ഹുബ്ലി: സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റിൽ ചൊല്ലിയുള്ള സംഘർഷത്തിൽ 12 പോലീസ് കാർക്ക് പരിക്ക്. അക്രമാസക്തരായ ജനക്കൂട്ടം പോലീസ് സ്റ്റേഷന്റെ നേരെ കല്ലേറ് നടത്തുകയായിരുന്നു. കർണാടകത്തിലെ ധർവാദ് ജില്ലയിലെ ഓൾഡ് ഹുബ്ലി പോലീസ് സ്റ്റേഷന് നേരെയാണ് ജനക്കൂട്ടത്തിന്റെ ആക്രമണമുണ്ടായത്. Also Read : കൊവിഡ് മരണത്തിന് കാരണം കേന്ദ്രത്തിന്റെ അനാസ്ഥ; രാഹുൽ ഗാന്ധി
സംഘർഷത്തിൽ 40 ഓളം ആളുകളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കല്ലേറിൽ പോലീസ് വാഹനങ്ങളും ജനക്കൂട്ടം തകർത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ലാത്തി ചാർജും കണ്ണീർ വാതകവും പ്രയോഗിച്ചു. ആക്രമണത്തെ തുടർന്ന് നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ഒരു പോലീസ് ഉദ്യോഗസ്ഥൻ ഗുരുതരാവസ്ഥയിലാണെന്നും ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും സംസ്ഥാന ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സംഘർഷത്തിൽ പോലീസ് ആറ് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രദേശത്തെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ഹുബ്ലി ധർവാഡ് പോലീസ് കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു.
മുസ്ലീം സമുദായത്തെ ലക്ഷ്യമിട്ട് ഒരാൾ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതാണ് ഇത്രയധികം സംഘർഷത്തിൽ കലാശിച്ചത്. ആക്ഷേപകരമായ ഈ പോസ്റ്റ് ഷെയർ ചെയ്തതിനും മറ്റുമായി മറ്റുമായി എതിർത്ത് പോലീസിൽ പരാതി നൽകുകയും ചെയ്തുവെന്ന് പോലീസ് കമ്മീഷണർ വാർത്താ ഏജൻസിയോട് പറഞ്ഞു. തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഒരാളെ അറസ്റ്റ് ചെയ്യുകയും കേസെടുക്കുകയും ചെയ്തിരുന്നു.
എന്നാൽ, ഇതിൽ തൃപ്തരാക്കാത്ത ജനക്കൂട്ടം, അർദ്ധരാത്രിയോടെ നിരവധി ആളുകൾ പോലീസ് സ്റ്റേഷന് പുറത്ത് തടിച്ചുകൂടുകയായിരുന്നു കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ തടയുന്നതിന് വേണ്ട എല്ലാ നടപടികളും സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.
Also Read : ചതിച്ച കാമുകനോട് പ്രതികാരം: റിക്രൂട്ടറായി വേഷമിട്ട് യുവതി ഒരു മാസത്തോളം ഇന്റർവ്യൂ നടത്തിയ ശേഷം ജോലി നിഷേധിച്ചു
അതേസമയം, ഇത് സംഘടിത ആക്രമണമാണെന്നാണ് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. ഇത്തരത്തിലുള്ള സംഭവങ്ങൾ സംസ്ഥാനത്ത് വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
"ആരെങ്കിലും നിയമം കൈയിലെടുത്താലും, അവർക്കെതിരെ കർശന നടപടിയെടുക്കാൻ നമ്മുടെ പോലീസ് മടിക്കില്ല. ഇത്തരം സംഭവങ്ങൾക്ക് പിന്നിലെ സംഘടനകളോട് എനിക്ക് പറയാനുള്ളത് നിയമം ലംഘിക്കരുതെന്നാണ്. കർണാടക സംസ്ഥാനം ഇത് വെച്ചുപൊറുപ്പിക്കില്ല," കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
സംഘർഷത്തിൽ 40 ഓളം ആളുകളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കല്ലേറിൽ പോലീസ് വാഹനങ്ങളും ജനക്കൂട്ടം തകർത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ലാത്തി ചാർജും കണ്ണീർ വാതകവും പ്രയോഗിച്ചു. ആക്രമണത്തെ തുടർന്ന് നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ഒരു പോലീസ് ഉദ്യോഗസ്ഥൻ ഗുരുതരാവസ്ഥയിലാണെന്നും ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും സംസ്ഥാന ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സംഘർഷത്തിൽ പോലീസ് ആറ് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രദേശത്തെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ഹുബ്ലി ധർവാഡ് പോലീസ് കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു.
മുസ്ലീം സമുദായത്തെ ലക്ഷ്യമിട്ട് ഒരാൾ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതാണ് ഇത്രയധികം സംഘർഷത്തിൽ കലാശിച്ചത്. ആക്ഷേപകരമായ ഈ പോസ്റ്റ് ഷെയർ ചെയ്തതിനും മറ്റുമായി മറ്റുമായി എതിർത്ത് പോലീസിൽ പരാതി നൽകുകയും ചെയ്തുവെന്ന് പോലീസ് കമ്മീഷണർ വാർത്താ ഏജൻസിയോട് പറഞ്ഞു. തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഒരാളെ അറസ്റ്റ് ചെയ്യുകയും കേസെടുക്കുകയും ചെയ്തിരുന്നു.
എന്നാൽ, ഇതിൽ തൃപ്തരാക്കാത്ത ജനക്കൂട്ടം, അർദ്ധരാത്രിയോടെ നിരവധി ആളുകൾ പോലീസ് സ്റ്റേഷന് പുറത്ത് തടിച്ചുകൂടുകയായിരുന്നു കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ തടയുന്നതിന് വേണ്ട എല്ലാ നടപടികളും സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.
Also Read : ചതിച്ച കാമുകനോട് പ്രതികാരം: റിക്രൂട്ടറായി വേഷമിട്ട് യുവതി ഒരു മാസത്തോളം ഇന്റർവ്യൂ നടത്തിയ ശേഷം ജോലി നിഷേധിച്ചു
അതേസമയം, ഇത് സംഘടിത ആക്രമണമാണെന്നാണ് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. ഇത്തരത്തിലുള്ള സംഭവങ്ങൾ സംസ്ഥാനത്ത് വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
"ആരെങ്കിലും നിയമം കൈയിലെടുത്താലും, അവർക്കെതിരെ കർശന നടപടിയെടുക്കാൻ നമ്മുടെ പോലീസ് മടിക്കില്ല. ഇത്തരം സംഭവങ്ങൾക്ക് പിന്നിലെ സംഘടനകളോട് എനിക്ക് പറയാനുള്ളത് നിയമം ലംഘിക്കരുതെന്നാണ്. കർണാടക സംസ്ഥാനം ഇത് വെച്ചുപൊറുപ്പിക്കില്ല," കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.