ആപ്പ്ജില്ല

ടുജി സ്‌പെക്ട്രം കേസില്‍ ഡിസംബര്‍ 21 ന് വിധി പ്രഖ്യാപിക്കും

2ജി സ്പെക്ട്രം വിതരണത്തിന് 122 ലൈസന്‍സുകള്‍ നല്‍കിയതില്‍ സര്‍ക്കാരിന് 30,984 കോടിയുടെ നഷ്ടമുണ്ടായതെന്നാണ് സി ബി ഐ. ആരോപിക്കുന്നത്.

TNN 5 Dec 2017, 1:20 pm
ന്യൂഡല്‍ഹി: 2 ജി സ്പെക്ട്രവുമായി ബന്ധപ്പെട്ട കേസുകളില്‍ ഈ മാസം 21ന് വിധി പറയും. സിബിഐ പാട്യാല ഹൗസ് പ്രത്യേക കോടതിയാണ്‌ വിധി പറയുക.
Samayam Malayalam 2g scam verdict on december 21
ടുജി സ്‌പെക്ട്രം കേസില്‍ ഡിസംബര്‍ 21 ന് വിധി പ്രഖ്യാപിക്കും


ഡി എം കെ. നേതാക്കളായ എ രാജയും കനിമൊഴിയും ഉള്‍പ്പെടെ മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ് ബെഹൂറ, രാജയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി പി കെ ചന്ദോലിയ തുടങ്ങി 14 പേരും സ്വാന്‍ ടെലികോം, റിലയന്‍സ് ടെലികോം, യുണീടെക് വയര്‍ലെസ് എന്നീ കമ്പനികളും കേസില്‍ പ്രതികളാണ്.

2ജി സ്പെക്ട്രം വിതരണത്തിന് 122 ലൈസന്‍സുകള്‍ നല്‍കിയതില്‍ സര്‍ക്കാരിന് 30,984 കോടിയുടെ നഷ്ടമുണ്ടായതെന്നാണ് സി ബി ഐ. ആരോപിക്കുന്നത്. ലൈസന്‍സുകള്‍ 2012 ഫെബ്രുവരി രണ്ടിന് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. മൂന്ന് കേസുകളാണ് പ്രത്യേക കോടതി പരിഗണിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്