ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിലൂടെ വ്യാജ വാർത്തകൾ പ്രചരിക്കുന്നത് പതിവാണ്. തെറ്റായ വാർത്തയാണെന്ന് ധാരണയുണ്ടായിട്ടും ഇത്തരം റിപ്പോർട്ടുകൾ പ്രാചരിപ്പിക്കുന്നവരും ധാരാളമാണ്. ഇതിനിടെ പ്രായപൂർത്തിയാകാത്ത അഫ്ഗാനിസ്ഥാൻ സ്വദേശിയായ പെൺകുട്ടിയെ ഇന്ത്യൻ ടൂറിസ്റ്റ് ബലാത്സംഗം ചെയ്തുവെന്ന വാർത്താ പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് വിവാദമാകുകയാണ്. Also Read: കാമുകിയുടെ അശ്ലീല വീഡിയോ പകര്‍ത്തി പ്രചരിപ്പിച്ചതിൻ്റെ പക; യുവാവ് മോഷ്ടിച്ചത് 500 ലാപ്ടോപ്പുകള്, മോഷണം ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച്
പ്രചരിച്ച വാർത്ത ഏന്ത്?
2020 ഡിസംബർ 28ന് അഫ്ഗാനിസ്ഥാനിലെ കാബൂൾ സ്വദേശിയായ 15 വയസുകാരിയായ പെൺകുട്ടിയെ ഇന്ത്യൻ ടൂറിസ്റ്റായ ദീപ് ദേശായി എന്നയാൾ ബലാത്സംഗം ചെയ്തുവെന്നാണ് പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. നിരവധി വാർത്താ ഏജൻസികളും ചിത്രംസഹിതം വാർത്ത പ്രചരിപ്പിച്ചു. ഒരു സംഘത്തിൻ്റെ തലവനായ ദേശായിയെ അഫ്ഗാൻ പോലീസ് അറസ്റ്റ് ചെയ്തതായും വാർത്ത പ്രചരിപ്പിച്ചു. ഇത് സംബന്ധിച്ച നിരവധി യുട്യൂബ് വീഡിയോകളും പുറത്തുവന്നിരുന്നു.
സത്യാവസ്ഥ എന്ത്?
ഇന്ത്യൻ ടൂറിസ്റ്റ് അഫ്ഗാൻ പെൺകുട്ടിയെ ബലാത്സംഗം ചെയ്തുവെന്ന വാർത്ത പ്രചരിച്ചതോടെ ടൈംസ് ഫാക്ട് ചെക്ക് നടത്തിയ പരിശോധനയിൽ സത്യാവസ്ഥ വ്യക്തമായി. ദീപ് ദേശായി എന്ന പേരിൽ പാകിസ്ഥാൻ ഓൺലൈൻ മാധ്യമങ്ങൾ പ്രചരിപ്പിച്ചത് അബ്ദുള്ള എന്നയാളുടെ ചിത്രമാണ്. മീററ്റിൽ പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്ന പരാതിയിൽ 42 കാരനായ ഇയാളെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Also Read: കെണി വിരിക്കാന്‍ 'സൗജന്യ അടിവസ്ത്ര പദ്ധതി'; പിന്നാലെ നഗ്ന ചിത്രങ്ങൾ ആവശ്യപ്പെടും; യുവാവ് പിടിയിൽ
സത്യം കണ്ടെത്തിയ മാർഗം
പരിശോധനയിൽ ഇന്ത്യൻ ടൂറിസ്റ്റ് എന്ന പേരിൽ പാക് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് അബ്ദുള്ളയുടെ ചിത്രം ആണെന്ന് കണ്ടെത്തി. മൂന്ന് ഭാര്യമാരും നാല് കുട്ടികളുമുള്ള ഇയാൾ ഈ വിവരങ്ങൾ മറച്ചുവച്ച് പ്രായപൂർത്തിയാകാത്ത ഒരു ഹിന്ദു പെൺകുട്ടിയെ വിവാഹം കഴിക്കാൻ ശ്രമം നടത്തുകയായിരുന്നു. 2020 സെപ്റ്റംബർ 16ൽ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തിരുന്നു. ‘അമാൻ ചൗധരി’ എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തയ്യാറാക്കിയാണ് ഇയാൾ നീക്കം നടത്തിയത്. അബ്ദുള്ളയെ അറസ്റ്റ് ചെയ്തത് അടക്കമുള്ള ട്വീറ്റുകളും ചിത്രങ്ങളും ആ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു.
