"സ്ത്രീധനം കൊടുത്താൽ സ്ത്രീകളുടെ അന്തസ്സ് വര്‍ദ്ധിക്കുന്നു, വിവാഹത്തിന് താത്പര്യമില്ലാത്ത യുവാക്കള്‍ക്ക് വിവാഹം കഴിക്കാൻ പ്രേരണയാകുന്നു, സൗന്ദര്യമില്ലാത്ത യുവതികളുടെ വിവാഹം നടക്കാൻ ഉയര്‍ന്ന തുക സ്ത്രീധനമായി നല്‍കുന്നത് സഹായകമാണ്" എന്നിങ്ങനെ സ്ത്രീധനങ്ങളുടെ ഗുണഗണങ്ങള്‍ വര്‍ണ്ണിക്കുകയാണ് ഒരു പാഠപുസ്തകം. സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെ പടരുന്ന ഒരു ചിത്രം ഗുജറാത്തിലെ ഒരു സ്കൂള്‍ പാഠപുസ്തകമാണെന്നാണ് ട്വിറ്റര്‍ യൂസര്‍മാര്‍ അവകാശപ്പെടുന്നത്. ഇതാണത്രേ ഗുജറാത്തിലെ ലക്ഷക്കണക്കിന് കുട്ടികളെ പഠിപ്പിക്കുന്നത്. ഇത് ഉള്ളതാണോ അതോ പതിവു പോലെ തള്ളാണോ?
കവിത ലങ്കേഷ് എന്നൊരാള്‍ ഷെയര്‍ ചെയ്ത ചിത്രം ട്വിറ്ററിൽ മാത്രം 330 പേര് പങ്കുവെച്ചിട്ടുണ്ട്. ഇത് ഗുജറാത്തിലെ സാമൂഹ്യ ശാസ്ത്രം പാഠപുസ്തകമാണെന്നാണ് അവകാശവാദം.
1961ലെ സ്ത്രീധന നിരോധന നിയമപ്രകാരം സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും കുറ്റകരമാണ്.
സത്യമെന്താണ്?
ഇത് ഒരു പാഠപുസ്തകം തന്നെയാണ്, പക്ഷെ ഗുജറാത്തിലേതല്ല. ബെംഗളൂരു സെന്റ് ജോസഫ് കോളേജ് 2017ൽ സോഷ്യോളജി വിഭാഗത്തിനു വേണ്ടി പുറത്തിറക്കിയ സ്റ്റഡി മെറ്റീരിയലാണ് ചിത്രത്തിലുള്ളത്.
ഇത് കണ്ടു പിടിക്കാൻ അത്ര പാടുപെടേണ്ടി വന്നില്ല. ട്വിറ്ററിൽ കിട്ടിയ ചിത്രം ഒന്നു ഗൂഗിളിൽ റിവേഴ്സ് ഇമേജ് സെര്‍ച്ച് ചെയ്തു നോക്കി. രണ്ട് വര്‍ഷം മുൻപ് ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത യാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. ട്വീറ്റിൽ കാണുന്ന അതേ ചിത്രം ഈ വാര്‍ത്തയിലുണ്ട്. ഈ പാഠപുസ്തകം ബെംഗളൂരു സെന്റ് ജോസഫ് കോളേജിന്റേതാണെന്ന് വെളിപ്പെടുത്തി റിതിക രമേഷ് എന്ന ഫേസ്ബുക്ക് യൂസര്‍ പങ്കുവെച്ച പോസ്റ്റ് പതിനായിരത്തോളം പേര് ഷെയര്‍ ചെയ്തിട്ടുണ്ട്.
വിഷയവുമായി ബന്ധപ്പെട്ട് കോളേജ് അധികൃതരുടെ പ്രതികരണം ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ദ ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആദ്യം വാര്‍ത്ത നിഷേധിച്ച കോളേജ് മാനേജ്മെന്റ് പിന്നീട് വിഷയത്തിൽ ഒരു പത്രക്കുറിപ്പ് ഇറക്കിയിരുന്നു. വിഷയത്തിൽ അന്വേഷണം നടത്തുകയാണെന്നും പ്രശ്നത്തിന്റെ മൂലകാരണം കണ്ടെത്തുമെന്നുമായിരുന്നു കോളേജ് വിശദീകരിച്ചത്. ഇത്തരം പുരുഷകേന്ദ്രീകൃതവും സാമൂഹ്യവിരുദ്ധവുമായ പ്രചാരണങ്ങള്‍ക്ക് തങ്ങള്‍ എതിരാണെന്നും കോളേജ് വിശദീകരിച്ചു. രണ്ട് വര്‍ഷം മുൻപ് ആരംഭിച്ച അന്വേഷണത്തിന്റെ ഫലം എന്താണെന്ന് തിരക്കി ടൈംസ് ഫാക്റ്റ് ചെക്ക് ടീം കോളേജ് അധികൃതരെ ബന്ധപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റ്: ടൈംസ് ഫാക്റ്റ് ചെക്ക് വാര്‍ത്ത പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ട്വിറ്റര്‍ യൂസറായ കവിത ലങ്കേഷ് ട്വീറ്റ് നീക്കം ചെയ്തിട്ടുണ്ട്.
