ആപ്പ്ജില്ല

'ജെഎൻയു വിദ്യാർഥികൾക്ക് ടാറ്റാ ഗ്രൂപ്പ് ജോലി നൽകില്ല'; വാർത്തയ്ക്ക് പിന്നിലെ യാഥാർഥ്യം

രാജ്യ തലസ്ഥാനത്ത് നടക്കുന്ന ഒട്ടുമിക്ക പ്രതിഷേധങ്ങളെയും മുന്നിൽ നിന്ന് നയിക്കുന്നതിൽ ജെഎൻയു വിദ്യാർഥികളുണ്ടെന്നത് കഴിഞ്ഞകുറച്ചുകാലമായി കാണുന്നതാണ്. അതോടൊപ്പം തന്നെ വിദ്യാർഥികൾക്കെതിരെ നടക്കുന്ന പ്രചരണങ്ങളും വളരെയധികം ശ്രദ്ധ നേടിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു മെസേജ് ഇന്ത്യയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ടാറ്റ ഇനി ജെഎൻയു വിദ്യാർഥികൾക്ക് ജോലി നൽകില്ലെന്നതായിരുന്നു. വളരെക്കാലമായി സോഷ്യൽമീഡിയയിൽ ഇടയ്ക്കിടെയെത്തുന്നതാണ് ഇക്കാര്യം. വാട്സാപ്പുകളിൽ പ്രചരിച്ച ഈ മെസേജിന്‍റെ യാഥാർഥ്യം എന്താണെന്ന് പരിശോധിക്കാം.

Samayam Malayalam 25 Feb 2020, 2:53 pm
രാജ്യ തലസ്ഥാനത്ത് നടക്കുന്ന ഒട്ടുമിക്ക പ്രതിഷേധങ്ങളെയും മുന്നിൽ നിന്ന് നയിക്കുന്നതിൽ ജെഎൻയു വിദ്യാർഥികളുണ്ടെന്നത് കഴിഞ്ഞകുറച്ചുകാലമായി കാണുന്നതാണ്. അതോടൊപ്പം തന്നെ വിദ്യാർഥികൾക്കെതിരെ നടക്കുന്ന പ്രചരണങ്ങളും വളരെയധികം ശ്രദ്ധ നേടിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു മെസേജ് ഇന്ത്യയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ടാറ്റ ഇനി ജെഎൻയു വിദ്യാർഥികൾക്ക് ജോലി നൽകില്ലെന്നതായിരുന്നു. വളരെക്കാലമായി സോഷ്യൽമീഡിയയിൽ ഇടയ്ക്കിടെയെത്തുന്നതാണ് ഇക്കാര്യം. വാട്സാപ്പുകളിൽ പ്രചരിച്ച ഈ മെസേജിന്‍റെ യാഥാർഥ്യം എന്താണെന്ന് പരിശോധിക്കാം.
Samayam Malayalam ratan tata did not say tata group will not recruit from jnu
'ജെഎൻയു വിദ്യാർഥികൾക്ക് ടാറ്റാ ഗ്രൂപ്പ് ജോലി നൽകില്ല'; വാർത്തയ്ക്ക് പിന്നിലെ യാഥാർഥ്യം


​പ്രചരിച്ചതെന്ത്?

രത്തൻ ടാറ്റയുടെ ചിത്രത്തിനൊപ്പം അദ്ദേഹത്തിന്‍റെ വാക്കുകളെന്ന പേരിൽ ചില വാചകങ്ങളുമായുള്ള ഗ്രാഫിക് കാർഡാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. രത്തൻ ടാറ്റ നടത്തിയ വലിയൊരു പ്രഖ്യാപനം എന്ന് പറഞ്ഞാണ് ഗ്രാഫിക് കാർഡ് ആരംഭിക്കുന്നത് തന്നെ. 'രത്തൻ ടാറ്റ സാഹിബിന്‍റെ വലിയ പ്രഖ്യാപനം: ഇനി മുതൽ ടാറ്റാ ഗ്രൂപ്പ് ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി(ജെഎൻയു)യിലെ വിദ്യാർഥികളെയെന്നും റിക്രൂട്ട് ചെയ്യില്ല. രാജ്യത്തോട് വിശ്വസ്തത പുലർത്താൻ കഴിയാത്തവർ, കമ്പനിയോട് വിശ്വസ്തരായിരിക്കുമെന്ന് നമ്മൾ എങ്ങിനെയാണ് കരുതുക.' എന്നായിരുന്നു ഇത്.

​സോഷ്യൽമീഡിയയിൽ വൈറലായി പോസ്റ്റ്

നരേഷ് ജി പഹുജയെന്ന ട്വിറ്റർ ഹാൻഡിലിൽ ഫെബ്രുവരി 22നായിരുന്നു ഈ പോസ്റ്റ് ആദ്യം പ്രത്യക്ഷപ്പെട്ടത്. തൊട്ടുപിന്നാലെ തന്നെ ഇത് വ്യാപകമായി പ്രചരിക്കുകയും ചെയ്തു. പിന്നീട് ഫെബ്രുവരി 24ന് ഡോ. എൽഎസ് റാണ എന്ന ഹാൻഡിലിൽ നിന്നും ഇതേ കാർഡ് ട്വീറ്റ് ചെയ്യപ്പെട്ടു. ഇൻസ്പെയറിങ് യംഗ് ഇന്ത്യ എന്ന ലോഗോയോടെയായിരുന്നു ഈ പ്രചരണങ്ങൾ. ട്വിറ്ററിൽ നിന്നും ഈ ഗ്രാഫിക് കാർഡുകൾ വാട്സാപ്പ് വഴി പ്രചരിക്കുകയായിരുന്നു.

​വാർത്തയുടെ യാഥാർഥ്യമെന്ത്

രത്തൻ ടാറ്റ ഇത്തരത്തിലൊരു പ്രചരണവും നടത്തിയിട്ടില്ലെന്നതാണ് യാഥാർഥ്യം. വർഷങ്ങളായി നടക്കുന്ന ഈ പ്രചരണത്തിനെതിരെ 2016 ൽ തന്നെ ടാറ്റാ ഗ്രൂപ്പ് രംഗത്തെത്തുകയും ചെയ്തിരുന്നു. രത്തൻ ടാറ്റയുടെ പ്രചരണമെന്ന പേരിൽ വാർത്തകൾ ആദ്യം വൈറലായപ്പോഴായിരുന്നു ഇത്. ടാറ്റ ഇത്തരത്തിലൊരു പ്രസ്താവന ഇതുവരെ നടത്തിയിട്ടില്ലെന്നായിരുന്നു അന്ന് അവർ പറഞ്ഞത്. ഈ വാർത്ത 2016 ഫെബ്രുവരി 15ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്