ആപ്പ്ജില്ല

തടങ്കലിലാക്കി 113 പേർ ചേർന്ന് പീഡിപ്പിച്ചു: നാല് പേർ‍ അറസ്റ്റിൽ

16കാരിയായ പെൺകുട്ടിയെ ജോലി വാഗ്ദാനം ചെയ്തുകൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച് 113 പേർ ചേർന്ന് പീഡിപ്പിച്ചതായി പരാതി.

TNN 18 Apr 2016, 3:03 pm
പൂനെ: 16കാരിയായ പെൺകുട്ടിയെ ജോലി വാഗ്ദാനം ചെയ്തുകൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച് 113 പേർ ചേർന്ന് പീഡിപ്പിച്ചതായി പരാതി. പൂനെയിലാണ് മന:സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. നേപ്പാൾ-ഇന്ത്യ അതിർത്തിയിലെ സില്ലിഗുഡി സ്വദേശിയായ പെൺകുട്ടിയാണ് പീഡനത്തിനിരയായത്. കഴിഞ്ഞ രണ്ട് വർഷം പീഡനത്തിനിരയായതായി പെൺകുട്ടി പരാതിയിൽ പറയുന്നു. സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരെല്ലാം നേപ്പാൾ സ്വദേശികളാണ്.
Samayam Malayalam 16 yr old girl complains of rape by 113 including policemen over 2 years
തടങ്കലിലാക്കി 113 പേർ ചേർന്ന് പീഡിപ്പിച്ചു: നാല് പേർ‍ അറസ്റ്റിൽ


പോലീസുകാർ അടക്കമുള്ളവർ തന്നെ പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. പീഡകരുടെ ഇടയിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടി ഡൽഹിയിലെത്തി പോലീസിന് പരാതി നൽകുകയായിരുന്നു. കേസിൽ 113 പേർക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്. സംഭവത്തോടനുബന്ധിച്ച് 26കാരിയായ ഒരു സ്ത്രീയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡൽഹിയിൽ മോഡലിനെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ നാലു പേ‍ർക്ക് ഈ കേസിലും പങ്കുള്ളതായാണ് പോലീസ് കരുതുന്നത്.

സിലിഗുഡിയിലെ ഒരു പാവപ്പെട്ട കുടുംബത്തിലെയാണ് പെൺകുട്ടി. പെൺകുട്ടിയുടെ അച്ഛൻ ഉപേക്ഷിച്ച് പോയതോടെ അമ്മയ്ക്ക് മാനസികനില തെറ്റി. അമ്മൂമ്മയുടെ ചായക്കടയിലെ നിത്യസന്ദർശകനായ രോഹിത് ഭണ്ഡാരി എന്നയാൾ പെൺകുട്ടിക്ക് പൂനെയിലെ ബ്യൂട്ടി പാർലറിൽ ജോലി നൽകാമെന്ന് പറഞ്ഞാണ് കൊണ്ടുവന്നത്. പിന്നീട് ഹൈദരാബാദ്, അഹമ്മദാബാദ്, ഭോപ്പാൽ തുടങ്ങി പലയിടങ്ങളിലും കൊണ്ടുപോയി പലർക്കും കാഴ്ചവെച്ചു. എതിർക്കുമ്പോൾ മയക്കുമരുന്നു കുത്തിവെച്ചാണ് പലയിടത്തും കൊണ്ടുപോയതെന്നും പെൺകുട്ടി പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്