കവിത ലങ്കേഷ് എന്നൊരാള്‍ ഷെയര്‍ ചെയ്ത ചിത്രം ട്വിറ്ററിൽ മാത്രം 330 പേര് പങ്കുവെച്ചിട്ടുണ്ട്. ഇത് ഗുജറാത്തിലെ സാമൂഹ്യ ശാസ്ത്രം പാഠപുസ്തകമാണെന്നാണ് അവകാശവാദം.
1961ലെ സ്ത്രീധന നിരോധന നിയമപ്രകാരം സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും കുറ്റകരമാണ്.
സത്യമെന്താണ്?
ഇത് ഒരു പാഠപുസ്തകം തന്നെയാണ്, പക്ഷെ ഗുജറാത്തിലേതല്ല. ബെംഗളൂരു സെന്റ് ജോസഫ് കോളേജ് 2017ൽ സോഷ്യോളജി വിഭാഗത്തിനു വേണ്ടി പുറത്തിറക്കിയ സ്റ്റഡി മെറ്റീരിയലാണ് ചിത്രത്തിലുള്ളത്.
ഇത് കണ്ടു പിടിക്കാൻ അത്ര പാടുപെടേണ്ടി വന്നില്ല. ട്വിറ്ററിൽ കിട്ടിയ ചിത്രം ഒന്നു ഗൂഗിളിൽ റിവേഴ്സ് ഇമേജ് സെര്‍ച്ച് ചെയ്തു നോക്കി. രണ്ട് വര്‍ഷം മുൻപ് ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത യാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. ട്വീറ്റിൽ കാണുന്ന അതേ ചിത്രം ഈ വാര്‍ത്തയിലുണ്ട്. ഈ പാഠപുസ്തകം ബെംഗളൂരു സെന്റ് ജോസഫ് കോളേജിന്റേതാണെന്ന് വെളിപ്പെടുത്തി റിതിക രമേഷ് എന്ന ഫേസ്ബുക്ക് യൂസര്‍ പങ്കുവെച്ച പോസ്റ്റ് പതിനായിരത്തോളം പേര് ഷെയര്‍ ചെയ്തിട്ടുണ്ട്.
വിഷയവുമായി ബന്ധപ്പെട്ട് കോളേജ് അധികൃതരുടെ പ്രതികരണം ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ദ ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആദ്യം വാര്‍ത്ത നിഷേധിച്ച കോളേജ് മാനേജ്മെന്റ് പിന്നീട് വിഷയത്തിൽ ഒരു പത്രക്കുറിപ്പ് ഇറക്കിയിരുന്നു. വിഷയത്തിൽ അന്വേഷണം നടത്തുകയാണെന്നും പ്രശ്നത്തിന്റെ മൂലകാരണം കണ്ടെത്തുമെന്നുമായിരുന്നു കോളേജ് വിശദീകരിച്ചത്. ഇത്തരം പുരുഷകേന്ദ്രീകൃതവും സാമൂഹ്യവിരുദ്ധവുമായ പ്രചാരണങ്ങള്‍ക്ക് തങ്ങള്‍ എതിരാണെന്നും കോളേജ് വിശദീകരിച്ചു. രണ്ട് വര്‍ഷം മുൻപ് ആരംഭിച്ച അന്വേഷണത്തിന്റെ ഫലം എന്താണെന്ന് തിരക്കി ടൈംസ് ഫാക്റ്റ് ചെക്ക് ടീം കോളേജ് അധികൃതരെ ബന്ധപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റ്: ടൈംസ് ഫാക്റ്റ് ചെക്ക് വാര്‍ത്ത പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ട്വിറ്റര്‍ യൂസറായ കവിത ലങ്കേഷ് ട്വീറ്റ് നീക്കം ചെയ്തിട്ടുണ്ട്.