ആപ്പ്ജില്ല

Fact Check : ഷാഹിന്‍ബാഗില്‍ നടക്കുന്നത് ഇങ്ങനെയോ; അശ്ലീല വീഡിയോയുടെ പശ്ചാത്തലത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതിന്റെ സത്യം ഇങ്ങനെ

മാധ്യമങ്ങൾ ഇവിടെ എന്താണ് നടക്കുന്നത് എന്ന് പുറത്ത് പറയുന്നില്ല എന്ന തരത്തിലാണ് പോസ്റ്റ് വന്നിരിക്കുന്നത്. എന്നാൽ ഈ അശ്ലീല വീഡിയോ രണ്ട് വർഷം മുൻപ് പുറത്ത് വന്നതാണെന്ന് തെളിയുകയായിരുന്നു.

Samayam Malayalam 12 Mar 2020, 7:05 pm
Samayam Malayalam fact check
ഷാഹിൻബാഗിൽ നടക്കുന്നത് എന്ന തരത്തിൽ പ്രചരിക്കുന്നത് ഇങ്ങനെ
കേന്ദ്രസര്‍ക്കാരിനെ വിവാദ പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ ഏറ്റവുമധികം പ്രതിഷേധങ്ങള്‍ നടക്കുന്നത് ഡല്‍ഹിയിലെ ഷഹീന്‍ബാഗിലാണ്. ഇതേത്തുടർന്ന്, ഇവിടെ നിന്നും നിരവധി വ്യാജപ്രചരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്.

അത്തരത്തില്‍, ഏറെ ദിവസങ്ങളായി ഫെയ്സ്ബുക്കും വാട്സാപ്പും അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ ഷാഹിന്‍ബാഗിലെ എന്ന തരത്തില്‍ വ്യാജ വീഡിയോയും ചിത്രവും പ്രചരിച്ച് വരികയാണ്.

Also Read : Fact Check: സിന്ധ്യ നടപ്പിലാക്കിയത് 'ഓപ്പറേഷന്‍ ലോട്ടസ്'։ കോണ്‍ഗ്രസ് നേതാവിന്റേത് വ്യാജ പ്രചരണം

പ്രചരിക്കുന്നത് ഇങ്ങനെ,

ഒരു അശ്ലീല വീഡിയോയില്‍ നിന്നും പകര്‍ത്തിയെടുത്ത ചിത്രം ഉപയോഗിച്ചാണ് പ്രചരണം നടത്തുന്നത്. ഇതിന് അടിയിലായി ഹിന്ദിയില്‍ ''ഇവിടെ എന്ത് തരം പ്രതിഷേധമാണ് നടക്കുന്നതെന്ന് മാധ്യമങ്ങള്‍ ഒരിക്കലും കാണിക്കില്ല. ഇതാ ഷാഹിന്‍ ബാഗില്‍ നിന്നുമുള്ള ഏറ്റവും പുതിയ ദൃശ്യങ്ങള്‍'' കുറിച്ചിട്ടുമുണ്ട്.

പ്രചരിക്കുന്ന ചിത്രം



എന്നാല്‍ സത്യം ഇത്തരത്തില്‍,

തെറ്റായ ഒരു വാര്‍ത്തയാണിത്. കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും പഴക്കമുള്ള ദൃശ്യങ്ങളാണിത്. ഇതിന്റെ ആദ്യ പരിശോധനയില്‍ തന്നെ ഷാഹിന്‍ബാഗുമായി യാതൊരു വിധത്തിലുള്ള ബന്ധവും ഇതിനില്ലെന്ന് മനസ്സിലാകും. ദൃശ്യം അശ്ലീലമായതിനാല്‍ അതിന്റെ ലിങ്ക് ഇവിടെ നല്‍കുന്നില്ല.

fact check

" />

കണ്ടെത്തിയ മാര്‍ഗ്ഗം,

വിഡീയോയില്‍ നിന്നും പകര്‍ത്തിയിരിക്കുന്ന ചിത്രത്തിന്റെ വിശദമായ വിവരങ്ങള്‍ മനസ്സിലാക്കുന്നതിന് വിവിധ സെര്‍ച്ച് എഞ്ചിനുകളുടെ സഹായത്തോടെ തിരച്ചില്‍ നടത്തി. തുടര്‍ന്ന് 2018 മെയ് മാസത്തില്‍ പുറത്തുവന്ന ഒരു ട്വിറ്റിലേക്ക് ഇത് എത്തുകയായിരുന്നു. അന്ന്, ഈ ട്വിറ്റില്‍ മറ്റൊരു ചിത്രം കൂടി കണ്ടെത്തിയിട്ടുണ്ട്.

Also Read : ബഹ്റിനിൽ മലയാളിക്ക് കൊവിഡ് 19; സ്ഥിരീകരിച്ചത് കാസർഗോഡ് സ്വദേശിയായ നഴ്സിന്

പിന്നീട് ഈ ചിത്രം ഉപയോഗിച്ച് തിരച്ചില്‍ നടത്തിയപ്പോള്‍ ഒരു അശ്ലീല വെബ് സൈറ്റിലേക്ക് കയറുകയായിരുന്നു. ഇതിന്റെ തലക്കെട്ടില്‍ പറഞ്ഞത് അനുസരിച്ച് ഉസ്ബസ്ഗിസ്ഥാന്‍ സ്വദേശികളുടെ വീഡിയോ ആണിത്. ഈ വെബ്സൈറ്റിലും രണ്ട് വർഷം മുന്‍പ് ആണ് വീഡിയോ പ്രസിദ്ധീകരിച്ചിരിക്കുന്നത് എന്ന് വ്യക്തമാണ്. എന്നാല്‍ ഏത് ദിവസമാണെന്ന വിവരങ്ങള്‍ നല്‍കിയിട്ടില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്