ആപ്പ്ജില്ല

Fact Check: വീണ്ടും കെജ്രിവാള്‍ സര്‍ക്കാര്‍ വരുന്നതിന് അമിത് ഷാ പ്രചരണത്തിന് ഇറങ്ങിയിരുന്നോ ? സത്യാവസ്ഥ ഇങ്ങനെ

കഠിനമായ ശൈത്യത്തെ അവഗണിച്ച് നിരവധിയാളുകളാണ് ഡല്‍ഹി വോട്ട് ചെയ്യാന്‍ എത്തിയത്. അതേസമയം, തെരഞ്ഞെടുപ്പിന് മുന്‍പ് പ്രചരിച്ച ഒരു ചിത്രം ഏറെ ചര്‍ച്ചയായിരുന്നു. ആം ആദ്മി പാർട്ടി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പിന്തുണച്ചു കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തുവന്നുവെന്ന് സൂചന നല്‍കുന്ന ചിത്രമാണ് ഇത്തരത്തില്‍ ചര്‍ച്ചാ വിഷയമാകുന്നത്.

Samayam Malayalam 8 Feb 2020, 4:31 pm
കഠിനമായ ശൈത്യത്തെ അവഗണിച്ച് നിരവധിയാളുകളാണ് ഡല്‍ഹി വോട്ട് ചെയ്യാന്‍ എത്തിയത്. അതേസമയം, തെരഞ്ഞെടുപ്പിന് മുന്‍പ് പ്രചരിച്ച ഒരു ചിത്രം ഏറെ ചര്‍ച്ചയായിരുന്നു. ആം ആദ്മി പാർട്ടി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പിന്തുണച്ചു കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തുവന്നുവെന്ന് സൂചന നല്‍കുന്ന ചിത്രമാണ് ഇത്തരത്തില്‍ ചര്‍ച്ചാ വിഷയമാകുന്നത്.
Samayam Malayalam photo of home minister amit shah distributing pamphlets about arvind kejriwal is fake
Fact Check: വീണ്ടും കെജ്രിവാള്‍ സര്‍ക്കാര്‍ വരുന്നതിന് അമിത് ഷാ പ്രചരണത്തിന് ഇറങ്ങിയിരുന്നോ ? സത്യാവസ്ഥ ഇങ്ങനെ


​​പ്രചരിക്കുന്ന ചിത്രം


കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അരവിന്ദ് കെജ്രിവാളിന് പിന്തുണച്ചുകൊണ്ട് ലഘുലേഖകള്‍ വിതരണം ചെയ്യുന്നതിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ചിത്രത്തില്‍ ''രണ്ടാം ടേമിലും കെജ്രിവാള്‍ മാത്രം'' എന്നെഴുതിയ ലഘുലേഖകളാണ് അമിത് ഷാ വിതരണം ചെയ്യുന്നത്. ഡല്‍ഹിയില്‍ ബിജെപിയും ആം ആദ്മി പാര്‍ട്ടിയും തമ്മിലാണ് രൂക്ഷമായ പോരാട്ടം നടക്കുന്നത്. ഇതിനിടയിലാണ് ഇത്തരത്തില്‍ ചിത്രം പ്രചരിക്കുന്നത്.

​​ചിത്രത്തിന് പിന്നിലുള്ള വാസ്തവം

ചിത്രം പൂര്‍ണമായും വ്യാജമായി നിര്‍മ്മിച്ചതാണ്. ഡല്‍ഹിയിലെ ഖാണ്ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി അമിത് ഷാ ലഘുലേഖകള്‍ വിതരണം ചെയ്യുന്നതിന്റെ ചിത്രമാണ് ഇത്തരത്തില്‍ വ്യാജമാക്കിയത്. മനീഷ് സിങ്ങിന് വേണ്ടിയാണ് ആഭ്യന്തര മന്ത്രി വീടുകള്‍ കയറിയുള്ള പ്രചരണം നടത്തിയത്.


​ഡല്‍ഹിയില്‍ നിര്‍ണായക തെരഞ്ഞെടുപ്പ്​

ബിജെപിക്കും ആം ആദ്മി പാര്‍ട്ടിക്കും നിര്‍ണായകമായ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിങ്ങ് നില കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 70 മണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പ് എട്ട് മണിക്ക് ആരംഭിച്ച് വൈകിട്ട് ആറു മണിക്ക് അവസാനിക്കും. അതിന് മുന്നോടിയായി ഇത്തരത്തില്‍ നിരവധി വ്യാജ പ്രചരണങ്ങള്‍ നടന്നിരുന്നു. നേരത്തെ, പ്രധാനമന്ത്രിയെ ദേശദ്രോഹിയെന്ന് വിളിച്ചിട്ടില്ലെന്ന് കെജ്രിവാള്‍ അഭിപ്രായപ്പെട്ടിരുന്നു. അങ്ങിനെ പറഞ്ഞെങ്കില്‍ കാണിക്കുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, ഇത് തെറ്റാണെന്ന് പിന്നീട് ചില മാധ്യമങ്ങള്‍ കണ്ടെത്തിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്