ആപ്പ്ജില്ല

ട്രെയിനുള്ളിലെ ശിവന്‍റെ 'ബെർത്ത്' സ്ഥിരം സംവിധാനമോ; ട്രോളുകൾക്ക് പുറത്തെ യാഥാർഥ്യം

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്ത കാശി മഹാകാൽ എക്സ്പ്രസിൽ 'ദൈവത്തിന്' സീറ്റ് റിസർവ് ചെയ്ത വാർത്തയാണ് രാജ്യത്ത് ചർച്ചയാകുന്നത്. ഇന്ത്യൻ റെയിൽവേയുടെ നടപടിയെ വിമർശിച്ച് ധാരാളം ആളുകൾ രംഗത്തെത്തിയപ്പോൾ, ട്രെയിനുകളുടെ പേരുകൾ ഉപയോഗിച്ചുള്ള ട്രോളുകളും ചർച്ചചെയ്യപ്പെട്ടു. ദൈവത്തിന് സീറ്റ് ഒരുക്കിയ ട്രെയിനിൽ ഇനി യാത്രികർക്ക് നിയന്ത്രണം ഏർപ്പെടുത്തുമോയെന്ന ചർച്ചയും ഇതിനോടകം തന്നെ ഉയർന്നിട്ടുണ്ട്. എന്നാൽ ട്രെയിനിനുള്ളിലെ ശിവക്ഷേത്രം സ്ഥിരം സംവിധാനമാണെന്ന പ്രചരണവും ഇതിനോടൊപ്പം നടക്കുന്നുണ്ട്. ഈ വാർത്തകൾ യാഥാർഥ്യമാണോയെന്ന് പരിശോധിക്കാം.

Samayam Malayalam 18 Feb 2020, 3:03 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്ത കാശി മഹാകാൽ എക്സ്പ്രസിൽ 'ദൈവത്തിന്' സീറ്റ് റിസർവ് ചെയ്ത വാർത്തയാണ് രാജ്യത്ത് ചർച്ചയാകുന്നത്. ഇന്ത്യൻ റെയിൽവേയുടെ നടപടിയെ വിമർശിച്ച് ധാരാളം ആളുകൾ രംഗത്തെത്തിയപ്പോൾ, ട്രെയിനുകളുടെ പേരുകൾ ഉപയോഗിച്ചുള്ള ട്രോളുകളും ചർച്ചചെയ്യപ്പെട്ടു. ദൈവത്തിന് സീറ്റ് ഒരുക്കിയ ട്രെയിനിൽ ഇനി യാത്രികർക്ക് നിയന്ത്രണം ഏർപ്പെടുത്തുമോയെന്ന ചർച്ചയും ഇതിനോടകം തന്നെ ഉയർന്നിട്ടുണ്ട്. എന്നാൽ ട്രെയിനിനുള്ളിലെ ശിവക്ഷേത്രം സ്ഥിരം സംവിധാനമാണെന്ന പ്രചരണവും ഇതിനോടൊപ്പം നടക്കുന്നുണ്ട്. ഈ വാർത്തകൾ യാഥാർഥ്യമാണോയെന്ന് പരിശോധിക്കാം.
Samayam Malayalam will railway remove lord shiva temple inside kashi mahakal express know the full details of train service
ട്രെയിനുള്ളിലെ ശിവന്‍റെ 'ബെർത്ത്' സ്ഥിരം സംവിധാനമോ; ട്രോളുകൾക്ക് പുറത്തെ യാഥാർഥ്യം


​കാശി മഹാകാൽ എക്സ്പ്രസിലെ ശിവക്ഷേത്രം

വാരാണസിയിൽ നിന്നും ഇന്ദോർ വരെ സർവീസ് നടത്തുന്ന കാശി മഹാകാൽ എക്സ്പ്രസ് ഫെബ്രുവരി 16നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തത്. ഇന്ദോറിലെ ഓംകാരേശ്വര്‍ ക്ഷേത്രം, ഉജ്ജയിനിലെ മഹാകാലേശ്വര്‍ ക്ഷേത്രം, വാരാണസിയിലെ കാശി വിശ്വനാഥ് ക്ഷേത്രം എന്നിവയെ ബന്ധിപ്പിച്ചുകൊണ്ട് സര്‍വീസ് നടത്തുന്ന പ്രത്യേക ട്രെയിനാണ് ഇത്. വളരെ വൃത്തിയുള്ളതും വെജിറ്റേറിയൻ ഭക്ഷണം മാത്രം ലഭിക്കുന്നതുമായ ട്രെയിനാണ് കാശി മഹാകാലെന്നാണ് റെയിൽവെ മന്ത്രി പീയുഷ് ഗോയാൽ തന്നെ പറയുന്നത്. ഈ ട്രെയിനിലെ ബി 5 കോച്ചിലെ 64-ാം സീറ്റാണ് ശിവക്ഷേത്രമായി രൂപപ്പെടുത്തിയത്. ഭഗവാന്‍ ശിവന്‍റെ വിഗ്രഹവും ചിത്രങ്ങളുമാണ് ബെര്‍ത്തിലുള്ളത്.

ശിവക്ഷേത്രം സ്ഥിരം സംവിധാനമെന്ന് പ്രചരണം

ബി 5 കോച്ചിലെ 64ാം ബർത്ത് ശിവക്ഷേത്രമായി നിലനിർത്താൻ ശ്രമിക്കുമെന്ന റെയിൽവേ ഉദ്യോഗസ്ഥരുടെ വാദമാണ് ഈ പ്രചരണത്തെ ചൂടുപിടിപ്പിക്കാൻ കാരണമായത്. ശിവന്‍റെ ചെറിയൊരു ക്ഷേത്രമായി മാറ്റിയ സീറ്റ് നിലനിർത്താൻ ശ്രമിക്കുമെന്ന ഉദ്യോഗസ്ഥരുടെ വാദം വാർത്താ ഏജൻസിയായ എഎൻഐയാണ് ട്വീറ്റ് ചെയ്തത്. ഈ വാദത്തിനു പിന്നാലെ തന്നെ റെയിൽവെ വക്താവ് ദീപക് കുമാർ സീറ്റ് ഒഴിഞ്ഞുകിടക്കുമെന്ന് പറഞ്ഞതായി എൻഡിടിവിയും റിപ്പോർട്ട് ചെയ്തു. പിടിഐയെ ക്വാട്ട് ചെയ്തായിരുന്നു ഈ റിപ്പോർട്ട്. ഇതോടെ തന്നെ ട്രെയിനിനുള്ളിലെ ശിവക്ഷേത്രം സ്ഥിരം സംവിധാനമാണെന്ന പ്രചരണം ആരംഭിക്കുകയും സോഷ്യൽമീഡിയയിൽ ട്രോളുകൾ പ്രത്യക്ഷപ്പെടാനും തുടങ്ങി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്