ആപ്പ്ജില്ല

Fact Check: കുടിയേറ്റ തൊഴിലാളികള്‍ക്കായി പ്രിയങ്ക ഗാന്ധി വക 1000 ബസുകള്‍; സത്യാവസ്ഥ ഇങ്ങനെ

ഹിന്ദിയിലും ഇംഗ്ലീഷ് ഭാഷയിലും ആയി നിരവധി പോസ്റ്റുകളാണ് പങ്കുവച്ചിരിക്കുന്നത്. ഇക്കൂട്ടത്തില്‍‍ മലയാളികളും ഉള്‍പ്പെടുന്നുവെന്നതാണ് രസകരമായ വസ്തുത. ഇക്കൂട്ടത്തില്‍ ഓള്‍ ഇന്ത്യ മഹിള കോണ്‍ഗ്രസ് പ്രസിഡന്റ് സുഷ്മിത ദേവ് തന്റെ ഔദ്യോഗിക അക്കൗണ്ടിൽ നിന്നും ഇതേ ചിത്രം പങ്കുവച്ചിട്ടുണ്ട്.

Samayam Malayalam 20 May 2020, 1:42 pm
ലോക്ക് ഡൗണിന്റെ ഭാഗമായി കുടുങ്ങികിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ തിരികെ എത്തിക്കുന്നതിന് ആയിരം ബസ്സുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചത് വലിയ വാര്‍ത്തകളായിരുന്നു. പിന്നീട്, ഇവര്‍ക്കായുള്ള ബസ്സുകള്‍ അതിര്‍ത്തിയില്‍ ഒരുങ്ങി കിടക്കുന്നതായി അവര്‍ ഒരു വീഡിയോ സന്ദേശത്തില്‍ പറയുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഹൈവേയില്‍ നിരയായി കിടക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നുണ്ട്.
Samayam Malayalam kumbh mela images shared as priyanka gandhi offered 1000 buses in uttar pradesh for migrants fact check
Fact Check: കുടിയേറ്റ തൊഴിലാളികള്‍ക്കായി പ്രിയങ്ക ഗാന്ധി വക 1000 ബസുകള്‍; സത്യാവസ്ഥ ഇങ്ങനെ


Also Read : മുംബൈയിൽ 'പാകിസ്ഥാന്‍ സിന്ദാബാദ്' എന്ന് മുദ്രാവാക്യം വിളിച്ചു; സംഭവത്തിന്റെ സത്യം ഇങ്ങനെ

നിരവധിയാളുകളാണ് ഈ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഇക്കൂട്ടത്തില്‍‍ മലയാളികളും ഉള്‍പ്പെടുന്നുവെന്നതാണ് രസകരമായ വസ്തുത.

ഫെയ്സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്ന ചിത്രത്തിന്റെ അടിക്കുറിപ്പില്‍ ഇങ്ങനെ പറയുന്നു. നാണക്കേട്, ഇത് ഒരു ഗതാഗത കുരുക്ക് അല്ല. ഉത്തര്‍പ്രദേശില്‍ പ്രിയങ്ക ഗാന്ധി കുടിയേറ്റ തൊഴിലാളികള്‍ക്കായി ആയിരം ബസുകള്‍ ഒരുക്കിയിരിക്കുന്നു. എന്നാല്‍, യോഗി അതിനുള്ള അനുവാദം റദ്ദാക്കിയിരിക്കുകയാണ്.

സമയം ഫാക്ട് ചെക്ക്


ഇക്കൂട്ടത്തില്‍ ഓള്‍ ഇന്ത്യ മഹിള കോണ്‍ഗ്രസ് പ്രസിഡന്റ് സുഷ്മിത ദേവ് തന്റെ ഔദ്യോഗിക അക്കൗണ്ടിൽ നിന്നും ഇതേ ചിത്രം പങ്കുവച്ചിട്ടുണ്ട്. ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് ഗുണം ചെയ്യുന്ന ഈ നീക്കത്തില്‍ പ്രിയങ്കാ ഗാന്ധിക്കും ഉത്തര്‍പ്രദേശ് കോണ്‍ഗ്രസിനും നന്ദി അറിയിച്ച് ട്വീറ്റ് ചെയ്തിരുന്നു.

