ശ്രീനഗർ: കശ്മീരിലെ ഉറിയില്‍ ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയുണ്ടായ ചാവേറാക്രമണത്തിൽ 17 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. നാലു തീവ്രവാദികളെ ഇന്ത്യന്‍ സൈന്യം വധിച്ചു. ഏറ്റുമുട്ടലില്‍ 15 സൈനികർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കരസേന മേധാവി കശ്മീരിലേക്ക് തിരിച്ചു. പരിക്കേറ്റ സൈനികരെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റി.
ഇപ്പോഴും നിയന്ത്രണരേഖക്ക് സമീപം സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. വൻ ശബ്ദത്തോടെ പ്രദേശത്ത് സ്ഫോടനങ്ങൾ നടന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തെ തുടർന്ന് സൈന്യം സംസ്ഥാനത്ത് വൻ സുരക്ഷ സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്. ആക്രമണത്തെ തുടര്‍ന്ന് ഇന്ന് ഉന്നതതല യോഗം വിളിച്ച് ചേർത്തിട്ടുണ്ട്.
ഇപ്പോഴും നിയന്ത്രണരേഖക്ക് സമീപം സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. വൻ ശബ്ദത്തോടെ പ്രദേശത്ത് സ്ഫോടനങ്ങൾ നടന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തെ തുടർന്ന് സൈന്യം സംസ്ഥാനത്ത് വൻ സുരക്ഷ സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്. ആക്രമണത്തെ തുടര്‍ന്ന് ഇന്ന് ഉന്നതതല യോഗം വിളിച്ച് ചേർത്തിട്ടുണ്ട്.