ശ്രീനഗര്‍: കശ്മീരിൽ ഹിമപാതത്തെ തുടര്‍ന്ന് ആറ് പോലീസ് ഉദ്യോഗസ്ഥരടക്കം 10 പേരെ കാണാതായി. കുൽഗാമിൽ പോലീസ് പോസ്റ്റിനു സമീപത്താണ് മലകളില്‍ നിന്നു വലിയ മഞ്ഞുകട്ട പൊളിഞ്ഞു വീണത്. ശ്രീനഗർ-ജമ്മു ദേശീയ ഹൈവേയിൽ ജവഹർ ടണിലിലായിരുന്നു സംഭവം. ടണലിന്റെ വടക്ക് ഭാഗത്തെ വാതിലിനു സമീപമാണ് മഞ്ഞുവീണത്. രണ്ട് ഫയർഫോഴ്സ് ജീവനക്കാരെയും നാട്ടുകാരായ രണ്ടു പേരെയുമാണ് കാണാതായത്.
രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. പോലീസ് പോസ്റ്റിൽ ഇരുപതോളം പേരാണ് സംഭവ സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നത്. ബാക്കി 10 പേർ സുരക്ഷിതരായി പുറത്തെത്തിക്കഴിഞ്ഞു.
മഞ്ഞുവീഴ്ചയെ തുടർന്ന് ജമ്മു-ശ്രീനഗർ ദേശീയപാത തുടർച്ചയായ രണ്ടാം ദിവസവും അടച്ചിരിക്കുകയാണ്. ജില്ലയിലെ മഞ്ഞുവീണ് അപകടത്തിന് സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും ഇന്നലെ 78 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നു. മോശം കാലാവസ്ഥയിൽ വിമാന സർവീസുകളും നിർത്തിയിരിക്കുകയാണ്.
ഇതോടെ ഐ ലീഗ് ക്ലബ് ഗോകുലം കേരളയുടെ മടക്കയാത്ര മുടങ്ങി താരങ്ങളും സപ്പോർട്ടിംഗ് സ്റ്റാഫും കശ്മീരിൽ കുടുങ്ങിയിരിക്കുകയാണ്. റിയൽ കശ്മീരിനെതിരായ മത്സരത്തിനായാണ് ഗോകുലം കശ്മീരിൽ എത്തിയത്. കളിയിൽ ഗോകുലം കേരള കശ്മീരിനോട് എതിരില്ലാത്ത ഒരു ഗോളിന് തോൽക്കുകയായിരുന്നു. ഇനി ഞായറാഴ്ച കോഴിക്കോട്ടാണ് ഗോകുലം കേരളയുടെ അടുത്ത മത്സരം. അതിനുള്ളിൽ കശ്മീരിൽ നിന്ന് കേരളത്തിലേക്ക് എത്താനാകുമെന്ന പ്രതീക്ഷയിലാണ് ടീം. ഞായറാഴ്ച ഐസ്വാൾ എഫ്സിക്കെതിരെയാണ് ഗോകുലം കേരളയുടെ ഏറ്റുമുട്ടുന്നത്.
അതേസമയം മഞ്ഞുവീഴ്ച തുടരുന്നതിനാൽ വിമാന സർവീസ് എപ്പോൾ പുനഃസ്ഥാപിക്കാൻ സാധിക്കുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
അതേസമയം ഹിമാചൽ പ്രദേശങ്ങളിലും പലയിടങ്ങളിലും മഞ്ഞുവീഴ്ച ശക്തമാണ്. കനത്ത മഞ്ഞുവീഴ്ചയിൽ സംസ്ഥാനത്ത് വ്യാപകമായി ആപ്പിൾ കൃഷി നശിച്ചതായാണ് റിപ്പോർട്ട്.
രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. പോലീസ് പോസ്റ്റിൽ ഇരുപതോളം പേരാണ് സംഭവ സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നത്. ബാക്കി 10 പേർ സുരക്ഷിതരായി പുറത്തെത്തിക്കഴിഞ്ഞു.
മഞ്ഞുവീഴ്ചയെ തുടർന്ന് ജമ്മു-ശ്രീനഗർ ദേശീയപാത തുടർച്ചയായ രണ്ടാം ദിവസവും അടച്ചിരിക്കുകയാണ്. ജില്ലയിലെ മഞ്ഞുവീണ് അപകടത്തിന് സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും ഇന്നലെ 78 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നു. മോശം കാലാവസ്ഥയിൽ വിമാന സർവീസുകളും നിർത്തിയിരിക്കുകയാണ്.
ഇതോടെ ഐ ലീഗ് ക്ലബ് ഗോകുലം കേരളയുടെ മടക്കയാത്ര മുടങ്ങി താരങ്ങളും സപ്പോർട്ടിംഗ് സ്റ്റാഫും കശ്മീരിൽ കുടുങ്ങിയിരിക്കുകയാണ്. റിയൽ കശ്മീരിനെതിരായ മത്സരത്തിനായാണ് ഗോകുലം കശ്മീരിൽ എത്തിയത്. കളിയിൽ ഗോകുലം കേരള കശ്മീരിനോട് എതിരില്ലാത്ത ഒരു ഗോളിന് തോൽക്കുകയായിരുന്നു. ഇനി ഞായറാഴ്ച കോഴിക്കോട്ടാണ് ഗോകുലം കേരളയുടെ അടുത്ത മത്സരം. അതിനുള്ളിൽ കശ്മീരിൽ നിന്ന് കേരളത്തിലേക്ക് എത്താനാകുമെന്ന പ്രതീക്ഷയിലാണ് ടീം. ഞായറാഴ്ച ഐസ്വാൾ എഫ്സിക്കെതിരെയാണ് ഗോകുലം കേരളയുടെ ഏറ്റുമുട്ടുന്നത്.
അതേസമയം മഞ്ഞുവീഴ്ച തുടരുന്നതിനാൽ വിമാന സർവീസ് എപ്പോൾ പുനഃസ്ഥാപിക്കാൻ സാധിക്കുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
അതേസമയം ഹിമാചൽ പ്രദേശങ്ങളിലും പലയിടങ്ങളിലും മഞ്ഞുവീഴ്ച ശക്തമാണ്. കനത്ത മഞ്ഞുവീഴ്ചയിൽ സംസ്ഥാനത്ത് വ്യാപകമായി ആപ്പിൾ കൃഷി നശിച്ചതായാണ് റിപ്പോർട്ട്.