ആപ്പ്ജില്ല

Fact Check: മുൻസിപ്പാലിറ്റിയുടെ ക്രൂരത? പൊട്ടിക്കരഞ്ഞ് റിക്ഷക്കാരൻ, പ്രചരിച്ച വീഡിയോയുടെ സത്യാവസ്ഥയെന്ത്

സമൂഹമാധ്യങ്ങളിലൂടെയാണ് യുവാവിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. ഇന്ത്യയിൽ നിന്നുള്ള ദൃശ്യങ്ങൾ എന്ന പേരിലാണ് വീഡിയോ പ്രചരിച്ചത്. ഇർഫാൻ ഖാൻ എന്നയാളാണ് ദൃശ്യം ട്വിറ്ററിലൂടെ പുറത്തുവിട്ടത്

Samayam Malayalam 12 Oct 2020, 10:16 pm
ന്യൂഡൽഹി: മുൻസിപ്പാലിറ്റി ജീവനക്കാർ റിക്ഷ പിടിച്ചെടുത്ത് കൊണ്ടു പോകുന്നതിനിടെ യുവാവ് പൊട്ടിക്കരയുന്ന ഒരു വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. റിക്ഷയുടെ ഉടമയായ യുവാവ് മാധ്യമങ്ങൾക്ക് മുന്നിൽ കരയുന്ന ദൃശ്യങ്ങൾ ഇർഫാൻ ഖാൻ എന്നയാളാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്.
Samayam Malayalam സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യം
സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യം


Also Read: മഹാരാഷ്‌ട്രയിൽ 7,089 പുതിയ കൊവിഡ് കേസുകൾ; കർണാടകയിൽ 7606 രോഗബാധിതർ കൂടി, തമിഴ്‌നാട്ടിൽ 62 മരണം

അവകാശവാദം ഇങ്ങനെ

'ഈ രാജ്യത്തെ നിയമം പാവപ്പെട്ടവർക്ക് മാത്രം' എന്ന ക്യാപ്‌ഷനോടെയാണ് ഇർ‌ഫാൻ‌ ഖാൻ വീഡിയോ ട്വീറ്റ് ചെയ്‌തത്. മുൻസിപ്പാലിറ്റി ജീവനക്കാർ തൻ്റെ റിക്ഷ പിടിച്ചെടുക്കുമ്പോൾ യുവാവ് പൊട്ടിക്കരയുന്നതാണ് ദൃശ്യത്തിലുള്ളത്. ഇന്ത്യയിൽ നിന്നുള്ളതാണെന്ന അവകാശവാദത്തോടെയാണ് ഇർഫാൻ വീഡിയോ പങ്കുവച്ചത്.


സത്യാവസ്ഥ ഇങ്ങനെ

റിക്ഷയുടെ ഉടമയായ യുവാവ് കരയുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായതോടെ ടൈംസ് ഫാക്‌ട് ചെക്ക് നടത്തിയ പരിശോധനയിൽ ദൃശ്യവുമായി ബന്ധപ്പെട്ട സത്യാവസ്ഥ കണ്ടെത്തി. പ്രചരിച്ച വീഡിയോ ഇന്ത്യയിൽ നിന്നുള്ളതല്ല. വീഡിയോ ബംഗ്ലാദേശിലെ ജിഗാതാലയിൽ നിന്നുള്ളതാണ്. ധാക്ക സൗത്ത് സിറ്റി കോർപ്പറേഷൻ (ഡിഎസ്സിസി) ഫസ്ലൂർ റഹ്‌മാൻ എന്ന വ്യക്തിയുടെ റിക്ഷയാണ് അധികൃതർ പിടിച്ചെടുത്തത്. കൊറോണ വൈറസ് തിരിച്ചടിക്കിടെ ജോലി നഷ്‌ടമായ റഹ്‌മാൻ 80,000 രൂപ വായ്‌പയെടുത്ത് റിക്ഷ വാങ്ങി. ബാറ്ററിയിൽ പ്രവർത്തിക്കുന്ന റിക്ഷകളെ നഗരത്തിൽ നിന്ന് ഒഴിപ്പിക്കാൻ ഡിഎസ്സിസി തീരുമാനിക്കുകയും അതിൻ്റെ ഭാഗമായി യുവാവിൻ്റെ റിക്ഷയും മുൻസിപ്പാലിറ്റി ജീവനക്കാർ പിടിച്ചെടുത്തു. അധികൃതർ റിക്ഷ കൊണ്ട് പോകുന്നതിൻ്റെ നിരാശയിൽ കഴിയുന്ന യുവാവിൻ്റെ ദൃശ്യമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഈ സംഭവം ചർച്ചയായതോടെ ഒരു പ്രമുഖ സ്ഥാപനം അദ്ദേഹത്തിന് സാധാരണ രീതിയിൽ പ്രവർത്തിക്കുന്ന
രണ്ട് റിക്ഷകൾ വാങ്ങി നൽകി.

Also Read: ഖുശ്‌ബുവിൻ്റെ ലക്ഷ്യം ഇതോ? കോൺഗ്രസ് വിട്ടത് എന്തിന്; മോദിയെ പുകഴ്‌ത്തി താരം

വെർഡിക്‌റ്റ്

സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച ദൃശ്യം ബംഗ്ലാദേശിൽ നിന്നുള്ളതാണെന്ന് ടൈംസ് ഫാക്‌ട് ചെക്ക് കണ്ടെത്തി. 2020 ഒക്ടോബർ 8ന് ബംഗ്ലാദേശിൽ നിന്നുള്ളതാണ് വീഡിയോ. ദൃശ്യത്തിൽ ബംഗ്ലാദേശിൽ പ്രവർത്തിക്കുന്ന 'ജമുന ടിവിയുടെ' ലോഗോയുണ്ട്. ഈ വീഡിയോയുമായി ബന്ധപ്പെട്ട വാർത്തകൾ ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തതായും കണ്ടെത്തി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്