ആപ്പ്ജില്ല

പെൺകുട്ടി നഗ്നയായി റോഡിലൂടെ നടന്നത് ഒരു കിലോ മീറ്റർ; സഹായിക്കാതെ മൊബൈലിൽ ഫോട്ടോ എടുത്ത് ജനങ്ങൾ, നേരിട്ടത് കൊടും ക്രൂരത

പെൺകുട്ടിയുടെ കരച്ചിൽ കേട്ട് സമീപവാസി എത്തിയതോടെയാണ് പ്രതികള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞത്. എന്നാൽ പെണ്‍കുട്ടിയുടെ വസ്ത്രങ്ങളടക്കം കൈക്കലാക്കിയാണ് ഇവര്‍ രക്ഷപ്പെട്ടത്. സെപ്റ്റംബര്‍ ഏഴാം തീയതിയാണ് സംഭവം നടന്നത്.

Samayam Malayalam 22 Sept 2022, 5:22 pm
ലഖ്നൗ: മൊറാദാബാദ്-ഠാക്കൂര്‍ദ്വാര റോഡിലൂടെ രണ്ട് കിലോമീറ്ററോളം ദൂരമാണ് പെണ്‍കുട്ടി നഗ്നയായി നടന്നത്. റോഡിലൂടെ ചോരയൊലിപ്പിച്ച് നഗ്നയായി പതിനഞ്ചത് വയസുള്ള ഒരു പെൺകുട്ടി നടക്കുന്നത് കണ്ടിട്ടും ആരും തന്നെ തിരിഞ്ഞ് നോക്കിയില്ല. പലരും വാഹനങ്ങൾ നിർത്തി ചിത്രങ്ങളെടുത്ത് പോകുകയായിരുന്നു. ഇതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. എന്താണ് നടന്നതെന്ന് ചോദിക്കാൻ പോലും പൊതുജനം മെനക്കെട്ടില്ല. പെൺകുട്ടിക്ക് നേരെ നടന്നത് ഞെട്ടിപ്പിക്കുന്ന ക്രൂരതയാണ്.
Samayam Malayalam 15 year old victim walks two km to reach home in uttar pradesh
പെൺകുട്ടി നഗ്നയായി റോഡിലൂടെ നടന്നത് ഒരു കിലോ മീറ്റർ; സഹായിക്കാതെ മൊബൈലിൽ ഫോട്ടോ എടുത്ത് ജനങ്ങൾ, നേരിട്ടത് കൊടും ക്രൂരത


​കൂട്ട ബലാത്സം​ഗം

രണ്ടാഴ്ച മുമ്പ് നടന്ന സംഭവത്തിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. 15 വയസ്സുകാരി കൂട്ടബലാത്സംഗത്തിന് ഇരയാകുകയായിരുന്നു. ബലാത്സംഗത്തിന് ശേഷം നഗ്നയായ നിലയിലാണ് പെണ്‍കുട്ടി വീട്ടിലെത്തിയത്. ബലാത്സംഗത്തിന് ഇരയായതിനു ശേഷം റോഡിലൂടെ നടന്നത വീട്ടിലേക്ക് പോകുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. സമീപഗ്രാമത്തിലെ ഉത്സവത്തില്‍ പങ്കെടുക്കാന്‍ പോയ പെണ്‍കുട്ടിയെ അഞ്ചുപേരാണ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.

​വസ്ത്രമടക്കമെടുത്ത് മുങ്ങി

പെൺകുട്ടിയുടെ കരച്ചിൽ കേട്ട് സമീപവാസി എത്തിയതോടെയാണ് പ്രതികള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞത്. എന്നാൽ പെണ്‍കുട്ടിയുടെ വസ്ത്രങ്ങളടക്കം കൈക്കലാക്കിയാണ് ഇവര്‍ രക്ഷപ്പെട്ടത്. സെപ്റ്റംബര്‍ ഏഴാം തീയതിയാണ് സംഭവം നടന്നത്. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും പതിനഞ്ചാം തീയ്യതി ഒരു പ്രതിയെ അറസ്റ്റ് ചെയ്തിട്ടുപണ്ടെന്നും പോലീസ് വ്യക്തമാക്കി. ചോരയൊലിച്ച നിലയിലാണ് പെണ്‍കുട്ടി വീട്ടിലെത്തിയതെന്നാണ് ബന്ധുക്കൾ പറയുന്നത്.

​പ്രതികളുടെ ഭീഷണി

സംഭവം നടന്ന സമയത്ത് തന്നെ പോലീസിന് പരാതി നൽകിയിരുന്നെങ്കിലും നടപടി എടുത്തില്ലെന്നും പിന്നീട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയതോടെയാണ് പോലീസ് നടപടി സ്വീകരിച്ചതെന്നും പെൺകുട്ടിയുടെ ഒരു ബന്ധു പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ബന്ധുക്കളെ പ്രതികൾ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരേ കേസെടുത്തിരിക്കുന്നതെന്നും പ്രതികളിലൊരാളെ സെപ്റ്റംബര്‍ 15-ന് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്