ഞെട്ടിച്ച് കേരളത്തിലെ കണക്കുകൾ
കേരളത്തിലെ കൊവിഡ് കേസുകൾ ഉയർന്ന തോതിൽ തുടരുകയാണ്. സംസ്ഥാന ആരോഗ്യവകുപ്പ് തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം11,586 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.59 ആണ്. 1,36,814 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 31,29,628 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,33,215 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. തിങ്കളാഴ്ച 135 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 16,170 ആയി.
ആശ്വാസത്തിൻ്റെ കണക്കുകൾ
ആശ്വാസം പകരുന്ന കൊവിഡ് കണക്കുകളാണ് ഇന്ന് പുറത്തുവന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയതായി 29,689 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഈ കണക്കുകളിൽ കൂടുതൽ കേസുകളും റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. 11,586 കൊവിഡ് കേസുകളാണ് തിങ്കളാഴ്ച കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. മലപ്പുറം (1779), തൃശൂര്‍ (1498), കോഴിക്കോട് (1264), എറണാകുളം (1153), പാലക്കാട് (1032) ജില്ലകളിൽ ആയിരത്തിന് മുകളിൽ കേസുകൾ റിപ്പോർട്ട് ചെയ്തു.
കൊവിഡ് മരണങ്ങൾ
415 കൊവിഡ് മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 4,21,382 ആയി ഉയർന്നു. രാജ്യത്തെ കൊവിഡ് മരണസംഖ്യയിൽ കുറവ് സംഭവിക്കുന്നുണ്ട്. മഹാരാഷ്ട്ര, കേരളം സംസ്ഥാനങ്ങളിലാണ് കൊവിഡ് കേസുകൾ ഉയർന്ന തോതിലുള്ളത്. കേരളത്തിൽ തിങ്കളാഴ്ച 135 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 16,170 ആയി.
രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ വർധന
ദിനം പ്രതിയുള്ള കൊവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തുന്നതിനൊപ്പം രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടാകുന്ന പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേട്ടമാകും. 42,363 പേർക്ക് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തിയുണ്ടായി. ഇതോടെ രാജ്യത്ത് കൊവിഡ് മുക്തി നേടിയവരുടെ ആകെ എണ്ണം 3,06,21,469 ആയി. അതേസമയം, രാജ്യത്താകെ 3,98,100 സജീവ കേസുകൾ നിലവിലുണ്ട്. ഇതുവരെ 44,19,12,395 പേർക്ക് പ്രതിരോധ വാക്സിൻ നൽകാൻ കഴിഞ്ഞതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.