ആപ്പ്ജില്ല

110 സിഗരറ്റ് കുറ്റികൾ കണ്ടെടുത്തു; ചായക്കട ഉടമയ്‌ക്ക് 27,000 രൂപ പിഴ

കഴിഞ്ഞ രണ്ട് മാസങ്ങളിലായിട്ടാണ് ചായക്കടകളിൽ പരിശോധന ശക്തമാക്കിയത്. സിഗരറ്റ് പിടിച്ചെടുക്കുന്നത് ഉൾപ്പെടെയുള്ള നീക്കം അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ട്.

Samayam Malayalam 18 Oct 2019, 5:05 pm

ഹൈലൈറ്റ്:

  • പുകയില ഉൽപന്നങ്ങളുടെ ലഭ്യത കുറയ്‌ക്കാനാണ് പരിശോധനയെന്ന് അധികൃതർ.
  • നിയമപ്രകാരമാണ് കച്ചവടം നടത്തുന്നതെന്ന് വ്യാപാരികൾ.
  • പ്രതിഷേധം പരസ്യപ്പെടുത്തി അസോസിയേഷൻ നേതാക്കൾ.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Cigarette
ബെംഗളൂരു: കടയ്‌ക്ക് സമീപത്ത് നിന്ന് 110 സിഗരറ്റ് കുറ്റികൾ കണ്ടെത്തിയതിനെ തുടർന്ന് ഷോപ്പ് ഉടമയിൽ നിന്നും അധികൃതർ 27,000 രൂപ ഈടാക്കി. ഗരുഡ മാളിനടുത്ത് ചായക്കട നടത്തുന്ന കൃഷ്‌ണ പൂജാരി എന്നയാൾക്കാണ് പിഴ നൽകേണ്ടി വന്നത്.
കഴിഞ്ഞ ഓഗസ്‌റ്റ് 27നാണ് ഉദ്യോഗസ്ഥർ കടയിലെത്തിയത്. പുറത്ത് നിന്നും 110 സിഗരറ്റ് കുറ്റികൾ കണ്ടെടുത്തതോടെ അമിതമായ തോതിൽ സിഗരറ്റുകൾ വിറ്റഴിക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടി പിഴ ഈടാക്കുകയായിരുന്നു.

കഴിഞ്ഞയാഴ്‌ച യെലഹങ്കയിലെ മറ്റൊരു ചായക്കടയിൽ റെയ്‌ഡിനെത്തിയ സംഘം 40,000 രൂപ വിലവരുന്ന സിഗരറ്റ് പിടിച്ചെടുത്തു. പ്രതിഷേധം ശക്തമായതോടെ 4,500 രൂപയുടെ സിഗരറ്റ് കടയുടമയ്‌ക്ക് തിരികെ നൽകി. പുകയില ഉൽപന്നങ്ങളുടെ ലഭ്യത കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെ വ്യാപകമായ തോതിലുള്ള പരിശോധന അധികൃതർ നടത്തുന്നുണ്ട്.

പരിശോധനയുടെ പേരിൽ ഉദ്യോഗസ്ഥർ നടത്തുന്ന ഇടപെടലിനെതിരെ വ്യാപകമായ എതിർപ്പുയരുന്നുണ്ട്. നിയമപരമായി കച്ചവടം നടത്തിയിട്ടും അധികൃതർ ഉപദ്രവിക്കുകയാണെന്ന് കർണാടക സ്‌റ്റേറ്റ് ബീഡി സിഗരറ്റ് മർച്ചൻസ് അസോസിയേഷൻ (കെഎസ്ബിസിഎംഎ) പ്രസിഡൻ്റ് ബിഎൻ മുരളി കൃഷണ മാധ്യമങ്ങളോട് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്