത്തിയ പരിശോധനയിൽ 2018ലെ രണ്ട് ചിത്രങ്ങളാണ് യൂത്ത് കോണ്‍ഗ്രസ് പങ്കുവച്ചിരിക്കുന്നത് എന്ന് കണ്ടെത്തി.
യൂത്ത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിൽ നിന്നുമാണ് ഇത്തരത്തിൽ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ട്വീറ്റിൽ നാല് ചിത്രങ്ങളാണ് ഉള്‍ക്കൊണ്ടിരുന്നത്. പ്രതിഷേധപ്രവര്‍ത്തകരും പോലീസും തമ്മിലുള്ള സംഘർഷവും ജലപീരങ്കി പ്രയോഗവുമാണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്.
രാജ്യത്തെ ഊട്ടുന്ന ആളുകളെ ഭീകരരെ പോലെ ആക്രമിക്കുന്ന സര്‍ക്കാരിന് ആരും മാപ്പ് നൽകില്ലെന്ന അടിക്കുറിപ്പുമായാണ് ചിത്രങ്ങള്‍ നൽകിയിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് പങ്കുവച്ചിരിക്കന്നതിൽ രണ്ട് ചിത്രങ്ങള്‍ ജലപീരങ്കി ഉപയോഗിക്കുന്നതിന്റെയും ഒന്ന് ഒരു മൃതദേഹത്തിന്റെയും മറ്റൊന്ന് പ്രതിഷേധിക്കുന്നവരുടേതുമാണ്.
സത്യം ഇങ്ങനെ,
പ്രചരിപ്പിച്ചിരിക്കുന്ന നാല് ചിത്രങ്ങളില്‍ രണ്ടെണ്ണം 2018ലേതാണെന്ന് കണ്ടെത്തി. മറ്റൊന്ന് പ്രതിഷേധത്തിന്റെ ഏജന്‍സി ചിത്രമാണെന്നും കണ്ടെത്തി.
കണ്ടെത്തിയ മാര്‍ഗം,
പ്രചരിക്കുന്ന ചിത്രങ്ങള്‍ റിവേഴ്സ് ഇമേജ് പരിശോധനയിലൂടെ ഉറവിടം കണ്ടെത്താൻ സാധിച്ചു.
ചിത്രം ഒന്ന്, 2018 ഒക്ടോബര്‍ രണ്ടിന് ദി ഹിന്ദു പകര്‍ത്തിയ ചിത്രമാണ്. അതും കര്‍ഷക സമരത്തിന്റെ ചിത്രം തന്നെയായിരുന്നു. ഡൽഹി ഉത്തര്‍പ്രദേശ് അതിര്‍ത്തിയിൽ നടന്ന സംഘര്‍ഷത്തിന്റെ ചിത്രമാണിത്.
ചിത്രം രണ്ട്, 2018 ഒക്ടോബര്‍ മൂന്നിന് ഖ്വിന്റ് പകര്‍ത്തിയ ചിത്രമാണിത്. റിപ്പോര്‍ട്ട് വായിക്കാം.
ചിത്രം മൂന്ന്, 2020 നവംബര്‍ 25ന് പഞ്ചാബ് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി ജസ്കരണ്‍ കഹ്ലോണ്‍ ട്വിറ്ററിൽ പങ്കുവച്ചതാണ് ഈ ചിത്രം. പഞ്ചാബി ഭാഷയിലുള്ള ട്വീറ്റ് പ്രകാരം ഗുര്‍മീത് ലെഹ്രയെന്നയാളാണന്ന് മനസ്സിലായി.
ചിത്രം നാല്, എഎൻഐ നവംബര്‍ 26ന് പകര്‍ത്തിയ ചിത്രമാണ് യൂത്ത് കോണ്‍ഗ്രസ് പങ്കുവച്ചിരിക്കുന്നത്.
വിധി,
സമയം ഫാക്ട് ചെക്ക് നടത്തിയ പരിശോധനയിൽ 2018ലെ രണ്ട് ചിത്രങ്ങളാണ് യൂത്ത് കോണ്‍ഗ്രസ് പങ്കുവച്ചിരിക്കുന്നത് എന്ന് കണ്ടെത്തി.