മുംബൈ: യുവ ഐടി എഞ്ചിനീയറേയും കുടുംബത്തേയും പൂനെയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. സൂദീപ്തോ ഗാംഗുലി( 44), ഭാര്യ പ്രിയങ്ക (40) മകൻ എട്ടുവയസുകാരൻ തനിഷ്ക് എന്നിവരാണ് മരിച്ചത്. ഭാര്യയേയും മകനേയും കൊലപ്പെടുത്തിയ ശേഷം സുദീപ്തോ ഗാംഗുലി ജീവനൊടുക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച ഉച്ചയോടെയാണ് മൂന്നാം നിലയിലുള്ള ഫ്ലാറ്റിൽ മൃതദേഹം കണ്ടെത്തിയത്.
സാമ്പത്തിക ബാധ്യതയെ തുടർന്ന് കടുത്ത മാനസിക സമ്മർദ്ധത്തിലായിരുന്നു സുദീപ്തയെന്നും ഇതാകാം ജീവനൊടുക്കാൻ കാരണമായതെന്നുമാണ് ബന്ധുക്കൾ പറയുന്നത്. 20 വർഷം മുമ്പാണ് സ്വദേശമായ പശ്ചിമ ബംഗാളിൽ നിന്നും കുടുംബം മുംബൈയിലേക്ക് മാറുന്നത്. സുദീപ്തോയുടെ മാതാവ് ചാന്ദ്നി ചൗക്ക്നി സമീപമാണ് താമസം. സുദീപ്തോയുടെ അമ്മ മകനേയും മരുമകളേയും നിരന്തരം ഫോണിൽ വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. തുടർന്ന് ബെംഗളൂരുവിലുള്ള ഇളയ സഹോദരനോട് വിവരം പറയുകയായിരുന്നു.
സുദീപ്തോയുടെയും പ്രിയങ്കയുടെയും മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരും അപ്പാർട്ട്മെന്റിനുള്ളിൽ ഉണ്ടെന്ന് വ്യക്തമായത്. തുടർന്ന് വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Latest National News and Malayalam News