ഒരു സുന്ദരൻ പുഴു. കണ്ടാൽ തൊട്ടുനോക്കാൻ തോന്നും ഉറപ്പ്. പക്ഷേ ഇത് മനുഷ്യജീവന് ആപത്താണെന്നാണ് വാട്സാപ്പിൽ പ്രചരിക്കുന്ന ഒരു വോയിസ് ക്ലിപ്പിൽ പറയുന്നത്. ഇതിന്റെ വസ്തുത എന്താണെന്നു നോക്കാം. "കടികിട്ടിയാൽ അഞ്ച് മിനിറ്റിനുള്ളിൽ മരണം ഉറപ്പ്. കർണ്ണാടകയിലെ പരുത്തി തോട്ടത്തിലാണ് ഈ പുഴുവിനെ ആദ്യം കാണുന്നത്. ഇവയ്ക്ക് പാമ്പിനെക്കാൾ വിഷമുണ്ട്. കേരളത്തിലും ഇത് വ്യാപകമായി വരുന്നുണ്ട്. കരിമ്പിൻ തോട്ടത്തിലാണ് ഇതിനെ ആദ്യമായി കണ്ടത്. മറ്റ് കൃഷിയിടങ്ങളിലേക്കും ഇത് വ്യാപകമായി കാണുന്നുണ്ട്. ഇത് വലിയ സർപ്പത്തെക്കാളും ദോഷകരമാണ്. ഇതിനെ കാണ്ടാൽ തീവെച്ച് നശിപ്പിക്കാൻ ശ്രമിക്കുക. ഒരു കമ്പിൽ തുണിചുറ്റി അകലെ നിന്ന് അതിനെ തീവെച്ച് നശിപ്പിക്കണം. കാരണം അതിന്റെ ലാർവയോമറ്റോ ഭൂമിയിലേക്ക് വരരുത്. ഇതിനെ കണ്ടാൽ കൈയിലെടുക്കാനോ സൗന്ദര്യം ആസ്വദിക്കാനോ ശ്രമിക്കണ്ട. വളരെ ഭീകരമാണിത്. അതുകൊണ്ട് ശ്രദ്ധിക്കുക എല്ലാവരും. ലേറ്റസ്റ്റായി ഇന്നലെ വന്ന ന്യൂസാണിത്. കാർഷിക വാർത്തകളിൽ വ്യാപകമായി വന്നുകൊണ്ടിരിക്കുന്നു. നിങ്ങളുടെ അറിവിലേക്കായി ഞാനിത് സമർപ്പിക്കുന്നു."
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വാട്സാപ്പിൽ വ്യാപകമായി പ്രചരിക്കുന്ന ഒരു വോയിസ് ക്ലിപ്പാണിത്. കൂടെ ഒരു പുഴുവിന്റെ ചിത്രവുമുണ്ട്. ലിമാകോഡിഡേ വിഭാഗത്തിൽ പെട്ട നിശാശലഭത്തിന്റെ പാവം പുഴുവിനെക്കുറിച്ചാണ് മുകളിൽ വിവരിച്ചതൊക്കെയും.
ഈ പുഴു ആളെക്കൊല്ലിയാണോ?
ചിത്രത്തിൽ കാണുന്നത് ഒരു കാറ്റർപില്ലറാണ്. അതായത്, പൂമ്പാറ്റകളുടെയും ചിത്രശലഭങ്ങളുടെയും മുട്ട വിരിഞ്ഞ് പുറത്തുവരുന്ന പുഴുക്കളെയാണ് കാറ്റർപില്ലറുകളെന്നു വിളിക്കുന്നത്. സസ്യഭാഗങ്ങളാണ് കാറ്റർപില്ലറുകളുടെ ഇഷ്ട ഭക്ഷണം. വളർച്ചയുടെ ഘട്ടത്തിൽ പലതവണ പടം പൊഴിച്ചുകളയുകയും രൂപം മാറുകയും ചെയ്യും. വളർച്ചയുടെ അവസാനഘട്ടത്തിലാണ് പൂമ്പാറ്റയായോ നിശാശലഭമായോ മാറുക. ഈ കാറ്റർപില്ലറിന്റെ ശരീരത്തിൽ സൂചിമുന പോലുള്ള രോമഭാഗമുണ്ട്. മനുഷ്യന്റെ ശരീരത്തിൽ തട്ടിയാൽ അവ ഉടൻ തറച്ചുകയറും. തത്ഫലമായി ഷോക്കടിക്കുന്നതുപോലെയുള്ള അനുഭവമായിരിക്കും മനുഷ്യന് അനുഭവപ്പെടുക.
