ആപ്പ്ജില്ല

കൊവിഡ് ചികിത്സയ്‌ക്കിടെ മാധ്യമ പ്രവര്‍ത്തകന്‍ ആശുപത്രി കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കി

ദൈനിക് ഭാസ്‌കര്‍ പത്രത്തിൽ ജോലി ചെയ്‌തിരുന്ന തരുണ്‍ സിസോദിയ ആണ് ഡൽഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിൽ കഴിയുന്നതിനിടെ ആത്മഹത്യ ചെയ്‌തത്

Samayam Malayalam 6 Jul 2020, 10:52 pm
ന്യൂഡൽഹി: കൊവിഡ്-19 ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന മാധ്യമപ്രവർത്തകൻ ആത്മഹത്യ ചെയ്‌തു. ദൈനിക് ഭാസ്‌കര്‍ പത്രത്തിൽ ജോലി ചെയ്‌തിരുന്ന തരുണ്‍ സിസോദിയ (37) ആണ് മരിച്ചത്. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ കഴിയുന്നതിനിടെയാണ് ഇയാൾ ജീവനൊടുക്കിയത്. ആശുപത്രിയുടെ നാലാംനിലയില്‍ നിന്ന് തരുൺ ചാടുകയായിരുന്നു.
Samayam Malayalam പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


Also Read: മഹാരാഷ്‌ട്രയിൽ 2,11,987 രോഗബാധിതർ; ഇന്ന് 204 മരണം, തമിഴ്‌നാട്ടിൽ 3,827 പുതിയ കേസുകൾ

തിങ്കളാഴ്‌ച ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് ആശുപത്രി മുറിയിലെ ജനലിലൂടെ തരുൺ ചാടിയത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

ജൂണ്‍ 24നാണ് കൊവിഡ് ബാധിച്ച് തരുണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സുഖം പ്രാപിച്ച് വരുന്നതിനിടെയാണ് ഇയാൾ ജീവനൊടുക്കിയത്. ഇന്ന് ഐസിയുവിൽ നിന്ന് ജനറൽ വാർഡിലേക്ക് മാറ്റാൻ ഡോക്‌ടർമാർ തീരുമാനിച്ചിരുന്നു. അതിനിടെയാണ് തരുൺ ആത്മഹത്യ ചെയ്‌തത്. അതേസമയം ഇയാളുടെ മരണം ജോലി സംബന്ധമായ സമ്മർദ്ദത്തെ തുടർന്നായിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നു.

Also Read: കേരളത്തിൽ മാസ്‌ക് ധരിച്ചില്ലെങ്കിൽ 10,000 രൂപ പിഴ; രണ്ട് വർഷം തടവ്, നിർദേശം കടുപ്പിച്ച് സർക്കാർ

കൊവിഡ് ചികിത്സയ്‌ക്കിടെ പിരിച്ചുവിടൽ നോട്ടീസ് കിട്ടിയതാണ് തരുണ്‍ സിസോദിയയുടെ ആത്മഹത്യയുടെ കാരണമെന്നാണ് സുഹൃത്തുക്കളായ മാധ്യമ പ്രവർത്തകർ വ്യക്തമാക്കി. കടുത്ത സാമ്പത്തിക പ്രതിസന്ധി തരുൺ നേരിട്ടിരുന്നു. കൊവിഡ് ചികിത്സയ്‌ക്കിടെ ഇയാൾ സന്ദേശങ്ങൾ അയച്ചിരുന്നതായും കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുന്നതായി തോന്നിയെന്നും സുഹൃത്തുക്കൾ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്