ദിസ്‌പുർ: അസമിൽ 18 ആനകൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ അന്വേഷണം. നാഗാവ് ഫോറസ്‌റ്റ് ഡിവിഷനിലെ കണ്ടോലി സംരക്ഷണ വനമേഖലയിൽ വ്യാഴാഴ്‌ച ഉച്ചയ്‌ക്ക് ശേഷമാണ് ചത്ത നിലയിൽ ആനകളെ കണ്ടെത്തിയത്. ഇടിമിന്നലേറ്റാകാം ആനകൾക്ക് ജീവൻ നഷ്‌ടമായതെന്ന നിഗമനത്തിലാണ് അധികൃതർ.
ബുധനാഴ്‌ച രാത്രി കനത്ത മഴയും ഇടിയും പ്രദേശത്ത് ശക്തമായിരുന്നു. ഇടിമിന്നലില്‍ നിന്നുണ്ടായ വൈദ്യുതപ്രവാഹമാണ് ആനകൾ കൂട്ടത്തോടെ ചത്തതെന്ന നിഗമനത്തിലാണുള്ളതെന്ന് വനം വകുപ്പ് വ്യക്തമാക്കി. വിശദമായ അന്വേഷണം നടത്തുമെന്നും ആനകൾക്ക് ജീവൻ നഷ്‌ടപ്പെടനുണ്ടായ സാഹചര്യം കണ്ടെത്തുമെന്നും അധികൃതർ പറഞ്ഞു. ആനകളുടെ മൃതശരീരം പോസ്‌റ്റ്‌മോര്‍ട്ടത്തിനയച്ചതായും വനം വകുപ്പ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
14 അനകളെ വനത്തിനോട് ചേർന്നുള്ള കുന്നിൻ പ്രദേശത്തും നാല് ആനകളുടെ ശരീരം കുന്നിൻ്റെ താഴ്‌ഭാഗത്ത് നിന്നുമാണ് കണ്ടെത്തിയതെന്ന് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് അമിത് സഹായി വ്യക്തമാക്കി. പ്രദേശവാസികളാണ് ആനകൾ കൂട്ടത്തോടെ ചത്ത വിവരം അധികൃതരെ അറിയിച്ചത്. സംഭവം ഹൃദയഭേദകമാണെന്ന് സംസ്ഥാന പരിസ്ഥിതി - വനം മന്ത്രി പരിമള്‍ ശുക്ല ബൈദ്യ പ്രതികരിച്ചു. സംഭവസ്ഥലം സന്ദർശിക്കുമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ അധികൃതർക്ക് നിർദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി.
കർണാടക കഴിഞ്ഞാൽ ആനകൾ ഏറ്റവുമധികമുള്ള സംസ്ഥാനമാണ് അസം. ആനക്കൊമ്പിനായി ആനകളെ കൊല്ലുന്ന സംഭവം സംസ്ഥാനത്തുണ്ട്. ഈ സാഹചര്യത്തിലാണ് സർക്കാർ വിശദമായ അന്വേഷണത്തിന് നിർദേശം നൽകിയിരിക്കുന്നത്. വൈദ്യുതാഘാതമേറ്റും ട്രെയിൻ ഇടിച്ചും ധാരാളം ആനകളാണ് ഓരോ വർഷവും അസമിൽ ചത്തൊടുങ്ങുന്നത്.
ബുധനാഴ്‌ച രാത്രി കനത്ത മഴയും ഇടിയും പ്രദേശത്ത് ശക്തമായിരുന്നു. ഇടിമിന്നലില്‍ നിന്നുണ്ടായ വൈദ്യുതപ്രവാഹമാണ് ആനകൾ കൂട്ടത്തോടെ ചത്തതെന്ന നിഗമനത്തിലാണുള്ളതെന്ന് വനം വകുപ്പ് വ്യക്തമാക്കി. വിശദമായ അന്വേഷണം നടത്തുമെന്നും ആനകൾക്ക് ജീവൻ നഷ്‌ടപ്പെടനുണ്ടായ സാഹചര്യം കണ്ടെത്തുമെന്നും അധികൃതർ പറഞ്ഞു. ആനകളുടെ മൃതശരീരം പോസ്‌റ്റ്‌മോര്‍ട്ടത്തിനയച്ചതായും വനം വകുപ്പ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
14 അനകളെ വനത്തിനോട് ചേർന്നുള്ള കുന്നിൻ പ്രദേശത്തും നാല് ആനകളുടെ ശരീരം കുന്നിൻ്റെ താഴ്‌ഭാഗത്ത് നിന്നുമാണ് കണ്ടെത്തിയതെന്ന് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് അമിത് സഹായി വ്യക്തമാക്കി. പ്രദേശവാസികളാണ് ആനകൾ കൂട്ടത്തോടെ ചത്ത വിവരം അധികൃതരെ അറിയിച്ചത്. സംഭവം ഹൃദയഭേദകമാണെന്ന് സംസ്ഥാന പരിസ്ഥിതി - വനം മന്ത്രി പരിമള്‍ ശുക്ല ബൈദ്യ പ്രതികരിച്ചു. സംഭവസ്ഥലം സന്ദർശിക്കുമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ അധികൃതർക്ക് നിർദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി.
കർണാടക കഴിഞ്ഞാൽ ആനകൾ ഏറ്റവുമധികമുള്ള സംസ്ഥാനമാണ് അസം. ആനക്കൊമ്പിനായി ആനകളെ കൊല്ലുന്ന സംഭവം സംസ്ഥാനത്തുണ്ട്. ഈ സാഹചര്യത്തിലാണ് സർക്കാർ വിശദമായ അന്വേഷണത്തിന് നിർദേശം നൽകിയിരിക്കുന്നത്. വൈദ്യുതാഘാതമേറ്റും ട്രെയിൻ ഇടിച്ചും ധാരാളം ആനകളാണ് ഓരോ വർഷവും അസമിൽ ചത്തൊടുങ്ങുന്നത്.