പ്രചരിച്ച വാർത്ത ഏന്ത്?
2020 ഡിസംബർ 28ന് അഫ്ഗാനിസ്ഥാനിലെ കാബൂൾ സ്വദേശിയായ 15 വയസുകാരിയായ പെൺകുട്ടിയെ ഇന്ത്യൻ ടൂറിസ്റ്റായ ദീപ് ദേശായി എന്നയാൾ ബലാത്സംഗം ചെയ്തുവെന്നാണ് പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. നിരവധി വാർത്താ ഏജൻസികളും ചിത്രംസഹിതം വാർത്ത പ്രചരിപ്പിച്ചു. ഒരു സംഘത്തിൻ്റെ തലവനായ ദേശായിയെ അഫ്ഗാൻ പോലീസ് അറസ്റ്റ് ചെയ്തതായും വാർത്ത പ്രചരിപ്പിച്ചു. ഇത് സംബന്ധിച്ച നിരവധി യുട്യൂബ് വീഡിയോകളും പുറത്തുവന്നിരുന്നു.
സത്യാവസ്ഥ എന്ത്?
ഇന്ത്യൻ ടൂറിസ്റ്റ് അഫ്ഗാൻ പെൺകുട്ടിയെ ബലാത്സംഗം ചെയ്തുവെന്ന വാർത്ത പ്രചരിച്ചതോടെ ടൈംസ് ഫാക്ട് ചെക്ക് നടത്തിയ പരിശോധനയിൽ സത്യാവസ്ഥ വ്യക്തമായി. ദീപ് ദേശായി എന്ന പേരിൽ പാകിസ്ഥാൻ ഓൺലൈൻ മാധ്യമങ്ങൾ പ്രചരിപ്പിച്ചത് അബ്ദുള്ള എന്നയാളുടെ ചിത്രമാണ്. മീററ്റിൽ പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്ന പരാതിയിൽ 42 കാരനായ ഇയാളെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Also Read: കെണി വിരിക്കാന്‍ 'സൗജന്യ അടിവസ്ത്ര പദ്ധതി'; പിന്നാലെ നഗ്ന ചിത്രങ്ങൾ ആവശ്യപ്പെടും; യുവാവ് പിടിയിൽ
സത്യം കണ്ടെത്തിയ മാർഗം
പരിശോധനയിൽ ഇന്ത്യൻ ടൂറിസ്റ്റ് എന്ന പേരിൽ പാക് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് അബ്ദുള്ളയുടെ ചിത്രം ആണെന്ന് കണ്ടെത്തി. മൂന്ന് ഭാര്യമാരും നാല് കുട്ടികളുമുള്ള ഇയാൾ ഈ വിവരങ്ങൾ മറച്ചുവച്ച് പ്രായപൂർത്തിയാകാത്ത ഒരു ഹിന്ദു പെൺകുട്ടിയെ വിവാഹം കഴിക്കാൻ ശ്രമം നടത്തുകയായിരുന്നു. 2020 സെപ്റ്റംബർ 16ൽ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തിരുന്നു. ‘അമാൻ ചൗധരി’ എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തയ്യാറാക്കിയാണ് ഇയാൾ നീക്കം നടത്തിയത്. അബ്ദുള്ളയെ അറസ്റ്റ് ചെയ്തത് അടക്കമുള്ള ട്വീറ്റുകളും ചിത്രങ്ങളും ആ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു.