കോയമ്പത്തൂർ: നഗരത്തിലെ സ്വകാര്യ സ്വര്‍ണാഭരണ നിര്‍മാണ യൂനിറ്റിലെ മലിനജല ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവായു ശ്വസിച്ച് രണ്ട് തൊഴിലാളികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. തൊഴിലാളികളായ കോയമ്ബത്തൂര്‍ രത്നപുരി കന്തസാമി കൗണ്ടര്‍വീഥി മൊട്ടയൻ്റെ മകന്‍ ഏഴുമലൈ (23), വേടപട്ടി നമ്പിയഴകന്‍പാളയം രാമസാമിയുടെ മകന്‍ ഗൗരിശങ്കര്‍ (21), യൂനിറ്റിലെ സൂപ്പര്‍വൈസർ കോയമ്പത്തൂർ തുടിയല്ലൂര്‍ ജി.എന്‍ മില്‍ ജെ.എം.ഇ ഗാര്‍ഡന്‍ പെരുമാളിൻ്റെ മകന്‍ സൂര്യകുമാര്‍ (24) എന്നിവരാണ് മരിച്ചത്. കോയമ്ബത്തൂര്‍ ആര്‍.എസ്.പുരം സി.വി. രാമന്‍വീഥിയിലെ രവിശങ്കര്‍ എന്നയാള്‍ ഇതേഭാഗത്ത് ഫാ. റാന്‍ഡി വീഥിയിലെ സ്വകാര്യ കോംപ്ലക്സില്‍ നടത്തുന്ന സ്വകാര്യ സ്വര്‍ണാഭരണ നിര്‍മാണ യൂനിറ്റിലാണ് ദുരന്തമുണ്ടായത്.
സംഭവവുമായി ബന്ധപ്പെട്ട് ആദി തമിഴര്‍ കക്ഷി ഉള്‍പ്പെടെയുള്ള വിവിധ പിന്നാക്ക സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. മതിയായ സുരക്ഷ സംവിധാനങ്ങളില്ലാതെ ടാങ്ക് ശുചീകരണത്തിന് നിയോഗിച്ച യൂനിറ്റുടമയുടെ പേരില്‍ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് സംഘടന പ്രതിനിധികള്‍ ജില്ല കലക്ടര്‍ക്ക് നിവേദനം നല്കി.
സംഭവവുമായി ബന്ധപ്പെട്ട് ആദി തമിഴര്‍ കക്ഷി ഉള്‍പ്പെടെയുള്ള വിവിധ പിന്നാക്ക സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. മതിയായ സുരക്ഷ സംവിധാനങ്ങളില്ലാതെ ടാങ്ക് ശുചീകരണത്തിന് നിയോഗിച്ച യൂനിറ്റുടമയുടെ പേരില്‍ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് സംഘടന പ്രതിനിധികള്‍ ജില്ല കലക്ടര്‍ക്ക് നിവേദനം നല്കി.