സമയം ഫാക്ട് ചെക്ക്


മലയാളത്തിലും ഈ ചിത്രം പങ്കുവച്ചുള്ള പ്രചരണം ഇങ്ങനെ, ഈ കിടക്കുന്നത് ട്രെയിൻ അല്ല, ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്കായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി സജ്ജീകരിച്ച 1000 ബസുകളാണ് മുഖ്യമന്ത്രി യോഗി അനുമതി നല്‍കിയിട്ടില്ല. ജനങ്ങള്‍ ഹൈവേയിലൂടെ മക്കളും പ്രായമായവരുമായി നടക്കുന്നു. അനുമതി ഇല്ലാത്തതിനാൽ ബസുകള്‍ വഴിയിൽ തടഞ്ഞിട്ടിരിക്കുന്നു. ഐഎന്‍സിഐ ഓണ്‍ലൈന്‍ എന്ന പേജില്‍ നിന്നുമാണ് ഈ പോസ്റ്റ് വന്നിരിക്കുന്നത്.

സത്യാവസ്ഥ

എന്നാല്‍, സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ചിത്രം വ്യാജമായതാണ്. ചിത്രം കുംഭമേളയുടെ സമയത്ത് പ്രയാഗ് രാജിൽ നിന്നും പകര്‍ത്തിയിരിക്കുന്നതാണ്.

കണ്ടെത്തിയ മാ‍ർഗ്ഗം

റിവേഴ്സ് ഇമേജ് സെര്‍ച്ച് വഴി നടത്തിയ പരിശോധനയിലാണ് ഈ ചിത്രം പഴയതാണെന്നും പ്രചരിക്കുന്നത് തെറ്റാണെന്നും വ്യാക്തമായത്. ഇത്രയധികം ബസുകള്‍ പാതയോരത്ത് അണി നിരത്തി ട്രാന്‍സ്പോ‍ർട്ട് കോര്‍പ്പറേഷന്‍ ഗിന്നസ് റെക്കോർഡ് ലക്ഷ്യമിടുന്നതായി 2019 ഫെബ്രുവരി 28ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഇത് സംബന്ധിച്ച് ദേശീയ മാധ്യമങ്ങളും വാര്‍ത്തകള്‍ ചെയ്തിരുന്നു. 500 പ്രത്യേക ബസുകളുടെ ചിത്രമാണ് പ്രചരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

എഎൻഐ പുറത്തുവിട്ട അന്നത്തെ ചിത്രം



അന്ന് ഉത്തര്‍പ്രദേശ് സംസ്ഥാന സര്‍‍ക്കാര്‍ 500 പ്രത്യേക ബസുകള്‍ അണിനിരത്തി ഗിന്നസ് ബുക്കില്‍ ഇടം പിടിക്കുകയും ചെയ്തിരുന്നു. ഈ ചിത്രങ്ങളുടെ പടങ്ങളും ഗൂഗിളില്‍ ലഭ്യമാണ്.

Also Read : കൊവിഡ് മരണനിരക്ക് 6%; പ്രധാന വില്ലന്‍ 'പുകവലി'; ഇന്തോനേഷ്യ ഒരു സൂചനയെന്ന് ഗവേഷകര്‍

വിധി

മറ്റ് സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന കുടിയേറ്റ തൊഴിലാളികളെ യുപിയില്‍ തിരിച്ചെത്തിക്കാനായി പ്രിയങ്കഗാന്ധി തയ്യാറാക്കിയ 1000 ബസുകളുടെ ചിത്രം എന്ന പേരിൽ പ്രചരിക്കന്ന ഫോട്ടോ വ്യാജമാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്