ആപ്പ്ജില്ല

'ചിക്കൻ റോൾ' വിൽക്കുന്ന 10 വയസ്സുകാരൻ; സഹായം വാഗ്ദാനം ചെയ്ത് ആനന്ദ് മഹീന്ദ്ര

അടുത്തിടെ പിതാവ് മരണപ്പെട്ടതോടെയാണ് 10 വയസ്സുകാരനായ ജസ്പ്രീത് ചിക്കൻ റോൾ വിൽപ്പന ആരംഭിച്ചത്. നേരത്തെ പിതാവായിരുന്നു ഈ ജോലി ചെയ്തിരുന്നത്. റോൾ ഉണ്ടാക്കാൻ നേരത്തെ തന്നെ പിതാവിൽ നിന്ന് ജസ്പ്രീത് പഠിച്ചിരുന്നു. ഫുഡ് വ്ളോഗർ പങ്കുവെച്ച വീഡിയോയാണ് വൈറലായത്. അതോടെ സഹായം വാഗ്ദാനം ചെയ്ത് ആനന്ദ് മഹീന്ദ്ര രംഗത്ത് വന്നത്.

Edited byസൈഫുദ്ധീൻ ടി എം | Samayam Malayalam 6 May 2024, 4:36 pm

ഹൈലൈറ്റ്:

  • പിതാവ് മരണപ്പെട്ട 10 വയസ്സുകാരൻ ചിക്കൻ റോൾ വിൽക്കുന്നു
  • വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ
  • സഹായം വാഗ്ദാനം ചെയ്ത് ആനന്ദ് മഹീന്ദ്ര
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Jaspreet
ചിക്കൻ റോൾ വിൽക്കുന്ന 10 വയസ്സുകാരൻ ജസ്പ്രീത് (Photo - mrsinghfoodhunter/Instagram)
ന്യൂഡൽഹി: കഴിഞ്ഞ ദിവസം ഫുഡ് വ്ളോഗറായ സരബ്ജീത് സിങ് പങ്കുവെച്ച വീഡിയോയിലൂടെയാണ് പിതാവ് മരണപ്പെട്ട പത്ത് വയസ്സുകാരനായ കുട്ടി ജീവിത ചെലവുകൾക്കായി 'ചിക്കൻ റോൾ' വിൽപ്പനക്കാരനായ വിവരം ലോകമറിഞ്ഞത്.
ഡൽഹിയിലെ തിലക് നഗർ മേഖലയിൽ താമസിക്കുന്ന ജസ്പ്രീത് എന്ന് പേരുള്ള കുട്ടിയുടെ പിതാവ് അടുത്തിടെ ബ്രെയിൻ ട്യൂബർകുലോസിസ് ബാധിച്ച് മരണപ്പെടുകയായിരുന്നു. പിതാവ് ജീവിച്ചിരിക്കേ അദ്ദേഹത്തിൽ നിന്ന് റോളുകൾ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് ജസ്പ്രീത് പഠിച്ചിരുന്നു. പിതാവ് മരണപ്പെട്ടതോടെ അദ്ദേഹം ചെയ്തിരുന്ന ഈ ജോലി കുട്ടി ഏറ്റെടുക്കുകയായിരുന്നു.

കാത്തിരിപ്പ് വെറുതെയാകില്ല, കേരളത്തിന്‍റെ മൂന്നാം വന്ദേ ഭാരത് ട്രാക്കിലേക്ക്; ജൂണിൽ സർവീസ് ആരഭിച്ചേക്കും
View this post on Instagram A post shared by Sarabjeet Singh (@mrsinghfoodhunter)

താൻ ഗുരു ഗോബിന്ദ് സിങിൻ്റെ മകനാണെന്നും തനിക്ക് ആരോഗ്യമുള്ള കാലത്തോളം താൻ പോരാടുമെന്ന് ജസ്പ്രീത് വീഡിയോയിൽ പറയുന്നുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം 9 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടത്. വീഡിയോ ശ്രദ്ധയിൽ പെട്ടതോടെ കുട്ടിക്ക് സഹായം വാഗ്ദാനം ചെയ്ത് രംഗത്ത് വന്നിരിക്കുകയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര.


"ധൈര്യമേ, നിൻ്റെ പേരാണ് ജസപ്രീത്. എങ്കിലും അവൻ്റെ പഠനത്തെ ഇത് ബാധിക്കരുത്. അവൻ്റെ വീട് ഡൽഹിയിലെ തിലക് നഗറിലാണെന്ന് തോന്നുന്നു. ആർക്കെങ്കിലും കുട്ടിയുടെ ഫോൺ നമ്പർ ലഭിക്കുകയാണെങ്കിൽ അത് പങ്കുവെക്കൂ, അവനെ വിദ്യഭ്യാസത്തിൻ്റെ കാര്യത്തിൽ എങ്ങനെ സഹായിക്കാൻ സാധിക്കുമെന്ന കാര്യം മഹീന്ദ്ര ഫൌണ്ടേഷൻ പരിശോധിക്കും" - ആനന്ദ് മഹീന്ദ്ര എക്സിൽ കുറിച്ചു.


ബെംഗളുരുവിൽ ഈ മേഖലയിലാണോ നിങ്ങളുടെ താമസം? ഓറഞ്ച് ലൈനിനായി ബിഎംആർസിഎൽ ഏറ്റെടുക്കുന്നത് 700-ലധികം പ്രോപർട്ടികൾ
കുട്ടിയെ സഹായിക്കുമെന്ന് പോസ്റ്റ് ചെയ്ത ആനന്ദ് മഹീന്ദ്രയെ നിരവധി പേരാണ് അഭിനന്ദിക്കുന്നത്. എന്നാൽ കുട്ടിയുടെ ബിസിനസ് തുടരണമെന്നും ഭാവിയുടെ വാഗ്ദാനമാണെന്നുമാണ് ഒരാളുടെ പ്രതികരണം. ആനന്ദ് മഹീന്ദ്രക്ക് പുറമേ ഇൻസ്റ്റഗ്രാമിലും നിരവധി പേരാണ് കുട്ടിയെ സഹായിക്കാൻ ശ്രമിക്കുമെന്ന് കമൻ്റ് ചെയ്ത് രംഗത്ത് വന്നിരിക്കുന്നത്.
ഓതറിനെ കുറിച്ച്
സൈഫുദ്ധീൻ ടി എം
സമയം മലയാളത്തിൽ സീനിയര്‍ ഡിജിറ്റല്‍ കണ്ടൻ്റ് പ്രൊഡ്യൂസര്‍. പ്രിൻ്റ് മീഡിയയിൽ കരിയര്‍ ആരംഭിച്ചതിന് ശേഷം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഡിജിറ്റൽ കണ്ടൻ്റ് മേഖലയില്‍ ജോലി ചെയ്ത് വരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്