ആപ്പ്ജില്ല

Fact Check : ദളിത് സഹോദരിമാരെ നഗ്നരാക്കി തെരുവിലൂടെ നടത്താന്‍ യോഗി സര്‍ക്കാരിന്റെ ഉത്തരവ്։ വ്യാജപ്രചരണത്തിന്റെ പിന്നിലെ സത്യം ഇങ്ങനെ

ദളിത് സഹോദരന്മാര്‍ക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍ എന്ന് കുറിപ്പോടെയാണ് ഷാനവാസ് അന്‍സാരി എന്നയാള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍, 2015ല്‍ അഖിലേഷ് യാദവ് മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് ഇത്തരത്തില്‍ ഒന്ന് നടന്നത്.

Samayam Malayalam 13 Mar 2020, 7:08 pm
ദളിത് സഹോദരിമാരെ തെരുവിലൂടെ നഗ്നരാക്കി നടത്തണമെന്ന് യോഗി സര്‍ക്കാര്‍ ഉത്തരവിട്ടതായി വ്യാജപ്രചരണം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. ഒരു ഹിന്ദി ദിനപത്രത്തിന്റെ ചെറിയ കുറിപ്പിലാണ് ഇത്തരത്തില്‍ വ്യാജപ്രചരണങ്ങള്‍ നടത്തുന്നത്.
Samayam Malayalam fact check on allegation on yogi adhithyanath
ദളിത് സഹോദരിമാരെ നഗ്നരാക്കി തെരുവിലൂടെ നടത്താന്‍ യോഗി സര്‍ക്കാരിന്റെ ഉത്തരവ്։ വ്യാജപ്രചരണത്തിന്റെ പിന്നിലെ സത്യം ഇങ്ങനെ


ഷാനവാസ് അന്‍സാരി എന്നയൊരാളുടെ ട്വിറ്ററില്‍ നിന്നുമാണ് പത്രക്കുറിപ്പ് അടക്കം ഇത്തരമൊരു പ്രചരണം നടത്തിയിരിക്കുന്നത്. ദളിത് സഹോദരങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍ എന്ന് കുറിപ്പോടെയാണ് ഇയാള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

Also Read : രാജ്യത്ത് 81 പോസിറ്റീവ് കേസുകള്‍; 19 എണ്ണം കേരളത്തില്‍ നിന്ന്

എന്നാല്‍, ട്വീറ്റ് വ്യാപകമായി പ്രചരിച്ചതോടെയും സത്യമല്ലെന്ന തരത്തില്‍ മറുപടികളും ശകാരങ്ങളും ഉയര്‍ന്നതോടെയും ഇയാള്‍ ട്വീറ്റും പിന്‍വലിച്ച് മുങ്ങുകയായിരുന്നു.

fact check



എന്നാല്‍ സത്യാവസ്ത ഇങ്ങനെ,

പ്രചരിക്കുന്ന ചിത്രത്തില്‍ കാണുന്ന വാര്‍ത്താക്കുറിപ്പ് 2015ല്‍ വന്നതാണ്. എന്നാല്‍, ഈ സമയത്ത് യോഗിയായിരുന്നില്ല യുപിയുടെ മുഖ്യമന്ത്രി. 2017 മാ‍ർച്ച് മാസത്തിലാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പദത്തിലേക്ക് യോഗി ആദിത്യനാഥ് എത്തുന്നത്. അതായത് ടീറ്റ് പൂര്‍ണമായും തെറ്റാണ്.

Also Read : 'തിയേറ്ററുകളും മാളുകളും അടച്ചു, ഐടി സ്ഥാപനങ്ങൾക്ക് പൂട്ടിട്ടു'; കൊറോണ ഭീതിയിൽ കർണാടക

കണ്ടെത്തിയ മാര്‍ഗ്ഗം,

ഹിന്ദിയിലുള്ള വാര്‍ത്തയുടെ തലകക്കെട്ട് ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ നവഭാരത് ടൈംസ് ഇത്തരത്തില്‍ 2015 ഓഗസ്റ്റ് 19 ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ ഖാഫ് പഞ്ചായത്താണ് ഇത്തരത്തില്‍ മൃഗീയമായ ശിക്ഷ നല്‍കിയ പെണ്‍കുട്ടികള്‍ക്ക് നല്‍കിയിരിക്കുന്നത്.

എഎന്‍ഐയും സമാനമായി ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടികളുടെ അഭിമുഖം അടങ്ങുന്ന വീഡിയോയിൽ കാണിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ഭാഗ്പതിലാണ് സംഭവമുണ്ടായിരിക്കുന്നത്. ഇവ‍ർക്ക് ആജ് തക്ക് അടക്കമുള്ള മറ്റ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.



ഖാഫ് പഞ്ചായത്ത് ഇത്തരത്തില്‍ ഒരു ഉത്തരവിട്ട സമയത്ത് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവായിരുന്നു മുഖ്യമന്ത്രി. എന്നാല്‍, ബിജെപി നേതൃത്വത്തിലുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പേരിലാണ് വ്യാജപ്രചരണം നടക്കുന്നത്. എന്നാല്‍, രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കുന്നതാണെന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്