ന്യൂഡൽഹി: വർഷകാല സമ്മേളനത്തിൽ പെഗാസസ് വിഷയത്തിൽ പ്രതിഷേധിച്ച എളമരം കരീം, ബിനോയ് വിശ്വം എന്നിവരടക്കമുള്ള 12 രാജ്യസഭ എംപിമാർക്ക് സസ്പെൻഷൻ. പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനം കഴിയുന്നതുവരെ സസ്പെൻഷൻ തുടരും.
സഭയുടെ അന്തസ് ഇടിച്ചുതാഴ്ത്തുന്ന രീതിയിലാണ് അംഗങ്ങൾ സഭയിൽ പെരുമാറിയതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. എളമരം കരീം, ബിനോയ് വിശ്വം, തൃണമൂൽ കോൺഗ്രസ് എംപിമാരായ ശാന്താ ഛേത്രി, ഡോല സെൻ, കോൺഗ്രസ് എം പിമാരായ സായിദ് നാസർ ഹുസൈൻ, അഖിലേഷ് പ്രസാദ് സിങ്, ഫൂലോ ദേവി നേതാം, ഛായ വർമ, റിപുൻ ബോറെ, രാജാമണി പട്ടേൽ, ശിവസേന എംപിമാരായ പ്രിയങ്ക ചതുർവേദി, അനിൽ ദേശായി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
എളമരം കരീമിനെതിരെ രണ്ട് രാജ്യസഭ മാർഷൽമാരാണ് അധ്യക്ഷന് പരാതി നൽകിയത്. ബിനോയ് വിശ്വത്തിനെതിരെ പരാമർശമുണ്ട്. എളമരം കരീം മാർഷൽമാരുടെ കഴുത്തിന് പിടിച്ചുവെന്നാണ് പരാതി.
അതേസമയം, നടപടിയിൽ പ്രതികരണവുമായി ബിനോയ് വിശ്വം രംഗത്തുവന്നു. "പാർലമെൻ്റിനെയും ജനാധിപത്യത്തെയും ശ്വാസം മുട്ടിച്ച് കൊല്ലാനുള്ള സർക്കാർ നടപറ്റിക്ക് മുന്നിൽ മുട്ട് മടക്കില്ല. ജനവികാരത്തെ മാനിക്കാതെ സർക്കാർ കർഷകരോട് മാപ്പ് പറഞ്ഞത് പോലെ നാളെ ജനങ്ങളോട് മാപ്പ് പറയേണ്ടി വരും" - എന്നും അദ്ദേഹം പറഞ്ഞു.
സഭയുടെ അന്തസ് ഇടിച്ചുതാഴ്ത്തുന്ന രീതിയിലാണ് അംഗങ്ങൾ സഭയിൽ പെരുമാറിയതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. എളമരം കരീം, ബിനോയ് വിശ്വം, തൃണമൂൽ കോൺഗ്രസ് എംപിമാരായ ശാന്താ ഛേത്രി, ഡോല സെൻ, കോൺഗ്രസ് എം പിമാരായ സായിദ് നാസർ ഹുസൈൻ, അഖിലേഷ് പ്രസാദ് സിങ്, ഫൂലോ ദേവി നേതാം, ഛായ വർമ, റിപുൻ ബോറെ, രാജാമണി പട്ടേൽ, ശിവസേന എംപിമാരായ പ്രിയങ്ക ചതുർവേദി, അനിൽ ദേശായി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
എളമരം കരീമിനെതിരെ രണ്ട് രാജ്യസഭ മാർഷൽമാരാണ് അധ്യക്ഷന് പരാതി നൽകിയത്. ബിനോയ് വിശ്വത്തിനെതിരെ പരാമർശമുണ്ട്. എളമരം കരീം മാർഷൽമാരുടെ കഴുത്തിന് പിടിച്ചുവെന്നാണ് പരാതി.
അതേസമയം, നടപടിയിൽ പ്രതികരണവുമായി ബിനോയ് വിശ്വം രംഗത്തുവന്നു. "പാർലമെൻ്റിനെയും ജനാധിപത്യത്തെയും ശ്വാസം മുട്ടിച്ച് കൊല്ലാനുള്ള സർക്കാർ നടപറ്റിക്ക് മുന്നിൽ മുട്ട് മടക്കില്ല. ജനവികാരത്തെ മാനിക്കാതെ സർക്കാർ കർഷകരോട് മാപ്പ് പറഞ്ഞത് പോലെ നാളെ ജനങ്ങളോട് മാപ്പ് പറയേണ്ടി വരും" - എന്നും അദ്ദേഹം പറഞ്ഞു.