ന്യൂഡൽഹി: ബാബ്റി മസ്ജിദ് പോളിച്ച സംഘത്തിലുണ്ടായിരുന്ന മൂന്നു കര്‍സേവകര്‍ ഇസ്ലാം മതം സ്വീകരിച്ചതായി റിപ്പോര്‍ട്ട്. പാനിപ്പത്തിൽ നിന്നുള്ള ശിവസേനാ നേതാവായിരുന്ന ബൽബീര്‍ സിങ്, യോഗേന്ദ്രപാൽ, ശിവപ്രസാദ് എന്നിവരാണ് തങ്ങളുടെ പ്രവര്‍ത്തിയിൽ പശ്ചാത്തപിക്കുന്നുവെന്നു വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്. ഇവരിൽ രണ്ടു പേര്‍ പ്രായശ്ചിത്തമായി 100 പള്ളികള്‍ നിര്‍മിക്കുമെന്ന് ശപഥം ചെയ്തതായും ഡിഎൻഎ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബാബ്റി മസ്ജിദ് സംഭവത്തിനു ശേഷം വീരപരിവേഷം ലഭിച്ച ബൽബിര്‍ സിങ് മുസ്ലീം പണ്ഡിതനായ മൗലാനാ കലീം സിദ്ദിഖിയെ പരിചയപ്പെട്ടതോടെയാണ് തന്‍റെ ജീവിതം മാറിയതെന്നു പറയുന്നു. ഇസ്ലാം മതം സ്വീകരിച്ച് മുഹമ്മദ് ആമിര്‍ എന്ന പേരു സ്വീകരിച്ച ബൽബീര്‍ ഒരു മുസ്ലിം യുവതിയെ വിവാഹം കഴിക്കുകയും ചെയ്തു.
ബല്‍ബീറിന്‍റെ സഹപ്രവര്‍ത്തകനായിരുന്ന യോഗേന്ദ്രപാലും മതം മാറി മുഹമ്മദ് ഉമര്‍ എന്ന പേരു സ്വീകരിച്ചു. മരിക്കുന്നതിനു മുൻപ് 100 പള്ളികള്‍ നിര്‍മിക്കുകയോ നവീകരിക്കുകയോ ചെയ്യുമെന്നാണ് ഇവരുടെ ശപഥം.എന്നാൽ കടുത്ത വിഷാദരോഗത്തെ തുടര്‍ന്ന് ചികിത്സ തേടിയ ശിവപ്രസാദ് പിന്നീട് ഇസ്ലാമിലേയ്ക്ക് തിരിയുകയായിരുന്നു. തന്‍റെ ജീവന് കര്‍സേവകരുടെ ഭീഷണിയുണ്ടെന്നും ശിവപ്രസാദ് പറയുന്നു.
(ചിത്രത്തിന് കടപ്പാട്: ഡിഎൻഎ)
ബാബ്റി മസ്ജിദ് സംഭവത്തിനു ശേഷം വീരപരിവേഷം ലഭിച്ച ബൽബിര്‍ സിങ് മുസ്ലീം പണ്ഡിതനായ മൗലാനാ കലീം സിദ്ദിഖിയെ പരിചയപ്പെട്ടതോടെയാണ് തന്‍റെ ജീവിതം മാറിയതെന്നു പറയുന്നു. ഇസ്ലാം മതം സ്വീകരിച്ച് മുഹമ്മദ് ആമിര്‍ എന്ന പേരു സ്വീകരിച്ച ബൽബീര്‍ ഒരു മുസ്ലിം യുവതിയെ വിവാഹം കഴിക്കുകയും ചെയ്തു.
ബല്‍ബീറിന്‍റെ സഹപ്രവര്‍ത്തകനായിരുന്ന യോഗേന്ദ്രപാലും മതം മാറി മുഹമ്മദ് ഉമര്‍ എന്ന പേരു സ്വീകരിച്ചു. മരിക്കുന്നതിനു മുൻപ് 100 പള്ളികള്‍ നിര്‍മിക്കുകയോ നവീകരിക്കുകയോ ചെയ്യുമെന്നാണ് ഇവരുടെ ശപഥം.എന്നാൽ കടുത്ത വിഷാദരോഗത്തെ തുടര്‍ന്ന് ചികിത്സ തേടിയ ശിവപ്രസാദ് പിന്നീട് ഇസ്ലാമിലേയ്ക്ക് തിരിയുകയായിരുന്നു. തന്‍റെ ജീവന് കര്‍സേവകരുടെ ഭീഷണിയുണ്ടെന്നും ശിവപ്രസാദ് പറയുന്നു.
(ചിത്രത്തിന് കടപ്പാട്: ഡിഎൻഎ)