ആപ്പ്ജില്ല

ആരോടും ബന്ധമില്ലാതെ സഹോദരങ്ങൾ മുറിയിൽ അടച്ചു കഴിഞ്ഞത് 10 വ‍‍ര്‍ഷം

പത്ത് വർഷമായി ഒരു മുറിയിൽ അടച്ചു കഴിയുകയായിരുന്നു സഹോദരങ്ങൾ. മൂവരും ഉന്നത വിദ്യാഭ്യാസം നേടിയവരാണ്.

Samayam Malayalam 28 Dec 2020, 7:33 pm
അഹമ്മദാബാദ്: ലോകത്തോട് ബന്ധമില്ലാതെ ഒരു കുടുംബത്തിലെ മൂന്ന് സഹോദരങ്ങൾ മുറിയടച്ചിരുന്നത് പത്ത് വർഷം. ഗുജറാത്തിലെ രാജ്കോട്ടിലാണ് അമ്പരപ്പിക്കുന്ന സംഭവം. പിതാവ് വിവരം അറിയിച്ചതിനെത്തുടർന്ന് സന്നദ്ധ പ്രവർത്തകരെത്തിയാണ് സഹോദരങ്ങളെ മോചിപ്പിച്ചത്. രണ്ട് സഹോദരങ്ങളും ഒരു സഹോദരിയുമാണ് ഒരു ദശാബ്ദക്കാലം പുറം ലോകവുമായുള്ള ബന്ധം വിച്ഛേദിച്ചു കഴിഞ്ഞത്.
Samayam Malayalam window
പ്രതീകാത്മക ചിത്രം | Pixabay


ഞായറാഴ്ച വൈകിട്ട് സന്നദ്ധ പ്രവർത്തകരെത്തുമ്പോൾ വാതിൽ അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് കതകു തകർത്താണ് അകത്ത് പ്രവേശിച്ചത്. സൂര്യപ്രകാശം കടന്നു ചെല്ലാത്ത മുറിയിൽ വിസർജ്യവും പഴകിയ ഭക്ഷണ സാധനങ്ങളും നിറഞ്ഞ് ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു. ആരോഗ്യം ക്ഷയിച്ച സഹോദരങ്ങൾക്ക് എഴുന്നേറ്റു നിൽക്കാനുള്ള ശേഷിയുണ്ടായിരുന്നില്ല. തലമുടിയും താടിയും നീണ്ട് ജടപിടിച്ച നിലയിലായിരുന്നു സഹോദരങ്ങൾ.

'ഇതാണ് അവിശ്വസനീയമായ ഇന്ത്യ'; ആര്യ രാജേന്ദ്രനെ പ്രശംസിച്ച് ഗൗതം അദാനി
പത്ത് വർഷം മുമ്പ് അമ്മയുടെ മരണത്തോടെയാണ് സഹോദരങ്ങൾ പുറം ലോകവുമായുള്ള ബന്ധം ഉപേക്ഷിച്ചത്. 1986 ൽ ഇവരുടെ അമ്മ രോഗിയാകുകയും ആറ് വർഷത്തിനു ശേഷം മരിക്കുകയും ചെയ്തു. ഇതോടെയാണ് മക്കളുടെ മാനസികനില തെറ്റിയതെന്ന് പിതാവ് പട്ടേൽ പറഞ്ഞു. സഹോദരങ്ങളായ അംരീഷ്, ഭവേഷ്, സഹോദരി മേഘ്ന എന്നിവരാണ് പത്ത് വർഷത്തോളം ഒരേ മുറിയിൽ കഴിഞ്ഞത്. 30-42 വയസിനിടയിലുള്ളവരാണ് സഹോദരങ്ങൾ.

സർക്കാർ സർവ്വീസിൽ നിന്നും വിരമിച്ചയാളാണ് പട്ടേൽ. മക്കൾ മൂവരും ഉന്നത വിദ്യാഭ്യാസമുള്ളവരാണ്. മൂത്ത മകൻ അംരീഷ് അഭിഭാഷകനും ബിഎ, എൽഎൽബി ബിരുദമുള്ളയാളുമാണ്. മേഘ്ന സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ ആളാണ്. ഇളയ മകൻ ഭവേഷ് സാമ്പത്തിക ശാത്രത്തിൽ ബിരുദം നേടിയിട്ടുണ്ടെന്നും ക്രിക്കറ്റ് കളിക്കാരനായിരുന്നുവെന്നും പട്ടേൽ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്