ആപ്പ്ജില്ല

ഹാഥ്രസ്: നിർഭയയ്ക്കുവേണ്ടി വാദിച്ച അഭിഭാഷകയേയും തടഞ്ഞു; ക്രമസമാധാനം തകരുമെന്ന് വിശദീകരണം

പെൺകുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടിട്ടാണ് ഹാഥ്രസിലേക്ക് പുറപ്പെട്ടത്, എന്നാൽ പോലീസ് തടഞ്ഞുവെന്ന് അഭിഭാഷക പറയുന്നു.

Samayam Malayalam 1 Oct 2020, 10:46 pm
ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹാഥ്രസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാൻ ശ്രമിച്ച നിർഭയ കേസിൽ ഹാജരായ അഭിഭാഷകയെ ഉത്തർപ്രദേശ് പോലീസ് തടഞ്ഞു. ബന്ധുക്കൾ വിളിച്ചതനുസരിച്ച് ഹാഥ്രസിലേക്ക് പുറപ്പെട്ട തന്നെ പോലീസ് തടയുകയായിരുന്നുവെന്ന് അഭിഭാഷകയായ സീമ കുശ്വഹ വ്യക്തമാക്കി.
Samayam Malayalam seema kushwaha
സീമ കുശ്വാഹ |ANI


Also Read: ഹാഥ്രസിലേയ്ക്ക് പോയ കോൺഗ്രസ് നേതാക്കളെ തടഞ്ഞു; രാഹുലിനെ അറസ്റ്റ് ചെയ്ത് യുപി പോലീസ്

തങ്ങൾക്കുവേണ്ടി ഇടപെടണമെന്നാണ് പെൺകുട്ടിയുടെ കുടുംബം ആവശ്യപ്പെടുന്നത്. അതിനാലാണ് താൻ എത്തിയത്. എന്നാൽ മാതാപിതാക്കളെ കാണാൻ പോലീസ് അനുവദിച്ചില്ല. ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്നായിരുന്നു പോലീസിന്റെ വിശദീകരണമെന്നും സീമ പറഞ്ഞു.

അതേസമയം, ഹാഥ്രസ് പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാൻ എത്തിയ രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും പോലീസ് തടഞ്ഞിരുന്നു. ഇരുവരുടേയും വാഹനങ്ങൾ ഡൽഹി-യുപി അതിർത്തി കടന്നപ്പോൾത്തന്നെ നാടകീയ സംഭവങ്ങളാണ് ഉണ്ടായത്. യമുന എക്സ്പ്രസ് വേയിൽ വെച്ചാണ് ഇവർ സഞ്ചരിച്ചിരുന്ന വാഹനം പോലീസ് തടഞ്ഞത്. ഇതേത്തുടർന്ന് കാൽനടയായി ഇവർ ഹാഥ്രസിലേക്ക് പുറപ്പെട്ടുവെങ്കിലും പോലീസ് രാഹുൽ ഗാന്ധിയെ തടഞ്ഞു.

Also Read: ഹാഥ്രസ് പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് പോലീസ്

സ്ഥലത്ത് ഉന്തും തള്ളുമുണ്ടായതായും പോലീസ് തന്നെ കയ്യേറ്റം ചെയ്തുവെന്നും രാഹുൽ ആരോപിച്ചു. തന്റെ ഹാഥ്രസ് സന്ദർശനത്തെ യുപി സർക്കാർ ഭയക്കുകയാണെന്നും രാഹുൽ പറഞ്ഞു. പോലീസുമായുള്ള ഉന്തും തള്ളിനുമിടെ രാഹുൽ നിലത്ത് വീണിരുന്നു. ഇന്ന് രാവിലെ മുതൽ ഹാഥ്രസിലേക്ക് പ്രവേശിക്കുന്നതിന് മാധ്യമങ്ങൾക്ക് വിലക്കുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്