ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ ഏറ്റവും ഉയർന്ന നിലയിലാണ്. ഇന്നലെ ഒരു ലക്ഷത്തിലേറെ കൊവിഡ് കേസുകളായിരുന്നു രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇന്ന് 97,000ത്തോളം കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി 400ലേറെ കൊവിഡ് മരങ്ങളാണ് ഓരോ ദിവസവും രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്ത കൊവിഡ് മരണങ്ങളില്‍ കുറവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 446 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 1,65,547 ആയി ഉയർന്നിരിക്കുകയാണ്. ഇതേ സമയത്ത് തന്നെയാണ് ഇന്ത്യയിലെ കൊവിഡ് മരണങ്ങൾ കുതിച്ചുയരുമെന്ന ഒരു വാർത്ത പുറത്ത് വന്നത്. ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് എന്ന പേരിലായിരുന്നു വീഡിയോ. ഇതിന്‍റെ യാഥാർഥ്യം പരിശോധിക്കാം.
Also Read : ആശങ്ക ഒഴിയുന്നില്ല; രാജ്യത്ത് 96,982 കൊവിഡ് കേസുകൾ കൂടി
പ്രചരിച്ചതെന്ത്?
ഏപ്രിൽ 15 ഓടെ ഇന്ത്യയിൽ 50,000 കൊവിഡ് മരണങ്ങളുണ്ടാകുമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മുന്നറിയിപ്പ് നൽകി എന്ന പേരിലുള്ള ഒരു വീഡിയോയാണ് കഴിഞ്ഞദിവസങ്ങളിൽ പ്രചരിച്ചത്. രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്ന സമയത്തായിരുന്നു മരണസംഖ്യയും ഉയരുമെന്ന രീതിയിലുള്ള പ്രചാരണം.
Also Read: Fact Check: അയ്യപ്പ വിശ്വാസികളുടെ വോട്ട് വേണ്ടെന്ന് പിണറായി പറഞ്ഞോ?
യാഥാർഥ്യമെന്ത്?
ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് എന്ന പേരിൽ പുറത്തുവന്ന വീഡിയോ വ്യാജമാണ്. ഇത്തരത്തിലുള്ള ഒരു മുന്നറിയിപ്പും ലോകാരോഗ്യ സംഘടന നൽകിയിട്ടില്ല. ഡബ്ല്യുഎച്ച്ഒയുടെ സൗത്ത്- ഈസ്റ്റ് ഏഷ്യ വിഭാഗം ഒദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
Also Read : ആശങ്ക ഒഴിയുന്നില്ല; രാജ്യത്ത് 96,982 കൊവിഡ് കേസുകൾ കൂടി
പ്രചരിച്ചതെന്ത്?
ഏപ്രിൽ 15 ഓടെ ഇന്ത്യയിൽ 50,000 കൊവിഡ് മരണങ്ങളുണ്ടാകുമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മുന്നറിയിപ്പ് നൽകി എന്ന പേരിലുള്ള ഒരു വീഡിയോയാണ് കഴിഞ്ഞദിവസങ്ങളിൽ പ്രചരിച്ചത്. രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്ന സമയത്തായിരുന്നു മരണസംഖ്യയും ഉയരുമെന്ന രീതിയിലുള്ള പ്രചാരണം.
Also Read: Fact Check: അയ്യപ്പ വിശ്വാസികളുടെ വോട്ട് വേണ്ടെന്ന് പിണറായി പറഞ്ഞോ?
യാഥാർഥ്യമെന്ത്?
ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് എന്ന പേരിൽ പുറത്തുവന്ന വീഡിയോ വ്യാജമാണ്. ഇത്തരത്തിലുള്ള ഒരു മുന്നറിയിപ്പും ലോകാരോഗ്യ സംഘടന നൽകിയിട്ടില്ല. ഡബ്ല്യുഎച്ച്ഒയുടെ സൗത്ത്- ഈസ്റ്റ് ഏഷ്യ വിഭാഗം ഒദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.