ആപ്പ്ജില്ല

ദളിത് ഐഎഎസ് ഉദ്യോഗസ്ഥനെ ആർഎസ്എസുകാർ കൊലപ്പെടുത്തിയോ? പ്രചരണത്തിന്റെ വാസ്തവം

അക്രമികളായ ആർഎസ്എസുകാർ ദളിത് ഐഎഎസ് ഉദ്യോഗസ്ഥനെ മർദ്ദിക്കുകയും വെട്ടികൊലപ്പെടുത്തുകയായിരുന്നു. മലയാളത്തിലാണ് ഇതിന്റെ വാദം പ്രചരിക്കുന്നത്. മുഹമ്മദ് റാഫി റാഫി എന്ന് പേരുള്ള അക്കൗണ്ടിൽ നിന്നും പ്രചരിക്കുന്നത്.

Samayam Malayalam 15 Oct 2020, 5:21 pm
ഉത്തര്‍പ്രദേശിലെ ഹാഥ്രസ് സംഭവത്തിന് പിന്നാലെ ദളിത് ആക്രമണങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ വലിയ തോതിൽ പുറത്തുവരികയാണ്. ഉത്തരേന്ത്യൻ സംഭവങ്ങള്‍ ഏറ്റവുമധികം പ്രചരിക്കുന്നത് കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലാണ്. അത്തരം ഒരു വാര്‍ത്തയുടെ സത്യമാണ് ഇന്ന് സമയം ഫാക്ട് ചെക്ക് പരിശോധിക്കുന്നത്.
Samayam Malayalam Samayam Fact Check
സമയം ഫാക്ട് ചെക്ക്


വാദം ഇങ്ങനെ,

ഒരു ഭീകരമായ സിസിടിവി വീഡിയോയുമായാണ് പോസ്റ്റ് വന്നിരിക്കുന്നത്. പോസ്റ്റിൽ കുറച്ച് ആളുകള്‍ ചേര്‍ന്ന് പട്ടാപ്പകൽ ഒരാളെ കാറിൽ വച്ച് ആക്രമിക്കുകയും കുത്തുകയും ചെയ്യുന്നത് കാണുവാന്‍ സാധിക്കും. ഈ അക്രമികൾ ആര്‍എസ്എസുകാരാണെന്നും മുഹമ്മദ് റാഫി റാഫി എന്ന് പേരുള്ള അക്കൗണ്ടിൽ നിന്നും പ്രചരിക്കുന്നു.

https://www.facebook.com/100048500863273/videos/176444537315574/

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ

നാഗപ്പൂരിൽ RSS പ്രവർത്തകർ ദളിത് IAS ഓഫീസറെ പരസമായി വെട്ടിയും കുത്തിയും കൊലപ്പെടുത്തുന്നു. അദേഹത്തിന്റെ 16 വയസ്സുകാരി മകളെ കാറിൽ കൂട്ടാബലാത്സംഗം ചെയ്യുന്ന ഭീകര കാഴ്ചകൾ(RSS BJP)

സത്യം ഇങ്ങനെ

മുഹമ്മദ് റാഫി റാഫി എന്ന അക്കൗണ്ടിൽ നിന്നും പങ്കുവെച്ചിരിക്കുന്ന അവകാശവാദം പൂര്‍ണമായും തെറ്റായതാണ്. ഇത് ഗുണ്ടകള്‍ തമ്മിലുള്ള പകപോക്കലാണെന്നും കണ്ടെത്തി. ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിന്റെ വസതിക്ക് സമീപമാണ് ഇത്തരത്തില്‍ ഒരു ആക്രമണമുണ്ടായത്.

കണ്ടെത്തിയ മാര്‍ഗം

വീഡിയോ ദൃശ്യത്തിന്റെ ഭാഗങ്ങള്‍ മുറിച്ച് റിവേഴ്സ് ഇമേജ് സെര്‍ച്ചിലൂടെ നടത്തിയ പരിശോധനയിലാണ് തെറ്റായ വീഡിയോ ആണെന്ന് കണ്ടെത്തിയത്. പരിശോധിച്ചപ്പോള്‍ സെപ്റ്റംബര്‍ 27ന് ഇത് സംബന്ധിച്ച് ആഷിഷ് മെര്‍ഖാദ് ട്വീറ്റ് ചെയ്തതായി കണ്ടെത്തി.



ട്വീറ്റിൽ ഹിന്ദിയിൽ ചില കാര്യങ്ങള്‍ ഉണ്ടെന്നും കണ്ടെത്താന്‍ സാധിച്ചു.

നാഗ്പൂരിലെ ചൂതാട്ട താവളത്തിന്റെ ഉടമയായ ബാല്യ എന്ന കിഷോർ ബെനേക്കർ പകൽ വെളിച്ചത്തിൽ പെട്രോൾ പമ്പായ സിംഗാലിൽ വെച്ച് കൊല്ലപ്പെട്ടു. വാർത്ത ഇവിടെ വായിക്കാം.

മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ശ്രീ അനിൽ ദേശ്മുഖ്ജിയുടെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ ചുറ്റളവിലാണ് കൊലപാതകം നടന്നത്.

പിന്നീട് കീവേഡുകള്‍ വച്ച് പരിശോധിച്ചപ്പോള്‍ ഇത് സംബന്ധിച്ച് വാര്‍ത്ത നേരത്തെ ടൈംസ് ഓഫ് ഇന്ത്യയിൽ വന്നതായും ശ്രദ്ധയിൽ പെട്ടു.

വിധി

സമയം ഫാക്ട് ചെക്ക് നടത്തിയ പരിശോധനയിൽ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്ന് കണ്ടെത്തി. അതിന് പുറമെ, ആക്രമണം നടത്തിയത് ആര്‍എസ്എസ് കാരാണെന്നും മരിച്ചത് ദളിത് ഐഎഎസ് ഉദ്യോഗസ്ഥനാണെന്നുമുള്ള വാദം തെറ്റാണെന്ന് കണ്ടെത്തി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്