ന്യൂഡൽഹി: 1993ലെ മുംബൈ സ്‌ഫോടനകേസില്‍ ടാഡാ കോടതി ഇന്ന് വിധി പറയും. അധോലോക കുറ്റവാളിയായ അബുസലീം ഉൾപ്പെടെയുള്ള പ്രതികൾക്കുള്ള ശിക്ഷയാണ് ഇന്ന് പ്രഖ്യാപിക്കുക. സ്ഫോടനത്തിൻ്റെ മുഖ്യ സൂത്രധാരൻ ആയിരുന്ന യാക്കൂബ് മേമനെ രണ്ടുവർഷം മുമ്പ് തൂക്കിലേറ്റിയിരുന്നു.
വിദേശത്ത് ഒളിവിൽ താമസിക്കുകയായിരുന്ന അബു സലിമിനെ കേസിൻ്റെ വിചാരണ ആരംഭിച്ചതിനു ശേഷം ആയിരുന്നു പിടി കൂടിയത്. ഈ സാഹചര്യത്തിൽ അബു സലിമിന് എതിരായ കേസ് പ്രത്യേകമായി പരിഗണിക്കുകയായിരുന്നു.
സ്‌ഫോടനം ആസൂത്രണം ചെയ്തവര്‍ക്ക് ഗുജറാത്തിൽ നിന്നും മുംബൈയിലേക്ക് ആയുധം എത്തിച്ചു നല്‍കിയെന്നാണ് ഇവര്‍ക്കതിരായ കേസ്. കേസിൽ അബുസലീം മുഖ്യപ്രതിയാണ്. കേസിൽ വിധി പ്രഖ്യാപിക്കുന്ന പശ്ചാത്തലത്തിൽ ടാഡാ കോടതി പരിസരത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
1993 മാര്‍ച്ച് 12ന് നടന്ന സ്‌ഫോടനത്തില്‍ 257 പേര്‍ കൊല്ലപ്പെട്ടിരുന്നു. 1992 ഡിസംബര്‍ രണ്ടിന് അയോധ്യയിലെ ബാബ്റി മസ്ജിദ് തകര്‍ത്തതിന് പിന്നാലെ അതിന് പ്രതികാരമായിട്ട് ആയിരുന്നു ഈ സ്ഫോടനമെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
the TADA court had convicted 100 accused in the case
A special Terrorist and Disruptive Activities (Prevention) Act or TADA court in Mumbai is likely to pronounce its judgement today