ആപ്പ്ജില്ല

ഇടിവെട്ടി മഴ, കൊടുങ്കാറ്റ്: ഒറ്റ ദിവസം ബിഹാറില്‍ കൊല്ലപ്പെട്ടത് 22 പേര്‍

Samayam Malayalam 25 Jun 2020, 4:01 pm
പട്‌ന: ബിഹാറിലുണ്ടായ കനത്തമഴയിലും കൊടുങ്കാറ്റിലും കഴിഞ്ഞ 24 മണിക്കൂറിനിടെ 22 പേര്‍ മരിച്ചു. സംസ്ഥാന ദുരന്തനിവാരണ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്.
Samayam Malayalam പ്രതീകാത്മക ചിത്രം



മെയ് മാസം ബിഹാറിലെ വിവിധ ജില്ലകളില്‍ ഉണ്ടായ കനത്ത മഴയിലും മിന്നലിലും 20 പേരാണ് കൊല്ലപ്പെട്ടത്. ഏപ്രില്‍ 26 നുണ്ടായ ഇടിമിന്നലില്‍ നിരവധി പേര്‍ മരിച്ചു. കഴിഞ്ഞ കുറച്ച് ആഴ്ചയ്ക്കിടെ സംസ്ഥാനത്ത് ഇടിമിന്നലിനെ തുടര്‍ന്ന്, 40 പേരാണ് കൊല്ലപ്പെട്ടത്. ഫെബ്രുവരിയില്‍ 13 പേരാണ് വിവിധ ജില്ലകളിലായി കൊല്ലപ്പെട്ടത്.

Also Read: കൊവിഡ്: രാജ്യത്ത് പത്താം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കുമെന്ന് സിബിഎസ്ഇ

ബിഹാറിലുണ്ടാകുന്ന കനത്ത മഴയിലും ഇടിമിന്നലിലും ഇരകളാകുന്നത് കൂടുതലും കര്‍ഷകരും കാര്‍ഷിക തൊഴിലാളികളുമാണ്. പ്രകൃതി ദുരന്തങ്ങളില്‍ ബിഹാറില്‍ നിരവധി പേരാണ് മരിക്കുന്നത്.

ഉഷ്ണതരംഗത്തെ തുടര്‍ന്ന്, കഴിഞ്ഞ വര്‍ഷം ജൂണില്‍ 142 പേരാണ് മരണത്തിന് കീഴടങ്ങിയത്. ആയിരത്തോളം പേര്‍ ആശുപത്രിയിലാകുകയും ചെയ്തു. സ്ഥിതി കൂടുതല്‍ വഷളായതിനെ തുടര്‍ന്ന്, ബിഹാര്‍ സര്‍ക്കാര്‍ സംസ്ഥാനത്തുടനീളം നിരോധന ഉത്തരവുകള്‍ പുറപ്പെടുവിച്ചു.

Also Read: കൊവിഡ് -19: വിജയത്തിനരികെ 16 വാക്സിനുകള്‍: 125 കമ്പനികള്‍ പരീക്ഷണഘട്ടത്തില്‍

കഴിഞ്ഞ വര്‍ഷം ഇടിമിന്നലില്‍ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. 2019 സെപ്തംബര്‍ വരെ 2.25 ലക്ഷത്തോളം ഇടിമിന്നല്‍ ബിഹാറില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 170 ഓളം ആളുകള്‍ മരിച്ചു. എന്നാല്‍, ഈ വര്‍ഷം പതിവിലും നേരത്തെ മിന്നല്‍ ഉണ്ടായി.


നിലവിലെ കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് പഠിച്ച ശേഷം, മാഡെന്‍- ജൂലിയന്‍ ഒസിലേഷന്‍ (എംജെഒ) പ്രതിഭാസത്തെ തുടര്‍ന്നാണ് സമീപകാല സംഭവങ്ങള്‍ നടക്കുന്നതെന്ന് കണ്ടെത്തി. ഇതു സംബന്ധിച്ച പഠന റിപ്പോര്‍ട്ട് മെറ്റ് വിഭാഗത്തിന് അയച്ചിട്ടുണ്ടെന്ന് പട്‌നയിലെ കാലാവസ്ഥാ വിദഗ്ധന്‍ ആനന്ദ് ശങ്കര്‍ ദി വൈറിനോട് പറഞ്ഞു. ഉഷ്ണമേഖലാ പ്രദേശങ്ങളുടെ കാലാവസ്ഥാ രീതികളില്‍ വലിയ സ്വാധീനം ചെലുത്തുന്ന സമുദ്ര- അന്തരീക്ഷ പ്രതിഭാസമണ് എംജിഒ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്