ആപ്പ്ജില്ല

Fact Check: തടവറകളില്ലെന്ന് മോദി പറഞ്ഞത് സത്യമോ?എങ്കിൽ, അസമിലും ബെംഗളൂരുവിലും നിർമിക്കുന്നത് എന്ത്?: സത്യാവസ്ഥ ഇങ്ങനെ

മോദിയുടെ വാദം പച്ചക്കള്ളമാണെന്ന് പറഞ്ഞു കൊണ്ട് ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് രംഗത്തെത്തി. ബെംഗളൂരുവിൽ ഒരുങ്ങുന്ന തടവറയുടെ ചിത്രങ്ങൾ കശ്യപ് ട്വിറ്ററിലൂടെ പങ്കു വെച്ചു.

Samayam Malayalam 23 Dec 2019, 3:49 pm


ന്യൂഡൽഹി: റാം ലീല മൈതാനിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിൽ വസ്തുതകൾ വളച്ചൊടിച്ചതായി വിവാദം. ഇന്ത്യയിൽ കരുതൽ തടവറകൾ ഇല്ലെന്നും ഒരു മുസ്ലിം പൗരൻ പോലും തടവിൽ ഇല്ലെന്നുമായിരുന്നു മോദി പ്രസ്താവിച്ചത്. റാം ലീല മൈതാനിയിൽ ഇന്നലെ നടന്ന ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പ്രതിപക്ഷ പാർട്ടികൾ ദേശീയ പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് അസത്യം പ്രചരിപ്പിക്കുകയാണെന്നും മോദി ഇന്നലെ മൈതാനിയിൽ പ്രസംഗത്തിനിടെ സൂചിപ്പിച്ചിരുന്നു.

ഇന്ത്യയിൽ ജനിച്ച മുസ്ലിം പൗരന്മാർക്ക് എൻആർസി ബാധകമാകില്ല എന്നാണ് പ്രധാനമന്ത്രി ഇന്നലെ പ്രഖ്യാപിച്ചത്. എന്നാൽ, രാജ്യത്തിന്റെ പല ഭാഗങ്ങളിൽ പൗരത്വ രജിസ്ട്രിയിൽ നിന്ന് ഒഴിവാക്കപ്പെടുന്നവരെ പാർപ്പിക്കാൻ എന്ന രീതിയിൽ തടവറകൾ നിർമിക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. അമേരിക്കയിൽ ട്രംപ് ഭരണകൂടം കുടിയേറ്റം തടയാനായി ഡിറ്റൻഷൻ സെന്ററുകളുടെ പ്രവർത്തനം കർശനമാക്കിയത് വലിയ വിവാദമായിരുന്നു.

Also Read: ജനുവരി 15ന് മുൻപ് പുതിയ ബിജെപി സംസ്ഥാന അധ്യക്ഷൻ; ഈ നേതാവിന് കൂടുതൽ സാധ്യതയെന്ന് റിപ്പോർട്ട്

അതിന്, സമാനമായി ഇന്ത്യയിലും പൗരത്വം നിഷേധിക്കപ്പെടുന്നവർക്കായി ഡിറ്റൻഷൻ സെന്ററുകൾ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. മുസ്ലിം മത വിശ്വാസികളെ തടവറകളിൽ അടക്കില്ലെന്ന് പ്രധാനമന്ത്രി ഇന്നലെ നടത്തിയ പ്രസ്താവന വിശ്വസിക്കാൻ കഴിയുന്നതല്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.അസമിൽ പൗരത്വ റജിസ്റ്റർ നടപ്പാക്കിയത് മുതൽ തടവറകൾ നിർമിച്ചു തുടങ്ങിയത് വാർത്തയായിരുന്നു.

കേന്ദ്ര സർക്കർ കഴിഞ്ഞ നവംബറിൽ രാജ്യസഭയിൽ 28 പേരോളം അസമിലെ തടവറകളിൽ മരിച്ചതായി വ്യക്തമാക്കിയിരുന്നു. അസമിലെ ഗോപാൽപൂരിൽ 46 കോടി രൂപ മുതൽമുടക്കിൽ വലിയ തടവറകൾ നിര്മിക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. 300 പേരെ പാർപ്പിക്കാൻ കഴിയുന്ന തടവറകളാണ് ഒരുങ്ങുന്നതെന്നയിരുന്നു റിപ്പോർട്ടുകൾ. ഇന്ത്യൻ പൗരത്വമില്ലാത്ത 'വിദേശികൾ' എന്ന് മുദ്രകുത്തപ്പെട്ട 988 പേർ തടവറകളിൽ കഴിയുന്നതായി ടെലഗ്രാഫ് പത്രം സർക്കാർ കണക്കുകളെ ഉദ്ധരിച്ച് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

ഇപ്പോൾ ഉള്ളത് കൂടാതെ പത്ത് തടവറകൾ കൂടി അസമിൽ നിർമിക്കാൻ കേന്ദ്രസർക്കാർ പദ്ധതിയിടുന്നതായും റിപ്പോർട്ടുകൾ വന്നിരുന്നു. കർണാടകയിലും കേന്ദ്രം ഡിറ്റൻഷൻ സെന്ററുകൾ ഒരുക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, പ്രധാനമന്ത്രി പറഞ്ഞത്ത് പച്ച കള്ളമാണെന്ന് തെളിയിക്കുന്ന തടവറകളുടെ ചിത്രങ്ങൾ ട്വിറ്ററിലൂടെ പങ്കു വെച്ചിരിക്കുകയാണ് ബൊളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്.


ബെംഗളൂരു റൂറലിലെ നെൽമംഗല എന്ന സ്ഥലത്ത് ഒരുങ്ങുന്ന തടവറയുടെ ചിത്രങ്ങളാണ് കശ്യപ് പങ്കുവെച്ചിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്