പൂനെ: പുൽവാമ ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 19 വയസുകാരൻ പിടിയിൽ. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ നിന്നാണ് ഇയാള്‍ പിടിയിലായത്. മഹാരാഷ്ട്ര, ബിഹാര്‍ ഭീകരവിരുദ്ധ സ്ക്വാഡുകള്‍ സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. ഷരിയത്ത് അൻവര്‍ ഉൽ ഹഖ് മണ്ഡലാണ് പശ്ചിമ ബംഗാളിൽ നിന്ന് പിടിയിലായതെന്നാണ് വാര്‍ത്താ ഏജൻസികളുടെ റിപ്പോര്‍ട്ട്. സിആര്‍പിഎഫ് ജവാന്മാരുടെ നിയമനം സംബന്ധിച്ച രേഖകള്‍ ഉള്‍പ്പെടെയുള്ള സുപ്രധാനരേഖകള്‍ ഇയാള്‍ കൈക്കലാക്കിയിരുന്നു എന്നാണ് സംശയം.
മുൻപ് ബിഹാര്‍ തീവ്രവാദ വിരുദ്ധ സേനയുടെ നേതൃത്വത്തിൽ രണ്ട് തീവ്രവാദികളെ പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ഷരിയത്ത് അൻവറിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളെ പൂനെയിലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്.
മുൻപ് ബിഹാര്‍ തീവ്രവാദ വിരുദ്ധ സേനയുടെ നേതൃത്വത്തിൽ രണ്ട് തീവ്രവാദികളെ പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ഷരിയത്ത് അൻവറിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളെ പൂനെയിലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്.