ആപ്പ്ജില്ല

ചാക്കിൽ കെട്ടിയ 20 കോടി; തൃണമൂൽ മന്ത്രിയുടെ വിശ്വസ്തയെ കുടുക്കി ബിജെപി; 'ഇത് വെറും ട്രെയിലർ, പിക്ചർ അഭീ ബാകീ ഹേ'

വെള്ളിയാഴ്ച രാത്രി പശ്ചിമ ബംഗാളിലെ അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ടാണ് അർപിത മുഖർജിയുടെ വസതിയിൽ അന്വേഷണ ഏജൻസി റെയ്ഡ് നടത്തിയത്. 20 കോടി രൂപയാണ് കണ്ടെത്തിയത്. ​അർപിതാ മുഖർജിയും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ഒന്നിച്ചുള്ള ചിത്രങ്ങളും. പാർട്ടി ചടങ്ങുകളിൽ പങ്കെടുക്കുന്നതിൻ്റെയും ചിത്രങ്ങൾ അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്.

Samayam Malayalam 23 Jul 2022, 11:17 am
കൊൽക്കത്ത: പശ്ചിമബംഗാളിൽ ഇഡി നടത്തിയ റെയ്ഡിൽ ടിഎംസി വനിതാ നേതാവിന്റെ വസതിയിൽ നിന്നും 20 കോടിയുടെ കള്ളപ്പണം കണ്ടെത്തിയ സംഭവത്തിൽ കടുത്ത വിമർശനവുമായി ബിജെപി. ടിഎംസി മന്ത്രി പാർത്ഥ ചാറ്റർജിയുടെ സഹായിയായ അർപിതാ മുഖർജിയുടെ വസതിയിൽ നിന്നുമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) 20 കോടി രൂപ കണ്ടെടുത്തത്.
Samayam Malayalam arpita mukherjee tmc
അർപിതാ മുഖർജി (Photo/Instagram)


Also Read : ബംഗാൾ മന്ത്രിയുടെ അനുനായിയുടെ വീട്ടിൽ നിന്നും പിടിച്ചെടുത്തത് 20 കോടി; നോട്ടെണ്ണാൻ സഹായം തേടി ഇഡി

പണം കണ്ടെത്തിയതിന് പിന്നാലെ ബംഗാൾ വ്യവസായ മന്ത്രി പാർഥ ചാറ്റർജി അറസ്റ്റിലാകുകയും ചെയ്തിരുന്നു. ഇതൊരു ട്രെയിലർ മാത്രമാണെന്നും ചിത്രം ഇനി കാണാൻ കിടക്കുന്നതേയുള്ള എന്നായിരുന്നു ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ വിമർശനം. "യേ തോ ബാസ് ട്രെയിലർ ഹേ, ചിത്രം അഭി ബാക്കി ഹേ.." എന്നായിരുന്നു അധികാരിയുടെ ട്വീറ്റ്.

അർപിതാ മുഖർജിയും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ഒന്നിച്ചുള്ള ചിത്രങ്ങളും. പാർട്ടി ചടങ്ങുകളിൽ പങ്കെടുക്കുന്നതിൻ്റെയും ചിത്രങ്ങൾ അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്.


വെള്ളിയാഴ്ച രാത്രി പശ്ചിമ ബംഗാളിലെ അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ടാണ് അർപിത മുഖർജിയുടെ വസതിയിൽ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി.

"ഗിൽറ്റി ബൈ അസോസിയേഷൻ - മറ്റൊരാളെ അറിഞ്ഞുകൊണ്ട് ഒരു വ്യക്തി കുറ്റക്കാരനാകുമ്പോൾ വിവരിക്കാൻ ഉപയോഗിക്കുന്ന ഒരു നിയമപരമായ പ്രതിഭാസം. യേ തോ ബാസ് ട്രെയിലർ ഹേ, ചിത്രം അഭി ബാക്കി ഹേ...," സുവേന്ദു അധികാരി ട്വീറ്റ് ചെയ്തു.

