ആപ്പ്ജില്ല

11 കാരിയെ ഏഴുമാസം പീഡിപ്പിച്ചത് 21 പേര്‍; 17 പേരെ അറസ്റ്റ് ചെയ്തു

പീഡനത്തിനിരയായ കുട്ടിയും കുടുംബവും താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരാണ് പിടിയിലായിരിക്കുന്നത്.

Samayam Malayalam 18 Jul 2018, 4:08 pm
Samayam Malayalam rape
ചെന്നൈ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ നിരവധി പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചത് ഏഴു മാസത്തോളം. തമിഴ്നാട്ടിലെ ഐനാപുരത്താണ് 11 കാരി ക്രൂരമായ പീഡനത്തിനിരയായത്. 21 ഒാളം പേര്‍ കുട്ടിയെ പീഡിപ്പിച്ചതായാണ് വിവരം.

ഇതില്‍ 17 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിനിരയായ കുട്ടിയും കുടുംബവും താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരാണ് പിടിയിലായിരിക്കുന്നത്. കേസില്‍ 66 കാരനായ ലിഫ്റ്റ്‌ ഓപ്പറേറ്റര്‍ അടക്കമുള്ളവര്‍ പ്രതികളാണ്. ഇവരില്‍ ചിലര്‍ മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി പീഡിപ്പിക്കുകയും അതിന്റെ ചിത്രങ്ങള്‍ പകര്‍ത്തുകയുമായിരുന്നു.

മുന്നൂറ്റി അന്‍പതോളം വീടുകളും മികച്ച സുരക്ഷയുമുള്ള പ്രദേശത്താണ് ഈ പെണ്‍കുട്ടി താമസിച്ചിരുന്നത്. കേള്‍വിക്കുറവുള്ള ഈ പെണ്‍കുട്ടി സ്കൂളില്‍ നിന്നു വരുന്ന സമയം കണക്കാക്കി ലിഫ്റ്റ്‌ ഓപ്പറേറ്റര്‍ കാത്തിരിക്കുകയായിരുന്നു പതിവ്.

പീഡന വിവരം കുട്ടി അമ്മയോട് പറഞ്ഞതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. അമ്മ പിന്നീട് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. കുട്ടിയെ പീഡിപ്പിച്ച പതിനേഴു പേരില്‍ മൂന്നു പേര്‍ അറുപതു വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ്.

നാലു പേര്‍ അമ്പതു വയസിന് മുകളിലും മൂന്നു പേര്‍ നാല്‍പ്പതിന് മുകളിലും ബാക്കിയുള്ളവര്‍ 20 വയസ്സിനും 40 വയസ്സിനും ഇടയില്‍ പ്രായം ഉള്ളവരും ആണ്. എല്ലാവര്‍ക്കും അര്‍ഹമായ ശിക്ഷ ലഭിക്കുമെന്നും പോലീസ് ഇന്‍സ്പെക്ടര്‍ വ്യക്തമാക്കി. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്