ശ്രീനഗര്‍: കശ്മീര്‍ പുല്‍വാമ ജില്ലയിലെ അവന്തിപുരയില്‍ സിആര്‍പിഎഫിന്റെ വാഹനവ്യൂഹത്തിനു നേര്‍ക്കുണ്ടായ ഭീകരാക്രമണത്തിൽ മരണം 30 ആയി. ജമ്മു - ശ്രീനഗര്‍ ഹൈവേയിലുണ്ടായ ചാവേറാക്രമണത്തിൽ 39 സൈനികര്‍ കൊല്ലപ്പെട്ടതായും 44 സൈനികര്‍ക്ക് പരിക്കേറ്റതായുമാണ് ഒടുവിൽ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. സംഭവസ്ഥലത്തു വെച്ചു തന്നെ 12 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. 2500ഓളം സൈനികരുമായി പോയ വാഹനവ്യൂഹത്തിനു നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. ഏകദേശം 200 കിലോയോളം ഭാരം വരുന്ന സ്ഫോടകവസ്തുക്കളുമായി ജയ്ഷെ മുഹമ്മദ് ഭീകരൻ വാഹനവ്യൂഹത്തിന് മധ്യഭാഗത്തായി പോകുകയായിരുന്ന ബസിനു നേര്‍ക്ക് വാഹനം ഇടിച്ചു കയറ്റുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിൽ നിരവധി വാഹനങ്ങളും തകര്‍ന്നു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും സൂചനയുണ്ട്.
അതേസമയം, ആക്രമണത്തിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചു. സൈനികരുടെ വീരമൃത്യു വെറുതെയാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. ഒരിക്കലും മറക്കാനാകാത്ത തിരിച്ചടി നല്‍കുമെന്ന് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിയും അറിയിച്ചു. കേന്ദ്രമന്ത്രി രാജ്നാഥ് സിങ് നാളെ ജമ്മു കശ്മീരിലെത്തും. അതേസമയം, രാജ്യത്ത് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രധാനമന്ത്രി കാഴ്ചക്കാരിന്റെ റോളിൽ നിൽക്കുകയാണെന്നും മോദി സര്‍ക്കാരിന്റെ കീഴിൽ രാജ്യസുരക്ഷ അപകടത്തിലാണെന്നും കോൺഗ്രസ് പ്രതികരിച്ചു.
സിആര്‍പിഎഫ് 54-ാമത് ബെറ്റാലിയന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. പുലര്‍ച്ചെ മൂന്നരയ്ക്ക് ജമ്മുവിൽ നിന്ന് പുറപ്പെട്ട വാഹനവ്യൂഹം സന്ധ്യയ്ക്ക് മുൻപ് ശ്രീനഗറിലെത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. പുല്‍വാമയിലെ കാകപൊര സ്വദേശി ആദില്‍ അഹ്മദ് എന്നയാളാണ് തീവ്രവാദിയെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാള്‍ 2018ല്‍ ആണ് ജെയ്ഷ്-മൊഹമ്മദില്‍ അംഗമായത്.
അതേസമയം, ആക്രമണത്തിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചു. സൈനികരുടെ വീരമൃത്യു വെറുതെയാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. ഒരിക്കലും മറക്കാനാകാത്ത തിരിച്ചടി നല്‍കുമെന്ന് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിയും അറിയിച്ചു. കേന്ദ്രമന്ത്രി രാജ്നാഥ് സിങ് നാളെ ജമ്മു കശ്മീരിലെത്തും. അതേസമയം, രാജ്യത്ത് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രധാനമന്ത്രി കാഴ്ചക്കാരിന്റെ റോളിൽ നിൽക്കുകയാണെന്നും മോദി സര്‍ക്കാരിന്റെ കീഴിൽ രാജ്യസുരക്ഷ അപകടത്തിലാണെന്നും കോൺഗ്രസ് പ്രതികരിച്ചു.
സിആര്‍പിഎഫ് 54-ാമത് ബെറ്റാലിയന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. പുലര്‍ച്ചെ മൂന്നരയ്ക്ക് ജമ്മുവിൽ നിന്ന് പുറപ്പെട്ട വാഹനവ്യൂഹം സന്ധ്യയ്ക്ക് മുൻപ് ശ്രീനഗറിലെത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. പുല്‍വാമയിലെ കാകപൊര സ്വദേശി ആദില്‍ അഹ്മദ് എന്നയാളാണ് തീവ്രവാദിയെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാള്‍ 2018ല്‍ ആണ് ജെയ്ഷ്-മൊഹമ്മദില്‍ അംഗമായത്.