മുൻനിര ബിസ്കറ്റ് ബ്രാൻഡായ പാര്‍ലെ ജിയുടെ ഫാക്ടറിയിലും ബാലവേല. പാര്‍ലെ ജിയുടെ റായ്‍പൂരിലെ നിര്‍മാണകേന്ദ്രത്തിലാണ് ബാലവേല ചെയ്തിരുന്ന 26 കുട്ടികളെ കണ്ടെത്തിയത്. റായ്പൂരിലെ അമിസ്വനി എന്ന സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ഫാക്ടറിയിൽ ബാലവേല നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ പോലീസ് പരിശോധന നടത്തുകയായിരുന്നു. 13 വയസ്സു മുതൽ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികളെയാണ് ഫാക്ടറിയിൽ നിന്ന് രക്ഷപെടുത്തിയത്. കുട്ടികളെ ജുവനൈൽ ഷെൽട്ടര്‍ ഹോമിലേയ്ക്ക് മാറ്റി. സ്ഥാപനത്തിന്‍റെ ഉടമയ്ക്കെതിരെ ബാലാവകാശ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ഓഡീഷ, ബിഹാര്‍ എന്നിവിടങ്ങളിൽ നിന്ന് എത്തിയ കുട്ടികള്‍ക്കാണ് ബാലവേല ചെയ്യേണ്ടി വന്നത്. മാസം അയ്യായിരം രൂപ മുതൽ ഏഴായിരം രൂപ വരെ മാത്രമാണ് കുട്ടികള്‍ക്ക് ശമ്പളം നല്‍കിയിരുന്നത്. വലിയ ബ്രാൻഡായ പാര്‍ലെ ജി ഇത്തരം കാര്യങ്ങളിൽ ഏര്‍പ്പെടുന്നത് കാണുമ്പോള്‍ നിരാശ തോന്നുന്നുവെന്ന് ബച്‍പൻ ബചാവോ ആന്തോളൻ സിഇഓ സമീര്‍ മാഥുര്‍ പറഞ്ഞു.
മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ഓഡീഷ, ബിഹാര്‍ എന്നിവിടങ്ങളിൽ നിന്ന് എത്തിയ കുട്ടികള്‍ക്കാണ് ബാലവേല ചെയ്യേണ്ടി വന്നത്. മാസം അയ്യായിരം രൂപ മുതൽ ഏഴായിരം രൂപ വരെ മാത്രമാണ് കുട്ടികള്‍ക്ക് ശമ്പളം നല്‍കിയിരുന്നത്. വലിയ ബ്രാൻഡായ പാര്‍ലെ ജി ഇത്തരം കാര്യങ്ങളിൽ ഏര്‍പ്പെടുന്നത് കാണുമ്പോള്‍ നിരാശ തോന്നുന്നുവെന്ന് ബച്‍പൻ ബചാവോ ആന്തോളൻ സിഇഓ സമീര്‍ മാഥുര്‍ പറഞ്ഞു.