ആപ്പ്ജില്ല

2 ജി സ്‌പെക്ട്രം കേസ് വിധി നവംബര്‍ ഏഴിന്

യുപിഎ സര്‍ക്കാരിനെ പിടിച്ചു കുലുക്കിയ കേസില്‍ആറു കൊല്ലം നീണ്ടു നിന്ന വിചാരണക്കൊടുവിലാണ് വിധി

TNN 25 Oct 2017, 1:13 pm
ന്യുഡല്‍ഹി: 2 ജി സ്പെക്ട്രം അഴിമതി കേസില്‍ നവംബര്‍ ഏഴിനു സിബി എെ പ്രത്യേക കോടതി വിധിപറയും . മുന്‍ ടെലികോം മന്ത്രി എ രാജ ഉള്‍പ്പെടെ ​18 പേരാണ് പ്രതിപട്ടികയിലുളളത്. ഇവരോടെല്ലാം വിധി പറയുന്ന ദിവസം ഹാജരാവാന്‍ സിബിഎെ പ്രത്യേക കോടതി ജഡ്ജി ആവശ്യപ്പെട്ടിട്ടുണ്ട്.
Samayam Malayalam 2g case judgment date to be announced on november 7
2 ജി സ്‌പെക്ട്രം കേസ് വിധി നവംബര്‍ ഏഴിന്


ആറു കൊല്ലം നീണ്ടു നിന്ന വിചാരണക്കൊടുവിലാണ് വിധി എന്നതും ശ്രദ്ധേയമാണ്.യുപിഎ സര്‍ക്കാരിനെ പിടിച്ചു കുലുക്കിയ പ്രസ്തുത കേസില്‍ ഒരു ലക്ഷത്തിലധികം കോടിയുടെ അഴിമതി നടന്നെന്ന കണ്ടെത്തല്‍ വന്‍ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്.

ഒന്നാം യുപിഎ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നുവെങ്കിലും നീണ്ടു പോവുകയായിരുന്നു. പിന്നീട് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി, സുപ്രീംകോടതി അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയവര്‍ ഹര്‍ജിയുമായി സുപ്രീകോടതിയെ സമീപിച്ചു. വിശദമായ വാദത്തിനു ശേഷം സുപ്രീംകോടതി 122 ടെലകോം ലൈസന്‍സുകളാണ് റദ്ദാക്കിയത്.

2G case judgment date to be announced on November 7

The special Central Bureau of Investigation (CBI) court on Wednesday said that the 2G case judgment date will be announced on November 7

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്