കൊൽക്കത്ത: പശ്ചിമ ബംഗാളിൽ 100 വയസുകാരിയായ വയോധിക ബലാത്സംഗത്തിന് ഇരയായി. സംഭവത്തിൽ ഇരുപതുകാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗാളിലെ നാഡിയ ജില്ലയിലെ അഭിജിത് ബിശ്വാസാണ് അറസ്റ്റിലായത്.
രാത്രി മുറിയിൽ ഒറ്റയ്ക്ക് ഉറങ്ങിക്കിടക്കുമ്പോഴാണ് ഇവർക്ക് നേരെ ആക്രമണം ഉണ്ടായത്. വയോധിക ഉറക്കെ കരയുന്നത് കേട്ട് ബന്ധുക്കൾ ഓടിയെത്തുകയായിരുന്നു. ക്രൂര ബലാത്സംഗത്തിന് ഇരയായ ശേഷം ചോരയിൽ കുളിച്ച നിലയിലാണ് വയോധിക കിടന്നിരുന്നതെന്ന് ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. ഉടൻ തന്നെ ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
തിങ്കളാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ചൊവ്വാഴ്ച പരാതി ലഭിച്ചതോടെയാണ് പോലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. മദ്യലഹരിയിലായിരുന്നു താനെന്ന് പ്രതി പറഞ്ഞതായി പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ ശേഷം ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
രാത്രി മുറിയിൽ ഒറ്റയ്ക്ക് ഉറങ്ങിക്കിടക്കുമ്പോഴാണ് ഇവർക്ക് നേരെ ആക്രമണം ഉണ്ടായത്. വയോധിക ഉറക്കെ കരയുന്നത് കേട്ട് ബന്ധുക്കൾ ഓടിയെത്തുകയായിരുന്നു. ക്രൂര ബലാത്സംഗത്തിന് ഇരയായ ശേഷം ചോരയിൽ കുളിച്ച നിലയിലാണ് വയോധിക കിടന്നിരുന്നതെന്ന് ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. ഉടൻ തന്നെ ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
തിങ്കളാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ചൊവ്വാഴ്ച പരാതി ലഭിച്ചതോടെയാണ് പോലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. മദ്യലഹരിയിലായിരുന്നു താനെന്ന് പ്രതി പറഞ്ഞതായി പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ ശേഷം ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.