ഇഡിയുടെ റെയ്ഡിൽ അർപിത മുഖർജിയുടെ വസതിയിൽ നിന്ന് ഏകദേശം 20 കോടി രൂപ ഇഡി കണ്ടെടുത്തു. ഈ തുക എസ്എസ്‌സി അഴിമതിയിൽ നിന്നുള്ള വരുമാനമാണെന്നാണ് സംശയിക്കുന്നത്. ഇവിടെ നിന്നും 20 മൊബൈൽ ഫോണുകളും കണ്ടെത്തിയിട്ടുണ്ട്. അർപിത മുഖർജിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത 500, 2000 രൂപ നോട്ടുകൾ ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ പുറത്തുവന്നിരുന്നു.

അർപിതയുടെ വീട്ടിൽ നിന്ന് പിടികൂടിയ പണം എണ്ണിത്തിട്ടപ്പെടുത്താൻ ബാങ്ക് ജീവനക്കാരുടെ സഹായം തേടേണ്ടിവന്നിരുന്നു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ഇഡി റെയ്ഡിനായി എത്തിയത്.

തുടർച്ചയായി 23 മണിക്കൂർ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് മന്ത്രി പാർഥ കഴിഞ്ഞ ദിവസം അവശനായി. എസ്എസ്കെഎം ആശുപത്രിയിലെ ഡോക്ടർമാർ എത്തി അദ്ദേഹത്തെ പരിശോധിച്ചു. ഈ കേസിൽ നേരത്തെ സിബിഐയും മന്ത്രിയെ ചോദ്യം ചെയ്തിരുന്നു.

ഇഡിയോ സിബിഐയോ വീട്ടിൽ വന്നാൽ സ്വീകരിച്ചിരുത്തുമെന്നും പൊരി കഴിക്കാൻ കൊടുക്കുമെന്നും വ്യാഴാഴ്ച തൃണമൂൽ റാലിയിൽ മമത പ്രസംഗിച്ച് 24 മണിക്കൂർ കഴിയും മുമ്പേയാണ് റെയ്ഡുകൾ. സംസ്ഥാനവ്യാപകമായി പരിശോധനയിൽ തൊണ്ണൂറോളം ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്. കേന്ദ്രസേനയുടെ സുരക്ഷാസംവിധാനം ഇവർക്കായി ഒരുക്കിയിരുന്നു.

അധ്യാപക നിയമന അഴിമതി

ഗ്രൂപ്പ് 'സി' & 'ഡി' സ്റ്റാഫ്, ഒമ്പത് മുതൽ പന്ത്രണ്ടാം ക്ലാസുകളിലെ അസിസ്റ്റന്റ് അധ്യാപകർ, പ്രൈമറി ക്ലാസ് അധ്യാപകർ എന്നിവരുടെ നിയമനത്തിൽ അഴിമതിയിൽ അന്വേഷണം നടത്താൻ കൽക്കട്ട ഹൈക്കോടതി, ഒരു കൂട്ടം റിട്ട് ഹർജികളിൽ അടുത്തിടെ സിബിഐയോട് നിർദ്ദേശിച്ചിരുന്നു.

Also Read : Teacher Recruitment Scam: അധ്യാപക നിയമന അഴിമതി: ബംഗാൾ മന്ത്രി പാർഥ ചാറ്റർജിയെ ഇ ഡി അറസ്റ്റ് ചെയ്തു

ഈ കേസുകളിൽ, അനധ്യാപക ജീവനക്കാരെ (ഗ്രൂപ്പ് സി & ഡി), ടീച്ചിംഗ് സ്റ്റാഫുകളെ (അസിസ്റ്റന്റ് ടീച്ചർ (ക്ലാസ് IX-XII), പ്രൈമറി സ്കൂളിലെ അധ്യാപകർ എന്നിവരെ നിയമവിരുദ്ധമായി നിയമിക്കുന്നത്, ഇഡി കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന് (PMLA) പ്രകാരമാണ് കേസുകൾ അന്വേഷിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്