ചില കാറ്റർപില്ലറുകളുടെ രോമം വിഷഗ്രന്ഥിയോട് ബന്ധിക്കപ്പെട്ടിട്ടുണ്ടാകും. ശത്രുക്കളുടെ ശരീരത്തിൽ രോമം തറയ്ക്കുമ്പോൾ ശത്രുക്കൾക്ക് വിഷബാധയേൽക്കുകയും ചെയ്യും. എന്നാൽ പാമ്പിൻ വിഷംപോലെ മനുഷ്യന്റെ ജീവനെടുക്കാനൊന്നും പൂമ്പാറ്റപ്പുഴുവിന് കഴിയില്ല. ചൊറിച്ചിൽ മാത്രമായിരിക്കും ഉണ്ടാകുക. അലർജി ഉണ്ടായാൽ ചിലപ്പോൾ ഡോക്ടറെ കാണേണ്ടിവന്നേക്കാം. രോമാവരണം കാറ്റർപില്ലറുകൾക്ക് ശത്രുക്കളിൽ നിന്നും രക്ഷപെടാനുള്ള ആയുധം മാത്രമാണ്. അതിനാൽത്തന്നെ പ്രചരിക്കുന്ന വോയിസ് ക്ലിപ്പിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം അവാസ്ഥവമാണെന്ന് പറയാം.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വാട്സാപ്പിൽ വ്യാപകമായി പ്രചരിക്കുന്ന ഒരു വോയിസ് ക്ലിപ്പാണിത്. കൂടെ ഒരു പുഴുവിന്റെ ചിത്രവുമുണ്ട്. ലിമാകോഡിഡേ വിഭാഗത്തിൽ പെട്ട നിശാശലഭത്തിന്റെ പാവം പുഴുവിനെക്കുറിച്ചാണ് മുകളിൽ വിവരിച്ചതൊക്കെയും.
ഈ പുഴു ആളെക്കൊല്ലിയാണോ?
ചിത്രത്തിൽ കാണുന്നത് ഒരു കാറ്റർപില്ലറാണ്. അതായത്, പൂമ്പാറ്റകളുടെയും ചിത്രശലഭങ്ങളുടെയും മുട്ട വിരിഞ്ഞ് പുറത്തുവരുന്ന പുഴുക്കളെയാണ് കാറ്റർപില്ലറുകളെന്നു വിളിക്കുന്നത്. സസ്യഭാഗങ്ങളാണ് കാറ്റർപില്ലറുകളുടെ ഇഷ്ട ഭക്ഷണം. വളർച്ചയുടെ ഘട്ടത്തിൽ പലതവണ പടം പൊഴിച്ചുകളയുകയും രൂപം മാറുകയും ചെയ്യും. വളർച്ചയുടെ അവസാനഘട്ടത്തിലാണ് പൂമ്പാറ്റയായോ നിശാശലഭമായോ മാറുക. ഈ കാറ്റർപില്ലറിന്റെ ശരീരത്തിൽ സൂചിമുന പോലുള്ള രോമഭാഗമുണ്ട്. മനുഷ്യന്റെ ശരീരത്തിൽ തട്ടിയാൽ അവ ഉടൻ തറച്ചുകയറും. തത്ഫലമായി ഷോക്കടിക്കുന്നതുപോലെയുള്ള അനുഭവമായിരിക്കും മനുഷ്യന് അനുഭവപ്പെടുക.
ചില കാറ്റർപില്ലറുകളുടെ രോമം വിഷഗ്രന്ഥിയോട് ബന്ധിക്കപ്പെട്ടിട്ടുണ്ടാകും. ശത്രുക്കളുടെ ശരീരത്തിൽ രോമം തറയ്ക്കുമ്പോൾ ശത്രുക്കൾക്ക് വിഷബാധയേൽക്കുകയും ചെയ്യും. എന്നാൽ പാമ്പിൻ വിഷംപോലെ മനുഷ്യന്റെ ജീവനെടുക്കാനൊന്നും പൂമ്പാറ്റപ്പുഴുവിന് കഴിയില്ല. ചൊറിച്ചിൽ മാത്രമായിരിക്കും ഉണ്ടാകുക. അലർജി ഉണ്ടായാൽ ചിലപ്പോൾ ഡോക്ടറെ കാണേണ്ടിവന്നേക്കാം. രോമാവരണം കാറ്റർപില്ലറുകൾക്ക് ശത്രുക്കളിൽ നിന്നും രക്ഷപെടാനുള്ള ആയുധം മാത്രമാണ്. അതിനാൽത്തന്നെ പ്രചരിക്കുന്ന വോയിസ് ക്ലിപ്പിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം അവാസ്ഥവമാണെന്ന് പറയാം.